ലൈംഗികമായി ഉപദ്രവിച്ചില്ല, പൊട്ടും ലിപ്സ്റ്റിക്കും ട്രോഫികളെന്നപ്പോലെ സൂക്ഷിച്ചു; ആറ് കൊലപാതകങ്ങളിൽ കുറ്റം സമ്മതം നടത്തി പ്രതി

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കഴിഞ്ഞ 13 മാസത്തിനിടെ ഒന്‍പത് സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ ആറ് കൊലപാതകങ്ങളിൽ കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ അറസ്റ്റിലായ കുൽദീപ് കുമാർ ഗംഗ് വാർ(38) ആണ് ഇതിൽ ആറുപേരെ കൊലപ്പെടുത്തിയത് താനാണെന്ന് കുറ്റസമ്മതം നടത്തിയത്. ഇക്കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊലപ്പെടുത്തിയ സ്ത്രീകളെയൊന്നും കുൽദീപ് ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇരകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിലൊന്നും ലൈംഗികാതിക്രമം നടന്നതായി കണ്ടെത്തിയിരുന്നില്ല. അതേസമയം, കൊലപ്പെടുത്തിയ സ്ത്രീകളുടെ തിരിച്ചറിയൽ രേഖകൾ, ഇവർ തൊട്ടിരുന്ന പൊട്ട്, ഇവരുടെ കൈവശമുണ്ടായിരുന്ന ലിപ്സ്റ്റിക് തുടങ്ങിയവ പ്രതി സൂക്ഷിച്ചുവെച്ചിരുന്നു. തനിക്ക് ലഭിച്ച ട്രോഫികളെപ്പോലെയാണ് ഇയാൾ ഇതെല്ലാം വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഇതെല്ലാം പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന സ്ത്രീകളും വനത്തിലോ പാടത്തോ ഒറ്റയ്ക്ക് പണിയെടുത്തിരുന്ന സ്ത്രീകളെയും പ്രദേശത്ത് നിന്ന് കാണാതാകുന്നത് പതിവായിരുന്നു. കാണാതാകുന്ന സ്ത്രീകളുടെ മൃതദേഹങ്ങള്‍ വിജനമായ സ്ഥലത്ത് നിന്ന് കണ്ടെത്തുന്നതും തുടര്‍ക്കഥയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പലപ്പോഴും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്.

കൊല്ലപ്പെട്ടവരെല്ലാം 42നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളായിരുന്നു. കൊലപാതകം തുടര്‍ക്കഥയായതോടെ ഉത്തര്‍പ്രദേശ് പൊലീസ് പ്രതിസന്ധിയിലായി. ഇതേ തുടര്‍ന്നാണ് യുപി പൊലീസ് കൊലപാതകിയെ കണ്ടെത്താന്‍ ഓപ്പറേഷന്‍ തലാശ് ആരംഭിച്ചത്. പിന്നാലെ പ്രതി പിടിയിലായി. കുല്‍ദീപ് കുമാര്‍ ഗാംഗ്‌വാര്‍ എന്ന 38കാരനാണ് കേസില്‍ പിടിയിലായത്. 2023 ജൂണിനും 2024 ജൂലൈയ്ക്കും ഇടയിലാണ് കൊലപാതകങ്ങള്‍ നടന്നത്. പിടിക്കപ്പെടുമ്പോള്‍ ഇയാളില്‍ നിന്ന് കൊല്ലപ്പെട്ട സ്ത്രീകളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു.

രണ്ടാനമ്മയോടുള്ള പകയും ഭാര്യ തന്നെ ഉപേക്ഷിച്ചതിലുള്ള വൈരാഗ്യവുമാണ് മധ്യവയസ്കരായ സ്ത്രീകളെ കൊലപ്പെടുത്താൻ കാരണമായതെന്നാണ് പ്രതിയുടെ മൊഴി. കുൽദീപിൻ്റെ അമ്മ ജീവിച്ചിരിക്കെ തന്നെ അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. രണ്ടാനമ്മയുടെ ഉപദ്രവം കാരണം കുൽദീപിന് ചെറുപ്പകാലം മുതലേ സ്ത്രീകളോട് പകയായി. ഇതിനുശേഷം 2014-ൽ കുൽദീപ് വിവാഹിതനായെങ്കിലും ഗാർഹിക പീഡനത്തെത്തുടർന്ന് ഭാര്യ ഉപേക്ഷിച്ചുപോയി. ഇതും സ്ത്രീകളോടുള്ള പകയ്ക്ക് കാരണമായെന്നാണ് റിപ്പോർട്ട്.

Latest Stories

കാന്തപുരത്ത് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍, കണ്ടെത്തിയത് സമീപത്തെ കുളത്തില്‍ നിന്ന്

സൂക്ഷിച്ച് നോക്കിയാല്‍ ഒരു മാറ്റം കാണാം, ലോഗോയില്‍ കൈവച്ച് ഗൂഗിള്‍, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപത്തില്‍

തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുത്, ഐക്യത്തോടെ മുന്നോട്ട് പോവണം, ജയിക്കാനുളള അനുകൂല സാഹചര്യമുണ്ട്, കെപിസിസി നേതാക്കളോട് ഹൈക്കമാന്റ്‌

INDIAN CRICKET: ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കരുത്, നായകനാക്കേണ്ടത് അവനെയാണ്, ഗംതം ഗംഭീറിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, തുറന്നുപറഞ്ഞ് അശ്വിന്‍

കെപിസിസി ഭാരവാഹി തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ആന്റോ ആന്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം

അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം, പരാതി നല്‍കി ബിജെപി

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ല, ട്രംപിന്റെ വാദങ്ങള്‍ തളളി ഇന്ത്യ, വ്യാപാരം ചര്‍ച്ചയായിട്ടില്ലെന്നും വിദേശകാര്യ വക്താവ്

'വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്നു, പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവ'; റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധു

IPL 2025: ജോസ് ബട്‌ലര്‍ ഇനി കളിക്കില്ലേ, താരം എത്തിയില്ലെങ്കില്‍ ഗുജറാത്തിന്റെ കിരീടമോഹം ഇല്ലാതാകും, ആകെയുളള പ്രതീക്ഷ അവനാണ്‌, ആകാംക്ഷയോടെ ആരാധകര്‍

അദ്ദേഹം എന്നെ കരയിപ്പിച്ചു, ചിരിപ്പിച്ചു, ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു..; തലൈവര്‍ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ലോകേഷ്