'ആ 300 മൊബൈല്‍ ഉപയോഗിച്ചത് പിന്നെ മരങ്ങളായിരുന്നോ'? ബാലാകോട്ടില്‍ ആക്രമണത്തില്‍ മരിച്ചവരെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ മുറുകവെ പുതിയ വാദവുമായി രാജ്‌നാഥ് സിംഗ്

ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സഖ്യ എത്രയെന്നുള്ളതിനെ ചൊല്ലി തര്‍ക്കങ്ങള്‍ തുടരവെ, പ്രതിപക്ഷ ആരോപണത്തെ തടുക്കാന്‍ കൂടുതല്‍ പേരെ രംഗത്തിറക്കി ബിജെപി. ബാലാകോട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ റോയിട്ടേഴ്, ഗാര്‍ഡിയന്‍, അള്‍ജസീറ തുടങ്ങിയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ അവിടെ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് സ്ഥലവാസികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിജസ്ഥിതി വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയത്. തുടക്കത്തില്‍ ഇതിനോട് പ്രതികരിക്കാത്ത ബിജെപി മന്ത്രിസഭാംഗങ്ങള്‍ ഇപ്പോള്‍ ഒന്നടങ്കം ആരോപണത്തെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത് ആക്രമണത്തിന് മുമ്പ് ഈ മേഖലയില്‍ 300 മൊബൈല്‍ ഫോണ്‍ ആക്ടീവ് ആയിരുന്നുവെന്നും പിന്നീട് ഇതെല്ലാം നിര്‍ജ്ജീവമായെന്നുമാണ്. നാഷണല്‍ ടെക്‌നിക്കല്‍ റിസേര്‍ച്ച് ഓര്‍ഗനൈസേഷനാണ് ഈ വിവരം നല്‍കിയതെന്നും രാജ്‌നാഥ് സിംഗ് പറയുന്നു. ഭീകരരല്ലെങ്കില്‍ മരങ്ങളായിരുന്നോ ആ ഫോണുകള്‍ ഉപയോഗിച്ചിരുന്നത് എന്നാണ് രാജ്‌നാഥ് സിംഗ് അസമിലെ ഒരു ചടങ്ങില്‍ ചോദിച്ചത്. മനുഷ്യരെയല്ല ബാലാകോട്ടില്‍ ഇന്ത്യ ആക്രമിച്ചില്ലാതാക്കിയത് വനമേഖലയിലെ മരങ്ങളെയാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.

കൊതുകുകളെ ഹിറ്റടിച്ച് കൊന്നു കളഞ്ഞ നമ്മള്‍ ചത്ത കൊതുകിന്റെ എണ്ണം ചികയുകയാണൊ അതോ ഉറങ്ങാന്‍ പോവുകയാണോ എന്നാണ് മന്ത്രി വികെ സിംഗ് ചോദിച്ചത്. മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, നിര്‍മ്മല സീതാരാമന്‍ എന്നിവരെല്ലാം മരണസംഖ്യ സംബന്ധിച്ച കണക്കില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല.

Latest Stories

കശ്മീരികള്‍ക്കെതിരെ മറ്റ് സംസ്ഥാനങ്ങളില്‍ സംഘപരിവാരത്തിന്റെ വിദ്വേഷ പ്രചാരണവും ഭീഷണിയും; സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കശ്മീര്‍ നേതാക്കള്‍

ഇഷാന്‍ കിഷന് മാത്രമല്ല, കോഹ്ലിക്കും പറ്റിയിട്ടുണ്ട് ആ അബദ്ധം, ടീം ഒന്നാകെ ഞെട്ടിത്തരിച്ച നിമിഷം, ആരാധകര്‍ ഒരിക്കലും മറക്കില്ല ആ ദിവസം

'നിങ്ങളെ ഞങ്ങള്‍ കൊല്ലും', ഗൗതം ഗംഭീറിന് വധഭീഷണി, ഇമെയില്‍ സന്ദേശം പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന പോസ്റ്റിന് പിന്നാലെ, അന്വേഷണം ആരംഭിച്ച് പൊലീസ്‌

അയ്യേ ഷൈനെ ഒക്കെ ആരെങ്കിലും പേടിക്കുമോ? ഞാന്‍ ലൈംഗികാതിക്രമത്തെയല്ല തമാശയായി കണ്ടത്, ആ വ്യക്തിയെയാണ്: മാല പാര്‍വതി

പാകിസ്ഥാൻ വറ്റി വരളില്ല, സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പാകിസ്ഥാനെ ഉടനടി ബാധിക്കില്ല? ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യവസ്ഥകൾ എന്തൊക്കെയാണ്

'ജമ്മു കശ്മീരിലേക്കുള്ള യാത്രകൾ ഒഴിവാക്കണം'; മുന്നറിയിപ്പ് നൽകി അമേരിക്ക, ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് ജാഗ്രതാ നിർദ്ദേശങ്ങളും

ലഹരി ഒരിക്കലും മാപ്പ് അര്‍ഹിക്കാത്ത കാര്യം, ഷൈന്‍ ടോമിന് ഇനി അവസരം കൊടുക്കാന്‍ സൗകര്യമില്ല: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കശ്‌മീരിലെ ഉധംപുരിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

ക്രിക്കറ്റിലും പാകിസ്ഥാനെ ഒതുക്കാന്‍ ഇന്ത്യ, ഇന്ത്യ-പാക് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും ഇനി ഉണ്ടാവില്ല, ഐസിസിയോട് ആവശ്യപ്പെടാന്‍ ബിസിസിഐ

തീവ്രവാദം മാരക ഭീഷണി, ഇന്ത്യ എടുക്കുന്ന ഏതു നിലപാടിനെയും പിന്തുണയ്ക്കും; അതിര്‍ത്തി കടന്നുള്ള ഭീകരവാദ അപലപനീയം; പാക്കിസ്ഥാനെ പൂര്‍ണമായും തള്ളി ഗള്‍ഫ് രാജ്യങ്ങള്‍