"കൊല്ലപ്പെട്ട പെൺകുട്ടി കുറഞ്ഞപക്ഷം മാന്യമായ ശവസംസ്കാരം അർഹിച്ചിരുന്നു": ഹത്രാസ് കേസിൽ വിമർശനവുമായി ഹൈക്കോടതി

ഹത്രാസ് കൂട്ടബലാത്സംഗ- കൊലപാതക കേസിൽ ന്യായമായ വിചാരണയ്ക്ക് മുമ്പ് പ്രതികളെ കുറ്റക്കാരായി പ്രഖ്യാപിക്കരുത് എന്നതുകൊണ്ട് കൊല്ലപ്പെട്ട പെൺകുട്ടിയുടെ സ്വഭാവഹത്യ നടത്താൻ ആർക്കും അനുവാദമില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വ്യക്തമാക്കി.

ഇരയ്ക്ക് മാന്യമായ ശവസംസ്കാരത്തിന് അർഹതയുണ്ടായിരുന്നു എന്ന് ഹൈക്കോടതി പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ സമ്മതമില്ലാതെ തിടുക്കത്തിൽ രാത്രി രണ്ട് മണിക്ക് ഉത്തർപ്രദേശ് പൊലീസ് സംസ്കരിച്ചത് വലിയ വിവാദമായിരുന്നു. സംസ്കാരം ഉൾപ്പെടെയുള്ള വിഷയത്തിൽ പൊലീസിന്റെ പങ്ക് കോടതി പരിശോധിക്കുന്നുണ്ട്.

ക്രൂരമായ പീഡനത്തിനും കൂട്ടബലാത്സംഗത്തിനും ഇരയായി കഴിഞ്ഞ മാസം കൊല്ലപ്പെട്ട 20 വയസുകാരിയുടെ കുടുബത്തിന്റെയും സർക്കാരിന്റെയും വാദങ്ങൾ കേൾക്കുകയാണ് കേസ് സ്വമേധയാ സ്വീകരിച്ച ഹൈക്കോടതി.

നാല് ഉയർന്ന ജാതിക്കാരായ പുരുഷന്മാരാണ് കേസിലെ പ്രതികൾ എന്നതിനാൽ കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സ്വഭാവഹത്യ നടത്തുന്നതിലും പ്രതികളെ പ്രതിരോധിക്കുന്നതിലും സമൂഹത്തിലെ ഒരു വലിയ വിഭാഗം ആളുകൾ മുഴുകിയിരിക്കുന്ന സാഹചര്യമാണ് ഉള്ളത്.

കഴിഞ്ഞ ആഴ്‌ച പ്രതികളെ പിന്തുണച്ചുകൊണ്ട് നിരവധി യോഗങ്ങൾ പ്രദേശത്ത് നടന്നിരുന്നു. പ്രതികളായ പുരുഷന്മാരിൽ ഒരാൾ പെൺകുട്ടിയുമായി ബന്ധത്തിലായിരുന്നുവെന്നാണ് ചിലർ വാദിക്കുന്നത്. പെൺകുട്ടിയുടെ കുടുംബമാണ് മരണത്തിന് ഉത്തരവാദി എന്നും നടന്നത് ദുരഭിമാന കൊലപാതകം ആണെന്നും ചിലർ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് പെൺകുട്ടിക്കെതിരെ ദുഷ്പ്രചാരണം നടത്തരുതെന്ന് ഹൈക്കോടതി കർശനമായി പറഞ്ഞത്.

Latest Stories

ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം; സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകള്‍ സൈന്യം തകര്‍ത്തു

ഇന്ത്യയുമായി നയതന്ത്രപരമായി ഇടപെടണമെന്ന് മുന്‍ പാക് പ്രധാനമന്ത്രി; സഹോദരനെ സഹായിക്കാന്‍ ലണ്ടനില്‍ നിന്ന് പറന്നെത്തി നവാസ് ഷരീഫ്

ജൈവവൈവിധ്യ സംരക്ഷണം; ബ്യുമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്‍ ദേശീയ പുരസ്‌കാര തിളക്കത്തില്‍

പാകിസ്ഥാന് വേണ്ടി ഇടപെടല്‍ നടത്താനാകില്ല; സിന്ദു നദീജല കരാറിലും പാകിസ്ഥാന് തിരിച്ചടി; നിലപാട് വ്യക്തമാക്കി ലോക ബാങ്ക്

അതിര്‍ത്തികളില്‍ ആക്രമണം കടുപ്പിച്ച് പാകിസ്ഥാന്‍; സൈനിക മേധാവിമാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി; പ്രകോപനം തുടര്‍ന്നാല്‍ പ്രഹരം ഇരട്ടിയാക്കാന്‍ തീരുമാനം

രണ്ട് മാസത്തേക്കുള്ള ഇന്ധനവും കലവറ നിറയെ ഭക്ഷ്യവസ്തുക്കളും; പാകിസ്ഥാന്‍ മലയില്‍ കണ്ടത് ഇന്ത്യ മനസില്‍ കണ്ടു; പാകിസ്ഥാനെ നേരിടാന്‍ രാജ്യം സജ്ജം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു, സേനാ താവളങ്ങള്‍ ലക്ഷ്യമിട്ടു; 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ഇന്ത്യ പരാജയപ്പെടുത്തി; ശക്തമായി തിരിച്ചടിച്ചുവെന്ന് സൈന്യം; നാനൂറോളം ഡ്രോണുകള്‍ ഇന്ത്യ തകര്‍ത്തു, പാകിസ്ഥാന്‍ തുര്‍ക്കി ഡ്രോണുകള്‍ ഉപയോഗിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ വെട്ടിച്ചുരുക്കും; ഇപ്പോള്‍ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് വേണ്ടതെന്ന് പിണറായി വിജയന്‍

ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന നടത്താൻ മലങ്കര സഭ; വിശുദ്ധ കുർബാന മധ്യേ മുഴുവൻ പള്ളികളിലും പ്രാർത്ഥന നടത്തും

IPL 2025: ഐപിഎല്‍ ഇനി ഞങ്ങളുടെ രാജ്യത്ത് നടത്താം, ഇവിടെ ഒരുപാട് മികച്ച വേദികളുണ്ട്, ലീഗ് കഴിഞ്ഞ് ഇന്ത്യന്‍ കളിക്കാര്‍ക്ക് അതിനായും ഒരുങ്ങാം, നിര്‍ദേശവുമായി മുന്‍ താരം