'അഫ്സൽ ഗുരുവിനെ പിന്തുണച്ചു, അതിഷി "ഡമ്മി മുഖ്യമന്ത്രി"യെന്ന് സ്വാതി മലിവാള്‍'; എംപിയോട് രാജി വെച്ച് പുറത്തു പോകാൻ ആവശ്യപ്പെട്ട് ആം ആദ്മി

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മാർലേനയെ പ്രഖ്യാപിച്ചതിൽ കടുത്ത വിയോജിപ്പ് അറിയിച്ച രാജ്യസഭാ എംപി സ്വാതി മലിവാളിനോട് രാജി ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി. അതിഷിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കടുത്ത തൃപ്തി സ്വാതി മലിവാൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. അതിഷിയെ “ഡമ്മി മുഖ്യമന്ത്രി” എന്ന് വിശേഷിപ്പിച്ച സ്വാതി മലിവാൾ ഡൽഹിയുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി ഭീകരൻ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റുന്നതിൽ നിന്ന് രക്ഷിക്കാൻ അതിഷിയുടെ മാതാപിതാക്കൾ ദയാഹർജി എഴുത്തിരുന്നു എന്നാണ് സ്വാതി ആരോപിക്കാത്തത്. ആതിഷിയുടെ മാതാപിതാക്കൾ എഴുതിയ കത്ത് എന്നവകാശപ്പെട്ട് ഒരു കത്തും അവർ എക്‌സിൽ പങ്കുവച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എഎപി സ്വാതി മലിവാളിനോട് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

“ഇന്ന് ഡൽഹിക്ക് വളരെ സങ്കടകരമായ ദിവസമാണ്. അഫ്‌സൽ ഗുരുവിനെ തൂക്കിലേട്ടാതിരിക്കാൻ നീണ്ട പോരാട്ടം നടത്തിയ കുടുംബത്തിൽ നിന്നുള്ള ഒരു സ്ത്രീയാണ് ഇന്ന് ഡൽഹിയിലെ മുഖ്യമന്ത്രിയാകുന്നത്. ഭീകരൻ അഫ്‌സൽ ഗുരുവിനെ രക്ഷിക്കാൻ അവളുടെ മാതാപിതാക്കൾ ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് ദയാഹർജി എഴുതി. അവരുടെ അഭിപ്രായത്തിൽ അഫ്സൽ ഗുരു നിരപരാധി ആയിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി അഫ്സൽ ഗുരുവിനെ കുടുക്കിയതാണെനന്നായിരുന്നു അവരുടെ വാദം. അതിഷി മർലീന വെറും ഒരു ‘ഡമ്മി മുഖ്യമന്ത്രി’ ആണെങ്കിലും, ഈ വിഷയം രാജ്യത്തിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവം ഡൽഹിയെ സംരക്ഷിക്കട്ടെ!” – ഇതായിരുന്നു ആതിഷിയുടെ കുറിപ്പ്.

പാർലമെൻ്റിലേക്ക് അയച്ചത് ആം ആദ്മി പാർട്ടി ആണെങ്കിലും സ്വാതി വായിക്കുന്നത് ബിജെപിയുടെ സ്‌ക്രിപ്റ്റ് ആണെന്ന് മുതിർന്ന എഎപി നേതാവും എംഎൽഎയുമായ ദിലീപ് പാണ്ഡെ പറഞ്ഞു. നാണവും ധാർമ്മികതയും ഉണ്ടെങ്കിൽ രാജി വെച്ച് പുറത്തു പോകണം. രാജ്യസഭയിൽ എത്താൻ ഇനി ബിജെപി ടിക്കറ്റിൽ വഴി നോക്കണമെന്നും പാണ്ഡെ പറഞ്ഞു.

ഇന്ന് രാവിലെയാണ് കെജ്‌രിവാളിന്റെ പിൻഗാമിയായി അതിഷിയെ എഎപി നിയസഭ കക്ഷിയോഗം തിരഞ്ഞെടുത്തത്. എംഎല്‍എമാരുടെ യോഗത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ് അതിഷിയുടെ പോര് മുന്നോട്ടുവച്ചത്. ഡൽഹി കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള അംഗമാണ് അതിഷി. 11 വര്‍ഷത്തിനുശേഷമാണ് അരവിന്ദ് കെജ്‌രിവാളിനുശേഷം ഡൽഹിയില്‍ പുതിയ മുഖ്യമന്ത്രി വരുന്നത്. നിലവിലെ മന്ത്രിസഭയിൽ 14 വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി കൂടിയാണ് അതിഷി മര്‍ലേന.

Latest Stories

RR VS GT: അത് വരെ എല്ലാം ഒകെ ആയിരുന്നു, പക്ഷെ ഒറ്റ മണ്ടത്തരം കൊണ്ട് എല്ലാം നശിപ്പിച്ച് സഞ്ജു; വിമർശനം ശക്തം

ഏത് മൂഡ് ധോണി മൂഡ്, മുൻ ചെന്നൈ നായകന്റെ അതെ തന്ത്രം സ്വീകരിച്ച് സഞ്ജു സാംസൺ; ഇയാൾ അടുത്ത ക്യാപ്റ്റൻ കൂൾ എന്ന് ആരാധകർ

IPL VS PSL: അങ്ങനെ സംഭവിച്ചാൽ പിന്നെ ഒരുത്തൻ പോലും ഐപിഎൽ കാണില്ല, എല്ലാവർക്കും പിഎസ്എൽ മതിയാകും: ഹസൻ അലി

'പണിയെടുക്കാന്‍ വയ്യാത്തവര്‍ റെസ്റ്റെടുക്ക്', പാഠം പഠിപ്പിക്കുമോ കോണ്‍ഗ്രസ്?

ബഹുഭൂരിപക്ഷം ആശമാരും ഫീല്‍ഡിലുണ്ട്; സമരം ആര്‍ക്കെതിരെ ചെയ്യണമെന്ന് സമരക്കാര്‍ ചിന്തിക്കണമെന്ന് മുഖ്യമന്ത്രി

IPL 2025: രാജസ്ഥാന്റെ ആയുധമാണ് അവന്‍, എന്തൊരു കളിയാണ് പുറത്തെടുക്കുന്നത്, അടിപൊളി തിരിച്ചുവരവ് തന്നെ, സൂപ്പര്‍താരത്തെ പ്രശംസിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

RR VS GT: സഞ്ജുവിന്റെ ബോളര്‍മാരെ തല്ലിച്ചതച്ച് സായി സുദര്‍ശന്‍, മിന്നല്‍ ബാറ്റിങ്ങില്‍ നേടിയത്, അവസാന ഓവറുകളില്‍ വെടിക്കെട്ടുമായി ജിടി താരങ്ങള്‍, ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍

'ഒന്നാം തീയതികളില്‍ വെള്ളത്തിലിരുന്നും മദ്യപിക്കാം'; സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കി; യാനങ്ങളിലും മദ്യം വിളമ്പാന്‍ അനുമതി

ട്രംപിന്റെ ഇരുട്ടടിയ്ക്ക് ചൈനയുടെ തിരിച്ചടി; ലോകരാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് സൂചന; യുഎസ്-ചൈന വ്യാപാരയുദ്ധം മുറുകുന്നു

CSK VS PKBS: ഉള്ളത് പറയാമല്ലോ ആ ചെന്നൈ താരത്തെ പേടിച്ചാണ് അങ്ങനെ തീരുമാനം എടുത്തത്, യുസ്‌വേന്ദ്ര ചാഹലിന് ഒരു ഓവർ മാത്രം നൽകിയതിന്റെ കാരണം വെളിപ്പെടുത്തി ശ്രേയസ് അയ്യർ