മുര്‍ഷിദാബാദില്‍ സംഘര്‍ഷം ഒഴിയുന്നില്ല; പ്രതിഷേധം കൊള്ളയ്ക്കും കൊലയ്ക്കും വഴിമാറി; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമബംഗാളില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. മുര്‍ഷിദാബാദില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരില്‍ ഒരു അച്ഛനും മകനും ഉള്‍പ്പെടുന്നു. സാംസര്‍ഗഞ്ചിലെ വീടിനുള്ളില്‍ നിന്നാണ് ഇവരെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്.

കൊല്ലപ്പെട്ടവരുടെ വീടും അക്രമികള്‍ കൊള്ളയടിച്ചു. സാംസര്‍ഗഞ്ചിലെ ധുലിയാനിലാണ് മറ്റൊരാളെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസവും വിഷയത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

അക്രമസംഭവങ്ങളെ തുടര്‍ന്ന് ജില്ലയില്‍ നിന്ന് 118 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഘര്‍ഷം ഉണ്ടായ ജാന്‍ഗിപൂര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ക്രമസമാധാന പാലനത്തിന് പൊലീസിന് പുറമെ ബിഎസ്എഫിനെയും വിന്യസിച്ചിട്ടുണ്ട്. സ്ഥിതി നിലവില്‍ നിയന്ത്രണവിധേയമായെന്ന് പൊലീസ് പറയുന്നു.

അക്രമകാരികളെ കണ്ടെത്തുന്നതിന് മാല്‍ഡ, ഹൂഗ്ലി, സൗത്ത് 24 പര്‍ഗ്‌നസ് തുടങ്ങിയ ജില്ലകളിലും പൊലീസ് പരിശോധന നടത്തി വരികയാണ്. വെള്ളിയാഴ്ചത്തെ സംഘര്‍ഷത്തില്‍ മുര്‍ഷിദബാദിലെ ജാന്‍ഗിപൂരില്‍ പ്രതിഷേധക്കാര്‍ പൊലീസ് വാഹനത്തിന് തീയിട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഖലിലൂര്‍ റഹ്‌മാന്റെ ഓഫീസും അടിച്ച് തകര്‍ത്തു.

Latest Stories

IPL 2025: ഇൻസ്റ്റാഗ്രാം ഫീഡ് ചതിച്ചതാണ് മക്കളെ, ഒരു ചെറിയ ലൈക്ക് കൊടുത്തെ ഓർമയുള്ളൂ എയറിലായി കോഹ്‌ലി; അവസാനം വിശദീകരണം

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ

IPL 2025: അവർ രണ്ട് പേരും ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയാണെങ്കിൽ എത്ര പണം കൊടുത്താണെങ്കിലും ഞാൻ ടിക്കറ്റ് വാങ്ങും, അവന്മാർ വേറെ ലെവൽ താരങ്ങൾ: ഹർഭജൻ സിംഗ്

GT VS SRH: ഇങ്ങനെയുള്ള മണ്ടന്മാരെ പറഞ്ഞു വിടണം; ഇവന്മാർക്ക് പണി അറിയില്ല; അംപയറിന്റെ തീരുമാനത്തിൽ എതിർപ്പുമായി ശുഭ്മാൻ ഗിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഗ്നിബാധ; ഇന്ന് നടന്ന മരണങ്ങൾക്ക് അപകടവുമായി ബന്ധമില്ല: മെഡിക്കൽ സൂപ്രണ്ട്

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക; രോഗികളെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് നിഗമനം

GT VS SRH: നന്നായി കളിക്കുമ്പോള്‍ റണ്ണൗട്ടാവുന്നത് എന്തൊരു ദ്രാവിഡാണ്, അമ്പയറോട് ചൂടായി ഗില്‍, ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല

താന്‍ മോദി ഭക്തനാണ്, പിഴവുണ്ടായത് ശരിയായി കേള്‍ക്കാന്‍ സാധിക്കാതിരുന്നതിനാല്‍; വിഴിഞ്ഞത്തെ മോദിയുടെ പ്രസംഗ പരിഭാഷയിലെ പിഴവില്‍ പ്രതികരിച്ച് പള്ളിപ്പുറം ജയകുമാര്‍

GT VS SRH: ഷമിയെ ചെണ്ടയാക്കി തല്ലിഓടിച്ച് സായി സുദര്‍ശന്‍, യുവതാരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് സ്റ്റാര്‍ പേസര്‍, ഒരോവറില്‍ നേടിയത് അഞ്ച് ഫോര്‍

ഉമ്മന്‍ ചാണ്ടിയെന്ന ബാഹുബലിയെ ആണ് മലയാളികള്‍ വിഴിഞ്ഞത്ത് കാണുന്നത്; പിണറായിയെന്ന ബല്ലാല്‍ ദേവന്റെ പ്രതിമയല്ലെന്ന് ഷാഫി പറമ്പില്‍