പ്രണയബന്ധത്തെ എതിര്‍ത്ത വളര്‍ത്തമ്മയെ 12 വയസ്സുകാരിയും കൂട്ടുകാരനും ചേര്‍ന്ന് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശിലെ ഫത്തേപ്പുരിയില്‍ 45 കാരിയായ വളര്‍ത്തമ്മയെ കൊലപ്പെടുത്തിയതിനു 12 വയസ്സുകാരിയും കൂട്ടുപ്രതി 15 കാരനും അറസ്റ്റില്‍. സ്‌കൂളില്‍ രണ്ടു വര്ഷം സീനിയര്‍ ആയ സുഹൃത്തിനെ പ്രണിയിച്ചത് വളര്‍ത്തമ്മ എതിര്‍ത്തതാണ് കൊല നടത്താന്‍ ഇവരെ പ്രേരിപ്പിച്ചത്.

മൂന്നുമാസം പ്രായമുള്ളപ്പോള്‍ ആണ് പെണ്‍കുട്ടിയെ വളര്‍ത്തമ്മ ദത്തെടുത്തത്. പ്രണയബന്ധത്തെ എതിര്‍ത്തത് തന്നോട് അമ്മക്ക് സ്‌നേഹമില്ലാത്തതിനാലാണെന്നു പെണ്‍കുട്ടി തെറ്റിദ്ധരിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

സംഭവദിവസം ആണ്‍കുട്ടി വീട്ടില്‍ വന്നതിനെ “അമ്മ ചോദ്യം ചെയ്യുകയും പെണ്‍കുട്ടിയെ തല്ലുകയും ചെയ്തിരുന്നു. അന്നു രാത്രി ആണ്‍കുട്ടിയെ വീണ്ടും വീട്ടിലേക്കു വിളിച്ചുവരുത്തിയതിനു ശേഷം ഇരുവരും ചേര്‍ന്ന് ഉറങ്ങിക്കിടന്നിരുന്ന സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീടുവിട്ട് പുറത്തുപോയ ഇവര്‍ പിറ്റേദിവസം രാവിലെയാണ് തിരിച്ചെത്തിയത്. ഇതിനോടകം രണ്ടുപേരുടെയും മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

അമ്മക്ക് സുഖമില്ലെന്നും വിളിച്ചിട്ട് മിണ്ടുന്നില്ലെന്നും പറഞ്ഞു പെണ്‍കുട്ടി അയല്‍വാസികളെ സമീപിച്ചു. ദിവസങ്ങളായി “അമ്മ അസുഖബാധിധയായിരുന്നെന്നും ആശുപത്രിയില്‍ പോവാത്ത നില വഷളാക്കിയെന്നും കള്ളം പറഞ്ഞു. അയല്‍വാസികള്‍ മുംബൈയിലുള്ള വളര്‍ത്തച്ഛനെ വിവരമറിയിച്ചു. സംസ്‌കാരത്തിനിടക്ക് അയല്‍വാസികളിലൊരാള്‍ സംശയം തോന്നി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Read more

പോലീസിന്റെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കൊലനടത്തിയതായി സമ്മതിച്ചു. തുടര്‍ന്ന് സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുവായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തു ജുവനൈയില്‍ ഹോമിലേക്ക് മാറ്റിയതായി പോലീസ് സൂപ്രണ്ട് ശ്രീപര്‍ണ ഗാംഗുലി അറിയിച്ചു.