ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ തടയാൻ ശ്രമിച്ച് കാവി വസ്ത്രധാരികൾ

കർണാടകയിലെ മാണ്ഡ്യയിലെ ഒരു കോളേജിൽ കാവി വസ്ത്രം ധരിച്ച ആൺകുട്ടികളുടെ ഒരു സംഘം ബുർഖ ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ മുദ്രാവാക്യം വിളികളുമായി തടയാൻ ശ്രമിച്ചു. മാണ്ഡ്യ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൽ മുസ്ലീം വിദ്യാർത്ഥിനിയും കാവി വസ്ത്രം ധരിച്ച സംഘവും തമ്മിലുണ്ടായ സംഘർഷത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

വീഡിയോയിൽ, കാവി സ്കാർഫ് ധരിച്ച വിദ്യാർത്ഥികൾ “ജയ് ശ്രീറാം” എന്ന് വിളിച്ച് വിദ്യാർത്ഥിനിയുടെ നേരെ അടുക്കുമ്പോൾ യുവതി തന്റെ സ്കൂട്ടർ പാർക്ക് ചെയ്ത് കോളേജ് കെട്ടിടത്തിലേക്ക് പോകുന്നത് കാണാം. “അല്ലാഹു അക്ബർ” എന്ന് വിദ്യാർത്ഥിനി തിരിച്ചുവിളിക്കുകയും ചെയ്യുന്നു.

വിദ്യാർത്ഥിനി ക്ലാസുകളിലേക്ക് നടക്കുമ്പോൾ അവൾ “അല്ലാഹു അക്ബർ” എന്ന് വിളിക്കുന്നത് തുടരുന്നു, പിന്നാലെ ആൺകുട്ടികളും ആക്രോശവുമായി അടുക്കുന്നത് കാണാം. കോളേജ് അധികൃതർ ആൺകുട്ടികളെ തടഞ്ഞുനിർത്തി വിദ്യാർത്ഥിനിക്ക് അകമ്പടി പോകുന്നതായും വീഡിയോയിൽ കാണാം.

ഇന്ന് രാവിലെ, ഉഡുപ്പിയിലെ മഹാത്മാഗാന്ധി മെമ്മോറിയൽ (എംജിഎം) കോളേജിന് പുറത്ത് നടന്ന പ്രതിഷേധത്തിൽ ഒരു സംഘം ഹിജാബ് ധരിച്ചും മറ്റൊരു സംഘം കാവി സ്കാർഫ് ധരിച്ചും മുദ്രാവാക്യം വിളികളുയർത്തി. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു.

അതേസമയം ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സർക്കാർ കോളേജിലെ അഞ്ച് വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ശിരോവസ്ത്രം ധരിച്ചതിന് തങ്ങളെ ക്ലാസുകളിൽ നിന്ന് തടഞ്ഞുവെന്ന് ആരോപിച്ച് ആറ് വിദ്യാർത്ഥിനികൾ കഴിഞ്ഞ മാസം ഉഡുപ്പിയിലെ ഗവൺമെന്റ് ഗേൾസ് പിയു കോളേജിൽ ഹിജാബ് പ്രതിഷേധം ആരംഭിച്ചിരുന്നു.

ഉഡുപ്പിയിലെയും ചിക്കമംഗളൂരുവിലെയും തീവ്ര വലതുപക്ഷ സംഘടനകൾ മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് ക്ലാസിൽ പോകുന്നതിനെ എതിർത്തു. ഉഡുപ്പിയിലും പുറത്തുമുള്ള കൂടുതൽ കോളേജുകളിലേക്കും പ്രതിഷേധം വ്യാപിച്ചു, തുടർന്ന് ജീവനക്കാർ ഹിജാബ് നിരോധിച്ചു, നിരവധി വിദ്യാർത്ഥികൾ കാവി സ്കാർഫ് ധരിച്ച് മുദ്രാവാക്യം വിളിച്ച് ഏറ്റുമുട്ടൽ നിലപാട് സ്വീകരിച്ചു.

ശനിയാഴ്ച, സംസ്ഥാനത്തെ ബിജെപി സർക്കാർ “സമത്വം, സമഗ്രത, പൊതു ക്രമം എന്നിവയെ തടസ്സപ്പെടുത്തുന്ന” എന്ന് അവകാശപ്പെടുന്ന വസ്ത്രങ്ങൾ നിരോധിച്ചിരുന്നു.

Latest Stories

പരസ്യ മദ്യപാനത്തില്‍ തര്‍ക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍; ഒമാനില്‍ നാളെ ആഘോഷം; എല്ലാ രാജ്യങ്ങളിലും അഞ്ചിലധികം ദിവസം അവധികള്‍ പ്രഖ്യാപിച്ചു

IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം