'വിനേഷ് ഫോഗട്ട്, എപ്പോഴത്തെയും പോലെ തിരിച്ചടികള്‍ മറികടന്ന് തിരിച്ചുവരൂ'; പ്രതികരിച്ച് പ്രധാനമന്ത്രി

പാരീസ് ഒളിംപിക്സിൽ വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടി വേദനിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനേഷ് ഇന്ത്യയുടെ അഭിമാനമെന്നും ശക്തമായി തിരിച്ചുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്‍റെ നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നില്ലെന്നും എന്നാല്‍ എപ്പോഴത്തെയും പോലെ തിരിച്ചടികള്‍ മറികടന്ന് ഫോഗാട്ട് തിരിച്ചുവരുമെന്ന് തനിക്കറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘വിനേഷ്, നിങ്ങൾ ചാമ്പ്യന്മാരിൽ ചാമ്പ്യനാണ്! നിങ്ങൾ ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ തിരിച്ചടി വേദനിപ്പിക്കുന്നു. ഞാൻ അനുഭവിക്കുന്നനിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നില്ല. എന്നാൽ നിങ്ങൾ പ്രതിരോധത്തിന്റെ പ്രതീകമാണെന്ന് എനിക്കറിയാം. തിരിച്ചടികള്‍ മറികടന്ന് വരുന്നത് നിങ്ങളുടെ സ്വഭാവമാണ്. ശക്തമായി തിരിച്ചുവരൂ! ഞങ്ങൾ എല്ലാവരും നിങ്ങൾക്ക് പിന്നിലുണ്ട്’- എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്.

ഇതിന് പിന്നാലെ പ്രധാനമന്ത്രി പാരീസിലുള്ള ഇന്ത്യൻ ഒളിംപിക് കമ്മിറ്റി അധ്യക്ഷ പിടി ഉഷയുമായി ഫോണില്‍ സംസാരിച്ചുവെന്നും ഇക്കാര്യത്തില്‍ ഇന്ത്യക്ക് എന്ത് നടപടിയെടുക്കാന്‍ കഴിയുമെന്ന് ആരാഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. വിനേഷിന്‍റെ കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും പ്രധാനമന്ത്രി പിടി ഉഷയോട് ആവശ്യപ്പെട്ടു.

പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം തന്നെ പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചാണ് വനിതാ വിഭാഗം 50 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് തൊട്ടുമുമ്പ് വിനേഷ് ഫോഗട്ട് അയോഗ്യയായതായ പ്രഖ്യാപനം വന്നത്. മത്സര ദിവസമുള്ള പതിവ് ഭാര പരിശോധനയില്‍ അനുവദനീയമായ ശരീരഭാരത്തിനെക്കാള്‍ 100 ഗ്രാം കൂടുതല്‍ ശരീരഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് മുമ്പ് അയോഗ്യയാക്കിയത്.

ഒളിംപിക്സ് നിയമങ്ങള്‍ അനുസരിച്ച് വിനേഷ് ഫോഗട്ടിന് വെള്ളി മെഡലിന് പോലും അര്‍ഹതയുണ്ടാകില്ല. അയോഗ്യതാക്കിയതോടെ ഈ വിഭാഗത്തില്‍ മത്സരിച്ച താരങ്ങളില്‍ അവസാന സ്ഥാനത്തായിരിക്കും വിനേഷിന്‍റെ പേര് രേഖപ്പെടുത്തുക. വിനേഷിനെ അയോഗ്യതയാക്കിയതോടെ 50 കിലോ ഗ്രാം വിഭാഗത്തില്‍ ഫൈനലിലെത്തിയ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡ് സ്വര്‍ണം നേടും. ഈ വിഭാഗത്തില്‍ വെള്ളി മെഡല്‍ ഉണ്ടാകില്ല. വെങ്കലം മാത്രമായിരിക്കും ഇനി സെമി പോരാട്ടത്തില്‍ തോറ്റവര്‍ തമ്മിലുള്ള മത്സരത്തിലെ വിജയികള്‍ക്ക് നല്‍കുക.

Latest Stories

'ഒരവസരവും തരാത്ത ബോളര്‍'; ഷമിയുടെ പകരക്കാരനിലേക്ക് വിരല്‍ചൂണ്ടി മഞ്ജരേക്കര്‍

ജപ്പാനില്‍ 'തല'മാറ്റം; പുതിയ പ്രധാനമന്ത്രിയായി ഷിഗേരു ഇഷിബയെ തിരഞ്ഞെടുത്തു; ആദ്യ വനിതാ പ്രധാനമന്ത്രി സ്വപ്‌നം സഫലമായില്ല

നടിമാര്‍ എന്റെ മുറിയില്‍ വന്ന് തട്ടിയിട്ടുണ്ട്, പിന്നെ എങ്ങനെയാണ് ഇംഗിതം അറിയിക്കുന്നത്? എട്ട് വര്‍ഷം കഴിഞ്ഞ് സമ്മതമില്ലാതെയാകുന്നത് എങ്ങനെയാണ്: കൊല്ലം തുളസി

വലിയ ബുദ്ധിമാൻ ആയിട്ടും ഇന്നലെ ചെയ്തത് മണ്ടത്തരമായി പോയി, ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പൻ പണി; ബാസിത് അലി പറഞ്ഞത് ഇങ്ങനെ

കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നു: സര്‍ക്കാറിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള ധാര്‍മികമായ അവകാശമില്ല; മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍

ഗ്ലാമര്‍ കൂട്ടണോ? എന്നെ നായികയാക്കാന്‍ ടൊവിനോ സമ്മതിച്ചോ എന്നാണ് ആദ്യം ചോദിച്ചത്: സുരഭി ലക്ഷ്മി

ഭാവിയിൽ അവൻ ഫാബ് 4 ലിസ്റ്റിൽ ഉണ്ടാക്കും, സർ ഡൊണാൾഡ് ബ്രാഡ്മാനും കുമാർ സംഗക്കാരയും ചേർന്ന ശൈലിയാണ് അവന്റേത്; ബാസിത് അലി പറയുന്നത് ഈ യുവ താരത്തെക്കുറിച്ച്

കേസ് എടുക്കാന്‍ സാധ്യത; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി മുകേഷിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ നടി

ഓസ്‌ട്രേലിയൻ ബാറ്റർമാരുടെ തലയറക്കാൻ ഇന്ത്യക്ക് അപ്രതീക്ഷിത ആയുധം, പയ്യൻസ് പൊളിച്ചടുക്കുമെന്ന് സഞ്ജയ് മഞ്ജരേക്കർ; ബോളിങ് ആക്ഷനിൽ പ്രതീക്ഷകളേറെ

അന്‍വര്‍ പുതിയതായി ഒന്നും പറഞ്ഞില്ല; പ്രതിപക്ഷത്തിന്റെ ആരോപണം ആവര്‍ത്തിക്കുക മാത്രമാത്രം ചെയ്യുന്നു; യുഡിഎഫ് രാഷ്ട്രീയ അഭയം നല്‍കില്ലെന്ന് എംഎം ഹസന്‍