ഓടയില്‍ പെണ്‍കുട്ടികളുടെ മൃതദേഹാവശിഷ്ടവും അസ്ഥികൂടങ്ങളും, രാജ്യത്തെ ഞെട്ടിച്ച നിഥാരി കൊലപാതക പരമ്പര; 17 വര്‍ഷത്തിനിപ്പുറം വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ കുറ്റവിമുക്തരാക്കി അലഹബാദ് ഹൈക്കോടതി

രാജ്യത്തെ ഞെട്ടിച്ച നോയിഡയിലെ നിഥാരി കൊലപാതക പരമ്പരക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുഖ്യപ്രതി സുരീന്ദര്‍ കോലിയെ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച 12 കേസുകളിലാണ് കോലിയെ അലഹബാദ് ഹൈക്കോടതി വെറുതെവിട്ടത്. കേസിലെ കൂട്ടുപ്രതിയായ മൊനീന്ദര്‍ സിങ് പാന്ഥറിനെ രണ്ട് കേസുകളിലും കുറ്റവിമുക്തനാക്കി. ക്രൂരവും നിഷ്ടൂരവമായ കൊലപാതക പരമ്പരയിലെ മുഖ്യപ്രതികളായ രണ്ട് പേരേയും വിചാരണ കോടതി വധശിക്ഷയ്ക്കായിരുന്നു വിധിച്ചത്. എന്നാല്‍ 17 വര്‍ഷങ്ങള്‍ക്കിപ്പുറം അലഹബാദ് ഹൈക്കോടതി ഇരുവരേയും കുറ്റവിമുക്തരാക്കിയതോടെ വധശിക്ഷ റദ്ദായി.

ജസ്റ്റിസുമാരായ അശ്വനി കുമാര്‍ മിശ്ര, സയ്യിദ് അഫ്താബ് ഹുസൈന്‍ റിസ്വി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇരുവരെയും തെളിവുകളുടെ അഭാവത്തിലാണ് അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടത്.

2005 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ മറവ് ചെയ്ത ക്രൂരമായ കൊലപാതക പരമ്പരയാണ് നിഥാരി കൂട്ടക്കൊല. 2006 ഡിസംബറില്‍ നിഥാരിയിലെ അഴുക്കുചാലില്‍നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതോടെയാണ് രാജ്യം ഞെട്ടിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സീരിയല്‍ കില്ലിംഗ് ലോകമറിഞ്ഞത്.

നോയിഡയിലെ മൊനീന്ദര്‍ സിങ് പാന്ഥറിന്റെ വീട്ടിലാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതക പരമ്പര നടന്നത്. പാന്ഥറിന്റെ വീട്ടില്‍ സഹായിയായി ജോലി നോക്കിയിരുന്ന സുരീന്ദര്‍ കോലി കുട്ടികളെ മിഠായിയും ചോക്ലേറ്റും നല്‍കി വീട്ടിലേക്ക് കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. കുട്ടികളുടെ മൃതദേഹത്തോടും ഇയാള്‍ ലൈംഗികാതിക്രമം നടത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. കോലിയുടെ തൊഴിലുടമയായ മൊനീന്ദര്‍ സിങ് പാന്ഥര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളും പിടിയിലായി.

കൃത്യം നടത്തിയ ശേഷം മൃതദേഹാവശിഷ്ടങ്ങളും അസ്ഥികളും വീടിന് പിറകിലെ കുഴിയിലാണ് പ്രതികള്‍ ഉപേക്ഷിച്ചിരുന്നത്. നിഥാരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 16 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൊലപാതകം, ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. 2006 ഡിസംബര്‍ 29 ന് നോയിഡയിലെ നിഥാരിയിലെ പാന്ഥേറിന്റെ വീടിനു പിന്നിലെ അഴുക്കുചാലില്‍ നിന്ന് എട്ട് കുട്ടികളുടെ അസ്ഥികൂടം കണ്ടെത്തി. പന്ഥേറിന്റെ വീടിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ കുഴികളും അഴുക്കുചാലുകളും പരിശോധിച്ചപ്പോള്‍ കൂടുതല്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഈ അവശിഷ്ടങ്ങളില്‍ ഭൂരിഭാഗവും പ്രദേശത്ത് നിന്ന് കാണാതായ പാവപ്പെട്ട കുട്ടികളുടെയും യുവതികളുടെയും ശരീര അവശിഷ്ടങ്ങളായിരുന്നു. 19 പേരുടെ മൃതദേഹാവശിഷ്ടങ്ങളാണ് നിഥാരിയില്‍ കണ്ടെടുത്തത്. അതില്‍ 24 വയസുകാരിയായ വീട്ടുജോലിക്കാരിയായ യുവതിയും ഉണ്ടായിരുന്നു. കൂട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് വിചാരണകോടതി വധശിക്ഷയും വിധിച്ചു. എന്നാല്‍ 17 വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരേയും അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കുകയാണ്.

Latest Stories

IPL 2025: ഇത്രക്ക് ചിപ്പാണോ മിസ്റ്റർ കോഹ്‌ലി നിങ്ങൾ, ത്രിപാഠിയുടെ വിക്കറ്റിന് പിന്നാലെ നടത്തിയ ആഘോഷം ചീപ് സ്റ്റൈൽ എന്ന് ആരാധകർ; വീഡിയോ കാണാം

IPL 2025: വയസ്സനാലും ഉൻ സ്റ്റൈലും ബുദ്ധിയും ഉന്നൈ വിട്ടു പോകവേ ഇല്ലേ, നൂർ അഹമ്മദിനും ഭാഗ്യതാരമായി ധോണി; മുൻ നായകൻറെ ബുദ്ധിയിൽ പിറന്നത് മാന്ത്രിക പന്ത്; വീഡിയോ കാണാം

IPL 2025: ഏകദിന സ്റ്റൈൽ ഇന്നിംഗ്സ് ആണെങ്കിൽ എന്താ, തകർപ്പൻ നേട്ടം സ്വന്തമാക്കി കോഹ്‌ലി; ഇനി ആ റെക്കോഡും കിങിന്

ഓപ്പറേഷൻ ഡി ഹണ്ട്: ഇന്നലെ രജിസ്റ്റർ ചെയ്തത് 120 കേസുകൾ;ലഹരി വേട്ട തുടരുന്നു

പുറകിൽ ആരാണെന്ന് ശ്രദ്ധിക്കാതെ ആത്മവിശ്വാസം കാണിച്ചാൽ ഇങ്ങനെ ഇരിക്കും, വീണ്ടും ഞെട്ടിച്ച് ധോണി; ഇത്തവണ പണി കിട്ടിയത് ഫിൽ സാൾട്ടിന്

'എമ്പുരാനിലെ ബിജെപി വിരുദ്ധ ഉള്ളടക്കത്തിൽ പ്രതികരിച്ചില്ല, സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വീഴ്ചപ്പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം

ഗാസയിലേക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഇസ്രായേൽ സുപ്രീം കോടതി

മോദികാലത്ത് വെട്ടിയ 'രാജ്യദ്രോഹത്തിന്' ശേഷം ഇതാ സുപ്രീം കോടതിയുടെ ഒരു അഭിപ്രായസ്വാതന്ത്ര്യ ക്ലാസ്!

ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി; വിജ്ഞാപനം പുറത്തിറക്കി

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടി; പ്രതിദിന വേതന നിരക്ക് 369 രൂപ ആയി വർധിപ്പിച്ചു