ആര്‍ട്ടിക്കള്‍ 370: കശ്മീര്‍ നിയമസഭയില്‍ കയ്യാങ്കളി തുടര്‍ക്കഥയാകുന്നു; സഭയില്‍ എന്തുണ്ടായാലും നടുത്തളത്തിലിറങ്ങി നേരിട്ട് ബിജെപി എംഎല്‍എമാര്‍

ജമ്മുകശ്മീരീലെ നിയമസഭാ സമ്മേളനം തുടങ്ങി ആദ്യദിനം മുതലുണ്ടായ കോലാഹലം സഭയില്‍ തുടര്‍ക്കഥയാകുന്നു. ജമ്മു കശ്മീരില്‍ ആറ് വര്‍ഷത്തിന്റെ അനിശ്ചിതാവസ്ഥയ്ക്ക് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ സെഷന്‍ തന്നെ തിങ്കളാഴ്ച ചേരി തിരിഞ്ഞുള്ള ബഹളത്തിലാണ് തുടങ്ങിയത്. മുന്‍ സഖ്യകക്ഷികളായ പിഡിപിയും ബിജെപിയുമായിരുന്നു അന്ന് പരസ്പരം പോരാടിയത്. ഇന്ന് രാവിലെ കശ്മീരില്‍ സഭ ആരംഭിച്ചപ്പോള്‍ സ്വതന്ത്ര എംഎല്‍എ ഷെയ്ഖ് ഖുര്‍ഷീദും ബിജെപിയും തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്.

ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന ബാനറുമായി സ്വതന്ത്ര നിയമസഭാംഗമായ ഷെയ്ഖ് ഖുര്‍ഷീദ് സഭയുടെ നടുത്തളത്തിലേക്ക് വന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ബിജെപി എംല്‍എമാര്‍ നടത്തളത്തിലേക്ക് ഇറങ്ങി ബാന്നര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതോടെ ജമ്മു കശ്മീരിലെ നിയമസഭാ സമ്മേളനം കയ്യാങ്കളിയിലായി. പ്രതിഷേധം കനപ്പിച്ച് ബിജെപി എംഎല്‍എമാരില്‍ ചിലര്‍ സ്പീക്കറുടെ ഡയസിന് നേര്‍ക്ക് നടന്നടത്തു.

ഖുര്‍ഷീദിനെ സഹായിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ചില എംഎല്‍എമാര്‍ കൂടി നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ സംഗതി കൂടുതല്‍ വഷളായി. കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് ഇന്നലെ കശ്മീര്‍ സഭ ഒരു പ്രമേയം പാസാക്കിയിരുന്നു. ഈ വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കുന്നതിനും ഭരണഘടന ഉറപ്പുപറയുന്ന കാര്യങ്ങള്‍ നേടിയെടുക്കാനും ഇതിന് വേണ്ടിയുള്ള ഭരണഘടനാ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിനും വേണ്ടി കേന്ദ്രഭരണ പ്രദേശത്തെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ഒരു ‘സംവാദം’ സംഘടിപ്പിക്കുന്നത് സംബന്ധിച്ചാണ് ഇന്നലെ പ്രമേയം അവതരിപ്പിച്ചത്. ഈ പ്രമേയത്തില്‍ പ്രതിഷേധിച്ചും ബി.ജെ.പി എം.എല്‍.എമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചിരുന്നു. ഇതിന് പിന്നാലെ പിഡിപിയുടെ വഹീദ് പാറയും ഫയാസ് മിറും പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ സജാദ് ഗനി ലോണും പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു പ്രമേയം കൊണ്ടുവന്നു. പ്രമേയത്തില്‍ ഷെയ്ഖ് ഖുര്‍ഷീദും ഒപ്പുവെച്ചിരുന്നു. ആ പ്രമേയത്തില്‍ പറയുന്ന കാര്യം ഇങ്ങനെയാണ്.

ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ അവയുടെ യഥാര്‍ത്ഥ രൂപത്തിലും മാറ്റമില്ലാത്ത രൂപത്തിലും പുനഃസ്ഥാപിക്കണമെന്ന് ഈ സഭ അസന്ദിഗ്ധമായി ആവശ്യപ്പെടുന്നു, കൂടാതെ ജമ്മു & കശ്മീര്‍ പുനഃസംഘടന നിയമം 2019 വഴി അവതരിപ്പിച്ച എല്ലാ മാറ്റങ്ങളും പിന്‍വലിച്ചു പഴയ സ്ഥിതിയിലാക്കാന്‍ ആവശ്യപ്പെടുന്നു. ജമ്മു കശ്മീരിന്റെ വ്യതിരിക്തമായ സ്വത്വവും സംസ്‌കാരവും രാഷ്ട്രീയ സ്വയംഭരണവും സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള എല്ലാ പ്രത്യേക വ്യവസ്ഥകളും ഗ്യാരണ്ടികളും പുനഃസ്ഥാപിച്ചുകൊണ്ട് അതിന്റെ ഭരണഘടനാപരവും ജനാധിപത്യപരവുമായ പ്രത്യേകതയെ ബഹുമാനിക്കണമെന്നും ഉറപ്പാക്കണമെന്ന ഗവണ്‍മെന്‍്‌റ ഓഫ് ഇന്ത്യയോട് ആവശ്യപ്പെടുന്നു.

Latest Stories

പാകിസ്ഥാന്‍ ആക്രമണം ശക്തമാക്കി, ഇന്ത്യയിലേക്കയച്ച മൂന്ന് യുദ്ധവിമാനങ്ങള്‍ സൈന്യം തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍; എന്തിനും സജ്ജമായി ഇന്ത്യന്‍ പോര്‍വിമാനങ്ങളും നാവികസേനയും

PBKS VS DC: ജമ്മു കശ്മീരിലെ പാക് പ്രകോപനം; ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് -പഞ്ചാബ് കിങ്‌സ്‌ മത്സരം ഉപേക്ഷിച്ചു

ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം; ഡ്രോണുകള്‍ വെടിവച്ചിട്ട് ഇന്ത്യന്‍ സൈന്യം, പഞ്ചാബില്‍ കനത്ത ജാഗ്രത

INDIAN CRICKET: ഇങ്ങനെ സംഭവിച്ചാല്‍ ഐസിസി കിരീടം വീണ്ടും ഇന്ത്യയ്ക്ക്, നമ്മളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, ലോക ക്രിക്കറ്റില്‍ ഇന്ത്യ വീണ്ടും തലയുയര്‍ത്തി നില്‍ക്കും

കെപിസിസി നേതൃമാറ്റത്തില്‍ പൂര്‍ണ തൃപ്തി, ലീഗിന് ഇത് നല്ലകാലം; കേരളത്തിന് പുറത്ത് സിപിഎമ്മിനേക്കാള്‍ വളര്‍ച്ച നേടിയെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; ഹൈ റിസ്‌ക് ആയ ഏഴു പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു, എല്ലാവരും നെഗറ്റീവ്

IPL 2025: കോഹ്ലിയെ വിവാദത്തിലേക്ക് വലിച്ചിഴച്ച് ഫോളോവേഴ്‌സിനെ കൂട്ടാനുളള ശ്രമമാണ്, എന്തൊരു വിഡ്ഢിയാണ് ഇവന്‍, തുറന്നടിച്ച് വിരാടിന്റെ സഹോദരന്‍

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം; 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, 5 എണ്ണം റദ്ദാക്കി

ഇന്ത്യ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു, പാകിസ്ഥാന്‍ പ്രളയഭീതിയില്‍; ഉയര്‍ത്തിയത് ചെനാബ് നദിയിലെ സലാല്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍

INDIAN CRICKET: അടുത്ത ലോകകപ്പ് വരെ കളിക്കുമോ, രോഹിത് ശര്‍മ്മയുടെ മറുപടി ഞെട്ടിച്ചു. എന്നാലും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍