കശ്മീർ പഹൽഗാമിൽ ദുഃഖിക്കുമ്പോൾ വെറുപ്പ് വിതറുന്ന തീവ്ര വലതുപക്ഷം; ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീർ വിരുദ്ധ, മുസ്‌ലിം വിരുദ്ധ പ്രസ്താവനകളുമായി സംഘപരിവാർ മാധ്യമങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും

കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന്, സോഷ്യൽ മീഡിയയിലും പൊതുചർച്ചകളിലും കശ്മീർ വിരുദ്ധവും മുസ്‌ലിം വിരുദ്ധവുമായ പ്രചാരണത്തിന്റെ അപകടകരമായ ഒരു തരംഗം ഉയർന്നുവന്നിട്ടുണ്ട്. മുസ്‌ലിംകൾക്കും കശ്മീരികൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ ഗ്രൂപ്പുകൾ ഭിന്നിപ്പിക്കുന്നതും അക്രമാസക്തവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് വ്യപകമാക്കി. എക്സ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ചില അക്കൗണ്ടുകൾ കശ്മീരിൽ “ഇസ്രായേൽ പോലുള്ള പരിഹാരം” ആവശ്യപ്പെടുന്നുണ്ട്. നിരവധി ഉപയോക്താക്കൾ അക്രമാസക്തമായ നടപടിക്കും, വംശഹത്യയ്ക്കും വേണ്ടി പോലും വാദിക്കുന്നു. ചാനൽ ടോക്ക് ഷോ അവതാരകർ പോലും ഇതിൽ പങ്കാളികൾ ആകുന്നുണ്ട്. ഇത് കൂടുതൽ വിദ്വേഷം വളർത്താൻ കാരണമാകുന്നു. മേഖലയിലെ മുസ്‌ലിങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ പരാമർശിച്ച് “ഒരു അന്തിമ പരിഹാരം ആവശ്യമാണ്” എന്ന് ഒരു ടിവി അവതാരകൻ പ്രസ്താവിക്കുന്നു.

“മുർഷിദാബാദ് മുതൽ പഹൽഗാം വരെ, തീവ്രവാദത്തിന് ഒരു മതമുണ്ട്. നിങ്ങളോട് മറിച്ചു പറയുന്ന ഏതൊരാളും ഒരു രോഗാതുരമായ നുണയനാണ്.” സ്വയം “തന്ത്രജ്ഞ” എന്ന് വിളിക്കുന്ന സോനം മഹാജൻ എക്‌സിൽ കുറിച്ചു. “ഞങ്ങളുടെ കുട്ടിക്കാലത്ത്, ഒരു മുസ്‌ലിം കോളനിയിലേക്കോ പ്രദേശത്തേക്കോ പ്രവേശിക്കുന്നതിന് മുമ്പ് ഞങ്ങൾ എല്ലാവരും ഭയപ്പെട്ടിരുന്നു” എന്ന് @moonlightmi1e എന്ന മറ്റൊരു ഉപയോക്താവ് എക്‌സിൽ പോസ്റ്റ് ചെയ്തു.

ശത്രുത കാരണം അത്തരം പ്രദേശങ്ങളിൽ പ്രവേശിക്കാൻ ആളുകൾ ഭയപ്പെടുന്നുവെന്നും അവർ പറയുന്നു. അതേസമയം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ജനങ്ങളെ പോലും റദ്ദ് ചെയ്യുന്നതിൽ ചിലർക്ക് മടിയുണ്ടായില്ല. “ആരും നിങ്ങളെ ശ്രദ്ധിക്കുന്നില്ല. നിങ്ങളുടെ മെഴുകുതിരികളും ആപ്പിളുകളും ഷാളുകളും കശ്മീരിയത്തും നിങ്ങൾ തന്നെ വെച്ചോളൂ. രക്തരൂക്ഷിതമായ നാടകം ഒന്ന് നിർത്തൂ.” ഹിന്ദുത്വ വെബ്‌സൈറ്റായ ഒപിഇന്ത്യയുടെ എഡിറ്റർ നൂപുർ ശർമ്മ എക്‌സിൽ കുറിച്ചു. അവരുടെ വാക്കുകൾ കശ്മീരിന്റെ സാംസ്കാരിക സ്വത്വത്തോടും അവിടുത്തെ ജനങ്ങളോടും വർദ്ധിച്ചുവരുന്ന നീരസത്തെ പ്രതിധ്വനിപ്പിക്കുന്നതാണ്.

Read more

അസഹിഷ്ണുതയുടെയും വിഭജനത്തിന്റെയും വർദ്ധിച്ചുവരുന്ന അന്തരീക്ഷത്തിന് ഈ പ്രസ്താവനകൾ കാരണമാകുന്നതിനാൽ അവ വ്യാപകമായ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പ്രൈം-ടൈം ടെലിവിഷനിലും സോഷ്യൽ മീഡിയയിലും ഇത്തരം വംശഹത്യയെക്കുറിച്ചുള്ള പ്രതികരണങ്ങൾ സാധാരണവൽക്കരിക്കുമ്പോൾ, അത് കൂട്ട അക്രമത്തിന് സാധ്യതയുള്ള അപകടകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിലുള്ള പ്രസംഗം കശ്മീരിലെ മുസ്‌ലിം ജനതയുടെ സുരക്ഷയെ മാത്രമല്ല, മേഖലയിലെ സമാധാനത്തെ ദുർബലപ്പെടുത്താനും കാരണമാകുന്നു.