പണം വാരിയെറിഞ്ഞ് ബി.ജെ.പി, അഞ്ചിടത്തെ തിരഞ്ഞെടുപ്പിന് ചെലവഴിച്ചത് 252 കോടി, 60 ശതമാനവും ബംഗാളില്‍

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപി പൊടിച്ച പൈസയുടെ കണക്കുകള്‍ പുറത്ത്. 252 കോടി രൂപയാണ് അസം, പുതുച്ചേരി, തമിഴ്നാട്, കേരളം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ പ്രചാരണത്തിനായി ചെലവഴിച്ചിരിക്കുന്നത്.

ഇതില്‍ 43.81 കോടി അസമിലും, 4.79 കോടി പുതുച്ചേരിയിലും ചെലവഴിച്ചു. തിരഞ്ഞെടുപ്പില്‍ 2.6% മാത്രം വോട്ട് ലഭിച്ച തമിഴ്നാട്ടില്‍ 22.97 കോടി രൂപയാണ് ഇറക്കിയത്. കേരളത്തില്‍ ഒരു സീറ്റില്‍ നിന്ന് ഭരണം പിടിക്കുമെന്ന ആഹ്വാനത്തോടെ എത്തിയ ബിജെപി 29.24 കോടി ചെലവിട്ടു.

മമതാ ബാനര്‍ജിയുടെ തട്ടകമായ പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പണം വാരിയെറിഞ്ഞത്. തൃണമൂലിനെ പുറത്താക്കി ഭരണം കൈയടക്കാന്‍ ബിജെപി നടത്തിയ വിഫലശ്രമത്തിന് ചെലവായത് 151 കോടിയാണ്.

രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച തിരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതുസഞ്ചയത്തിൽ വെച്ചിട്ടുണ്ട്.

Latest Stories

ഭൂരിഭാഗം ചിത്രങ്ങൾക്കും ലഭിക്കുന്നത് തിയേറ്റർ വരുമാനം മാത്രം; വഞ്ചനയ്ക്ക് വിധേയരായി തുടരേണ്ടവരല്ല; നിർമാതാക്കൾക്ക് കത്തയച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

INDIA VS PAKISTAN: അവന്മാരെ കിട്ടിയാൽ അടിച്ചാണ് ശീലം, പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി വിരേന്ദർ സെവാഗ്; നായയയുടെ വാൽ...; കുറിപ്പ് ചർച്ചയാകുന്നു

എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ചു; മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്‌ത് ബിജെപി

'അമ്മ', മാതൃദിനത്തിൽ അമ്മയോടൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് മോഹൻലാൽ

വാട്‌സ്ആപ്പ് വഴി ഡീലിംഗ്; കൊറിയർ വഴി എത്തിയ അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങുന്നതിനിടെ ആശുപത്രി സിഇഒ അറസ്റ്റിൽ

INDIAN CRICKET: മുമ്പ് പറഞ്ഞത് പോലെ അല്ല, നീ ഇല്ലെങ്കിൽ ഇപ്പോൾ ഇന്ത്യൻ ടീം ഇല്ല; ദയവായി ആ സാഹസം കാണിക്കരുത്; സൂപ്പർ താരത്തോട് ആവശ്യവുമായി അമ്പാട്ടി റായിഡു

'സുധാകരൻ തന്നെയാണ് സാധാരണ പ്രവർത്തകരുടെ തലയെടുപ്പുള്ള രാജാവ്'; വീണ്ടും അനുകൂല പോസ്റ്റർ

സംഗീത പരിപാടികളിൽ നിന്നുള്ള വരുമാനവും ഒരു മാസത്തെ ശമ്പളവും ദേശീയ പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്യും: ഇളയരാജ

IPL UPDATES: പിഎസ്എല്ലിന് പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗിനും തിരിച്ചടി, ലീഗ് വീണ്ടും തുടങ്ങുമ്പോൾ ഈ താരങ്ങൾ തിരിച്ചെത്തില്ല; ഈ ടീമുകൾക്ക് പണി

'1971ലെ ഇന്ദിരാഗാന്ധിയുടെ കാലഘട്ടവുമായി ഇന്നത്തെ സാഹചര്യത്തെ താരതമ്യം ചെയ്യേണ്ടതില്ല, ഇത് വ്യത്യസ്തം'; ശശി തരൂർ