'തിരഞ്ഞെടുപ്പ് പ്രചാരണമായി കണക്കാക്കാനാവില്ല'; പ്രധാനമന്ത്രിയുടെ ധ്യാനം വിലക്കാനാവില്ലെന്ന് കമ്മീഷൻ

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം വിലക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. മോദി ധ്യാനം നടത്തുന്നത് തിരഞ്ഞെടുപ്പ് പ്രചാരണമായി കണക്കാക്കാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിശദീകരണം. മോദിയുടെ ധ്യാനം വിലക്കണമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മോദി ധ്യാനമിരിക്കുന്നത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ചൂണ്ടികാണിച്ചാണ്‌ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നത്. എന്നാൽ ധ്യാനം വിലക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ടോടെ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കാൻ എത്തും.

ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മോദി ഹെലികോപ്റ്റർ മാർഗമാണ് കന്യാകുമാരിലേക്ക് പോവുക. കന്യാകുമാരി ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയതിനുശേഷം വിവേകാനന്ദപ്പാറയിൽ നരേന്ദ്രമോദി ധ്യാനം ഇരിക്കും. മൂന്നു ദിവസങ്ങളിലായി 45 മണിക്കൂറാണ് ധ്യാനം. ഒന്നാം തീയതി ഉച്ചകഴിഞ്ഞ് നരേന്ദ്ര മോദി ദില്ലിയിലേക്ക് മടങ്ങിപ്പോകും.

അതേസമയം പ്രധാനമന്ത്രിയുടെ ധ്യാനത്തിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. മോദി ധ്യാനമിരിക്കുന്നത് വ്യകതിപരമായ കാര്യമാണ്. എന്നാൽ രാഷ്ട്രീയ താല്പര്യത്തിന് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നാണ് കത്തിൽ പറയുന്നത്. തെരഞ്ഞെടുപ്പ് അവസാനിക്കും മുൻപ് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും സിപിഎം പറയുന്നു.

പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് കേരളത്തിലും തമിഴ്‌നാട്ടിലും സുരക്ഷാമുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. കന്യാകുമാരി ജില്ലയിലും ലക്ഷദ്വീപ് കടലിലും സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കും. ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും സംഗമിക്കുന്നിടത്ത് 500 മീറ്ററോളം കടലിലേക്ക് മാറിയാണ് വിവേകാനന്ദപ്പാറ. പരിവ്രാജകനായി ആസേതുഹിമാചലം സഞ്ചരിച്ച സ്വാമി വിവേകാനന്ദന്‍ കന്യാകുമാരിയില്‍ കടല്‍ നീന്തിക്കടന്നാണ് പാറയിലെത്തിയത്. 1892 ഡിസംബര്‍ 25 മുതല്‍ 27 വരെ അദ്ദേഹം ഇവിടെ ധ്യാനനിരതനായി. 1970-ലാണ് ഇവിടെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ സ്വാമി വിവേകാനന്ദന് സ്മാരകം നിര്‍മിച്ചത്.

Latest Stories

'രാഹുൽ ഗാന്ധി ഇരട്ട പൗരത്വമുള്ള ആൾ, പൗരത്വം റദ്ധാക്കണം'; അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകി ബിജെപി നേതാവ്

IPL 2025: ഇന്ത്യൻ പ്രീമിയർ ലീഗ് നിർത്തി, ആരാധകരെ നിരാശപ്പെടുത്താതെ ഡൽഹി ക്യാപിറ്റൽസ്; നടത്തിയിരിക്കുന്നത് വമ്പൻ പ്രഖ്യാപനം

'യെസ് യുവര്‍ ഓണര്‍, ഞാന്‍ സാക്ഷിയാണ്'; ഉണ്ണിക്കണ്ണന്‍ വിജയ്‌യെ കണ്ടുവെന്ന് മമിത ബൈജു

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ അവന്‍ ക്യാപ്റ്റനായാല്‍ പരമ്പര തൂത്തുവാരാം, ഇന്ത്യയുടെ കുതിപ്പ് തടയാന്‍ ആര്‍ക്കുമാവില്ല, നിര്‍ദേശവുമായി അനില്‍ കുംബ്ലെ

അയാളുടെ നിര്‍ദേശപ്രകാരം ബാങ്കുകാര്‍ ഞങ്ങളെ വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ പോകുകയാണ്, ഞാന്‍ അലമുറയിട്ട് കരയുന്നില്ല, സത്യം അറിയണം: രവി മോഹനെതിരെ ആര്‍തി

INDIAN CRICKET: കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും, ടെസ്റ്റിൽ രോഹിത് ശർമ്മയ്ക്ക് പകരം ഇനി ആ താരം; ഇതിനെക്കാൾ മികച്ച ഓപ്ഷൻ ഇല്ലെന്ന് ആരാധകർ

രജൗരിയിലെ പാക് ഷെല്ലാക്രമണത്തിൽ ജമ്മു കശ്മീർ അഡ്മിനിസ്‌ട്രേഷൻ സർവീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ഔദ്യോ​ഗിക സ്ഥിരീകരണം: 'അമൃത്സറിൽ പാക് ഡ്രോണുകൾ പറന്നു, തൽക്ഷണം നശിപ്പിച്ചു'; തെളിവുകളും വീഡിയോയുമായി ഇന്ത്യൻ സൈന്യം

INDIAN CRICKET: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ കോഹ്ലിയും, ബിസിസിഐയെ അറിയിച്ചു, ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പങ്കെടുക്കുമോ, ആരാധകര്‍ സങ്കടത്തില്‍

'തകര്‍ക്കാനാകാത്ത മതില്‍', ഇന്ത്യക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍; വ്യോമതാവളങ്ങള്‍ ആക്രമിച്ചും പോര്‍വിമാനങ്ങള്‍ വെടിവെച്ചിട്ടും ഇന്ത്യന്‍ സൈന്യത്തിന്റെ മറുപടി