പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം ആവശ്യമുള്ളവരെ തിരിച്ചറിയുന്ന പ്രക്രിയ യു.പി സർക്കാർ ആരംഭിച്ചു; 32,000 പേരെ ഉത്തർപ്രദേശിലുടനീളം തിരിച്ചറിഞ്ഞതായി മന്ത്രി 

രാജ്യത്തുടനീളം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായ പുതുതായി രൂപീകരിച്ച പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം ആവശ്യമുള്ള ആളുകളെ തിരിച്ചറിയുന്ന പ്രക്രിയ ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ 21 ജില്ലകളിലായി ഇതുവരെ 32,000 പേരെ തിരിച്ചറിഞ്ഞതായി സർക്കാർ അറിയിച്ചു.

എന്നാൽ ഈ തിരിച്ചറിയലിനായി എന്ത് നടപടിക്രമമാണ് സ്വീകരിച്ചതെന്ന് വ്യക്തമല്ല. വിവാദമായ പൗരത്വ ഭേദഗതി നിയമം അല്ലെങ്കിൽ സി‌എ‌എ മൂന്ന് ദിവസം മുമ്പ് ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രാബല്യത്തിൽ വന്നെങ്കിലും അത് നടപ്പാക്കാനുള്ള നിയമങ്ങൾ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല.

“ഞങ്ങൾ ഇതിനായി തിരക്കുകൂട്ടുന്നില്ല. ഞങ്ങൾ നടപടികൾ ആരംഭിച്ചു. വിജ്ഞാപനം വന്നുകഴിഞ്ഞാൽ അതിനനുസരിച്ച് ഞങ്ങൾക്ക്‌ നീങ്ങേണ്ടതുണ്ട്, ശരിയല്ലേ?” ഉത്തർപ്രദേശ് മന്ത്രിയും സർക്കാർ വക്താവുമായ ശ്രീകാന്ത് ശർമ മാധ്യമങ്ങളോട് പറഞ്ഞു.

“ഇത് നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്, കണക്കുകൾ പുതുക്കുന്നത് തുടരും. സർവേ നടത്താനും പട്ടിക പുതുക്കുന്നത് തുടരാനും എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ഈ പട്ടിക പങ്കിടുന്ന പ്രക്രിയയിലുമാണ് ഞങ്ങൾ,” മന്ത്രി കൂട്ടിച്ചേർത്തു.

ഇതുവരെ തിരിച്ചറിഞ്ഞവരിൽ ഒരു ഭാഗം ലഖ്‌നൗവിൽ നിന്ന് 260 കിലോമീറ്റർ അകലെ ഉത്തരാഖണ്ഡിന് സമീപമുള്ള പിലിഭിത്, നേപ്പാളുമായുള്ള ഇന്ത്യയുടെ അതിർത്തി എന്നിവയാണ്.

പ്രാഥമിക സർവേയുടെ ഭാഗമായി ബംഗ്ലാദേശിൽ നിന്നും മുമ്പത്തെ കിഴക്കൻ പാകിസ്ഥാനിൽ നിന്നും വന്ന 37,000 അഭയാർഥികളെ തിരിച്ചറിഞ്ഞതായും പേരുകൾ സംസ്ഥാന സർക്കാരിന് അയച്ചതായും ജില്ലാ ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ വൈഭവ് ശ്രീവാസ്തവ പ്രാദേശിക മാധ്യമപ്രവർത്തകരോട് വെള്ളിയാഴ്ച പറഞ്ഞു.

തങ്ങളുടെ രാജ്യങ്ങളിലെ മതപരമായ പീഡനത്തെത്തുടർന്നാണ് ഇവർ പിലിഭിത്തിലെത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് എന്ന് ശ്രീവാസ്തവ പറഞ്ഞു.

അതേസമയം സംസ്ഥാന സർക്കാർ ഉദ്ധരിച്ച കണക്കുകളിലെ പൊരുത്തക്കേടിന് ഒരു വിശദീകരണവും ഇതുവരെ നൽകിയിട്ടില്ല.

Latest Stories

INDIAN CRICKET: രോഹിതിനെ ശരിക്കും പുറത്താക്കിയതാണോ, അവന്‍ വളരെ വിഷമത്തോടെയാവും ആ തീരുമാനം എടുത്തിട്ടുണ്ടാവുക, തുറന്നുപറഞ്ഞ് മുന്‍ ക്യാപ്റ്റന്‍

പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണത്തിന് ഉപയോഗിച്ചു, അന്താരാഷ്ട്ര വ്യോമപാത ദുരുപയോഗം ചെയ്തു; ശക്തമായി തിരിച്ചടിച്ചെന്ന് ഇന്ത്യന്‍ സേന; ഇന്ത്യയുടെ സൈനിക താവളങ്ങള്‍ തകര്‍ത്തെന്ന നുണപ്രചാരണം പൊളിക്കാന്‍ ഇപ്പോഴത്തെ ദൃശ്യങ്ങളും പങ്കുവെച്ച് സൈന്യം

'രാഹുൽ ഗാന്ധി ഇരട്ട പൗരത്വമുള്ള ആൾ, പൗരത്വം റദ്ധാക്കണം'; അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകി ബിജെപി നേതാവ്

IPL 2025: ഇന്ത്യൻ പ്രീമിയർ ലീഗ് നിർത്തി, ആരാധകരെ നിരാശപ്പെടുത്താതെ ഡൽഹി ക്യാപിറ്റൽസ്; നടത്തിയിരിക്കുന്നത് വമ്പൻ പ്രഖ്യാപനം

'യെസ് യുവര്‍ ഓണര്‍, ഞാന്‍ സാക്ഷിയാണ്'; ഉണ്ണിക്കണ്ണന്‍ വിജയ്‌യെ കണ്ടുവെന്ന് മമിത ബൈജു

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ അവന്‍ ക്യാപ്റ്റനായാല്‍ പരമ്പര തൂത്തുവാരാം, ഇന്ത്യയുടെ കുതിപ്പ് തടയാന്‍ ആര്‍ക്കുമാവില്ല, നിര്‍ദേശവുമായി അനില്‍ കുംബ്ലെ

അയാളുടെ നിര്‍ദേശപ്രകാരം ബാങ്കുകാര്‍ ഞങ്ങളെ വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ പോകുകയാണ്, ഞാന്‍ അലമുറയിട്ട് കരയുന്നില്ല, സത്യം അറിയണം: രവി മോഹനെതിരെ ആര്‍തി

INDIAN CRICKET: കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും, ടെസ്റ്റിൽ രോഹിത് ശർമ്മയ്ക്ക് പകരം ഇനി ആ താരം; ഇതിനെക്കാൾ മികച്ച ഓപ്ഷൻ ഇല്ലെന്ന് ആരാധകർ

രജൗരിയിലെ പാക് ഷെല്ലാക്രമണത്തിൽ ജമ്മു കശ്മീർ അഡ്മിനിസ്‌ട്രേഷൻ സർവീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ഔദ്യോ​ഗിക സ്ഥിരീകരണം: 'അമൃത്സറിൽ പാക് ഡ്രോണുകൾ പറന്നു, തൽക്ഷണം നശിപ്പിച്ചു'; തെളിവുകളും വീഡിയോയുമായി ഇന്ത്യൻ സൈന്യം