'ഹൈക്കോടതിയും ഒരു ഭരണഘടനാ സ്ഥാപനമാണ്'; കബില്‍ സിബലിനെ ഓര്‍മിപ്പിച്ച് സുപ്രീം കോടതി; ഇഡിക്കെതിരെയുള്ള ഹേമന്ത് സോറന്റെ ഹര്‍ജി തള്ളി

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നടപടിക്കെതിരേയുള്ള ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഭൂമി തട്ടിപ്പ് കേസിലെ കേസ് അടക്കം തള്ളമെന്നാണ് ആവശ്യപ്പെട്ടുകൊണ്ടാണ് ജെഎംഎം നേതാവും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍,
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റ് അറസ്റ്റ് നടപടി തടയാന്‍ സുപ്രീം കോടതി തയാറായില്ല.

ആര്‍ട്ടിക്കിള്‍ 226 പ്രകാരം ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാനാണ് സോറനോട് കോടതി നിര്‍ദേശിച്ചത്. ഹൈക്കോടതികളെ മറി കടന്ന് സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരാളെ അനുവദിച്ചാല്‍ എല്ലാവര്‍ക്കും അത് അനുവദിക്കേണ്ടിവരും. മാത്രമല്ല ഹൈക്കോടതി ഒരു ഭരണഘടനാ കോടതി കൂടിയാണെന്ന് സുപ്രീം കോടതി ഹേമന്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കബില്‍ സിബലിനെ ഓര്‍മിപ്പിച്ചു.

ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദ്രേഷ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മുതിര്‍ന്ന അഭിഭാഷകനായ കബില്‍ സിബലാണ് ഹേമന്തിനായി ഹാജരായത്.

ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ ഹേമന്ത് സോറന് മുഖ്യമന്ത്രി പദം രാജിവെച്ചിരുന്നു. തുടര്‍ന്ന് ചംപയ് സോറനെ പുതിയ മുഖ്യമന്ത്രിയായി ജെഎംഎം പ്രഖ്യാപിച്ചു. ഭാര്യയെ മുഖ്യമന്ത്രിയാക്കാന്‍ ഹേമന്ത് സോറന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി തന്നെ പിളര്‍ത്തുമെന്ന് എംഎല്‍എമാര്‍ നിലപാട് എടുത്തതോടെയാണ് വിശ്വസ്ത്ഥനായ ചംപയ് സോറനെ മുഖ്യമന്ത്രിയാക്കിയത്.

2020 22 ല്‍ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തുവെന്നും ഖനന വകുപ്പിന്റെ ചുമതലയുള്ള സോറന്‍ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയില്‍ 0.88 ഏക്കര്‍ ഖനിയുടെ പാട്ടക്കരാര്‍ നേടി എന്നീ കേസുകളും. ഇതിന് പുറമെ മൂന്ന് കള്ളപ്പണക്കേസുകളുമാണ് സോറനെതിരെ ഇഡി എടുത്തിരിക്കുന്നത്.

Read more

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 36 ലക്ഷം രൂപയും ബിഎംഡബ്ല്യു കാറും ഇഡി പിടിച്ചെടുത്തിരുന്നു.