എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഭരണഘടന മാറ്റാമെന്നത് ബിജെപി നേതാക്കളുടെ സ്വപ്‌നം മാത്രമാണെന്നും ആര്‍ക്കും അതില്‍ തൊടാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി. ഭരണഘടന ഇന്ത്യയിലെ പാവപ്പെട്ടവരുടെ ആത്മാവാണ്. ആര്‍ക്കും അതില്‍ തൊടാന്‍ കഴിയില്ല. അത് മാറ്റാന്‍ ലോകത്ത് ഒരു ശക്തിക്കുമാവില്ലെന്നും രാഹുല്‍ പറഞ്ഞു.

ബാബാ സാഹേബ് അംബേദ്കറും കോണ്‍ഗ്രസും ജനങ്ങളും ചേര്‍ന്ന് ബ്രിട്ടീഷുകാരോട് പോരാടിയാണ് ഭരണഘടന ഉണ്ടാക്കിയത്. അത് ജനങ്ങളുടെ ശബ്ദമായി. അത് ഒരിക്കലും ഇല്ലാതാക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ ഭിന്ദില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഇപ്പോള്‍ അവര്‍ പറയുന്നത് സംവരണത്തിന് എതിരല്ലെന്നാണ്. പിന്നെ എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്. എന്തിനാണ് അഗ്നിവീര്‍ കൊണ്ടുവന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. അതേസമയം എന്‍ഡിഎ സര്‍ക്കാര്‍ ഭരണഘടനയില്‍ മാറ്റം കൊണ്ടുവരില്ലെന്നായിരുന്നു അമിത്ഷായുടെ പ്രസ്താവന. പ്രതിപക്ഷം ഭയപ്പാടോടെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത്ഷാ പറഞ്ഞു.

Latest Stories

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമര്‍ അബ്ദുള്ള; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വിലയിരുത്തലുകള്‍

ഉള്ളിയില്‍ തൊട്ടാല്‍ പൊള്ളും; കനത്ത മഴയില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില

സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല; പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു; സൂര്യ പറഞ്ഞ മറുപടികേട്ട് ഞെട്ടി ആരാധകര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; തിരഞ്ഞെടുപ്പ് വരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

പണം വാഗ്ദാനം ചെയ്ത് ആളെക്കൂട്ടി, പിന്നാലെ പണത്തിന് പകരം ഭീഷണി; അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ഭീഷണി

നിന്റെ സഹായം വേണ്ട ഞങ്ങൾക്ക്, സർഫ്രാസിനെ വിരട്ടിയോടിച്ച് രവിചന്ദ്രൻ അശ്വിൻ; വിമർശനം ശക്തം

അമ്മയുടെ ഓഹരിക്കായി മക്കള്‍, വൈഎസ്ആര്‍ കുടുംബത്തിലെ ഓഹരി തര്‍ക്കം

ട്രെയിൻ യാത്രയ്ക്കിടെ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

'മെഗാസ്റ്റാർ മമ്മൂട്ടി' എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; വെളിപ്പെടുത്തി ശ്രീനിവാസൻ