അനുമതി ഡി.പി.ആര്‍ തയ്യാറാക്കാന്‍; ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഭൂമി ഏറ്റെടുക്കാനുള്ള ഏനുമതി ഇല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വിശദമായ ഡി.പി.ആര്‍ തയ്യാറാക്കാനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. അത് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുളള അനുമതി അല്ലെന്ന് കേന്ദ്ര മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.

പദ്ധതിയെക്കുറിച്ച് ആശങ്കയുണ്ട്. പ്രാഥമിക അംഗീകാരമാണ് നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ സാധ്യത പഠനമ നടത്തി വിശദമായ ഡി.പി.ആര്‍ തയ്യാറാക്കണം. സില്‍വര്‍ ലൈനില്‍ കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനും ചോദിച്ച ചോദ്യങ്ങള്‍ക്ക് മരുപടി നല്‍കുകയായിരുന്നു അദ്ദേഹം.

റെയില്‍വേയുടെ ഭൂമി സില്‍വര്‍ ലൈനിനായി നല്‍കുമെന്നോ ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാരിനു മുന്നോട്ടു പോകാമെന്നോ അറിയിച്ചിട്ടില്ല. പദ്ധതിയില്‍ മെട്രോമാന്‍ ഇ.ശ്രീധരന്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ഒപ്പം ജനങ്ങളുടേയും ആശങ്കകള്‍ പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

പാരിസ്ഥിതിക വിഷയങ്ങള്‍ പരിഗണിക്കും. സാങ്കേതിക, സാമ്പത്തിക സാധ്യത പഠന റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കുകയുള്ളു എന്ന് അദ്ദേഹം അറിയിച്ചു. അതേസമയം പദ്ധതിയെക്കുറിച്ച് സഭയില്‍ എല്‍.ഡി.എഫും, യു.ഡി.എഫും തമ്മില്‍ വാ്ക്‌പോര് നടന്നു.

Latest Stories

കര്‍ണാടകയെ ദോശ കഴിപ്പിക്കാന്‍ നന്ദിനി; വിലകുറച്ച് തൂക്കം കൂട്ടി 'ഐഡി'യുടേതടക്കമുള്ള വിപണി പിടിക്കാന്‍ നിര്‍ണായക നീക്കം; 'വേ പ്രോട്ടീന്‍' തുറുപ്പ് ചീട്ട്

കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അവനാണ്, അല്ലെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്

2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം

മദ്യനിരോധനമുള്ള ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം; 92 പേർ ചികിത്സയിൽ