ത്രിപുരയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അനിയന്ത്രിതമായി എച്ച്‌ഐവി പടരുന്നു; പ്രഭവകേന്ദ്രം മയക്കുമരുന്ന് സംഘങ്ങള്‍; 572 വിദ്യാര്‍ത്ഥികള്‍ രോഗബാധിതര്‍

സംസ്ഥാനത്തെ എച്ച്‌ഐവി രോഗബാധിതരായ വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന കണക്ക് വെളിപ്പെടുത്തി ത്രിപുര സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. സംസ്ഥാനത്ത് 828 വിദ്യാര്‍ത്ഥികളാണ് രോഗബാധിതരായി ഉണ്ടായിരുന്നത്. ഇതില്‍ 47 വിദ്യാര്‍ത്ഥികള്‍ രോഗം ബാധിച്ച് മരിച്ചെന്നും 572 പേര്‍ രോഗബാധിതരായി തുടരുന്നെന്നും ടിഎസ്എസിഎസ് വ്യക്തമാക്കി.

സംസ്ഥാനത്തിന് പുറത്തേയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പഠനത്തിനായി പോയ വിദ്യാര്‍ത്ഥികളാണ് രോഗബാധിതരില്‍ ഏറെയും. അതേസമയം വിദ്യാര്‍ത്ഥികളില്‍ വ്യാപകമായി എച്ച്‌ഐവി രോഗം പടര്‍ന്നതിന് കാരണം മയക്കുമരുന്നിന്റെ ഉപയോഗമാണെന്നും ടിഎസ്എസിഎസ് വ്യക്തമാക്കി.

കുത്തിവയ്പ്പിലൂടെയുള്ള മയക്കുമരുന്ന് ഉപയോഗമാണ് വിദ്യാര്‍ത്ഥികളില്‍ വ്യാപകമായ എച്ച്‌ഐവി ബാധയ്ക്ക് കാരണമെന്ന് ത്രിപുര സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു. ടിഎസ്എസിഎസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 220 സ്‌കൂളുകളില്‍ നിന്നും 24 കോളേജുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളാണ് മയക്കുമരുന്ന് ഉപയോഗത്തിലൂടെ രോഗബാധിതരായത്.

സംസ്ഥാനത്തുടനീളമുള്ള 164 ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ടിഎസ്എസിഎസിന്റെ റിപ്പോര്‍ട്ട്. അതേസമയം രോഗബാധിതരായ കുട്ടികളില്‍ വലിയൊരു ശതമാനവും സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. മാതാപിതാക്കള്‍ രണ്ട് പേരും സര്‍ക്കാര്‍ സര്‍വീസിലുള്ള കുട്ടികള്‍ വരെ രോഗബാധിതരായവരുടെ പട്ടികയിലുണ്ടെന്നും ടിഎസ്എസിഎസ് അറിയിച്ചു.

തങ്ങളുടെ കുട്ടികള്‍ മയക്കുമരുന്നിന് അടിമപ്പെട്ടിരുന്ന വിവരം മാതാപിതാക്കളും അറിഞ്ഞിരുന്നില്ല. പുതിയ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് ദിവസവും അഞ്ച് മുതല്‍ ഏഴ് വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ടിഎസ്എസിഎസ് വ്യക്തമാക്കി. ത്രിപുരയിലെ മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച ശില്പശാലയിലാണ് ടിഎസ്എസിഎസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

2024 മെയ് വരെ ത്രിപുരയില്‍ 8729 പേരാണ് രോഗബാധിതരായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 5674 പേരാണ് നിലവില്‍ ജീവനോടെയുള്ളത്. ഇതില്‍ 4570 പേര്‍ പുരുഷന്‍മാരും 1103 പേര്‍ വനിതകളും ഒരു ട്രാന്‍സ് വിഭാഗത്തിലുള്ളയാളും ഉണ്ടെന്ന് ടിഎസ്എസിഎസ് അറിയിച്ചു. മയക്കുമരുന്നിന്റെ വലിയ രീതിയിലുള്ള ഉപഭോഗമാണ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമായി ടിഎസ്എസിഎസ് പറയുന്നത്.

സിന്തെറ്റിക് മയക്കുമരുന്നുകളുടെ ഉപഭോഗമാണ് അതിവേഗം രോഗം പടര്‍ത്തുന്നത്. കുത്തിവയ്പ്പിലൂടെ സ്വീകരിക്കുന്ന ലഹരിക്കൊപ്പമാണ് വിദ്യാര്‍ത്ഥികളില്‍ രോഗാണുവും പ്രവേശിക്കുന്നത്.

Latest Stories

കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലക്കേസിൽ വാദം ഇന്ന് മുതൽ, പ്രതിക്ക് വധ ശിക്ഷ കിട്ടുമോ? പ്രോസിക്യൂഷൻ ആവശ്യം ഇങ്ങനെ

മലയാളി യുവതിയെ ദുബൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; കൂടെ താമസിച്ചിരുന്ന സുഹൃത്ത് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയില്‍

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മണിക്കൂറുകൾക്ക് പിന്നാലെ വീണ്ടും പാക്കിസ്ഥാൻ പ്രകോപനം, ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സേന; ഡ്രോണുകൾ എത്തിയത് പത്ത് സ്ഥലത്ത്

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം; ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നത് ഒഴിവാക്കി, വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്നും ആവര്‍ത്തിച്ച് ട്രംപ്

ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട, ബ്ലാക്ക് മെയിലിങ് അതിവിടെ ചെലവാകില്ല, പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ഭസ്മമാക്കി, ഭീകരതയ്ക്ക് അര്‍ഹിച്ച മറുപടി നല്‍കാന്‍ രാജ്യത്തിനായി, ഈ വിജയം സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി

നിപ ആശങ്ക; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ്‌

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയത് കണ്ണിലേക്ക് ലേസര്‍ അടിച്ചതുകൊണ്ട്, ആരോപണവുമായി പാറമേക്കാവ് ദേവസ്വം

INDIAN CRIKET: കോഹ്‌ലിയും രോഹിതും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി കളിക്കുക ഈ ഈ സീരീസില്‍, ഉടനെയുണ്ടാകില്ല, എന്നാലും പ്രതീക്ഷയോടെ കാത്തിരിക്കാം

പാക് ആക്രമണത്തിന്റെ കുന്തമുന 'മിറാഷ്' ആകാശത്ത് വെച്ചുതന്നെ തകര്‍ത്ത് ഇന്ത്യ; മിറാഷ് ഫൈറ്റര്‍ ജെറ്റിന്റെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച് സ്ഥിരീകരണം