''അബ്ബാ ജാന്‍' എന്ന് വിളിക്കാത്തവർക്ക് റേഷൻ കിട്ടിയിരുന്നില്ല'; വര്‍ഗീയ പ്രസ്താവന നടത്തിയ യോഗിയ്ക്ക് എതിരെ ബിഹാറില്‍ കേസ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വര്‍ഗീയ പ്രസ്താവനക്കെതിരെ ബിഹാര്‍ കോടതിയില്‍ കേസ്. അബ്ബാ ജാന്‍ എന്നു വിളിക്കാത്തവര്‍ക്ക് 2017 വരെ യു പിയില്‍ റേഷന്‍ കിട്ടിയിരുന്നില്ലെന്നായിരുന്നു യോഗി ആദിത്യനാഥിൻറെ പ്രസ്താവന. ഇതിനെതിരെ വലിയ  പ്രതിഷേധം ആണ് ഉയരുന്നത്.  മുസഫര്‍പുര്‍ കോടതിയില്‍ തമന്ന ഹാശ്മിയെന്നയാളാണ് മുസ്ലിം സമുദായത്തെ നിന്ദിച്ചതിന് കേസ് ഫയല്‍ ചെയ്തത്.

യു പിയിലെ ഖുഷിനഗറില്‍ നടന്ന പരിപാടിക്കിടെയാണ് യോഗിയുടെ വിവാദപ്രസ്താവന. 2017-വരെ പൊതുവിതരണ സമ്പ്രദായം ഫലപ്രദമായിരുന്നില്ലെന്ന് അവകാശപ്പെട്ട യോഗി, ‘അബ്ബാ ജാന്‍’ (മുസ്ലിങ്ങള്‍ പിതാവിനെ വിളിക്കുന്ന പേര്) എന്ന് വിളിക്കുന്നവര്‍ക്ക് മാത്രമേ റേഷന്‍ കിട്ടാറുണ്ടായിരുന്നുള്ളൂ എന്ന് ആരോപിച്ചത്.

യോഗിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും സമാജ് പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് രംഗത്തെത്തി. വാക്കുകള്‍ സൂക്ഷിച്ച് ഉപയാഗിക്കണമെന്നായിരുന്നു അഖിലേഷ് യാദവിന്റെ മറുപടി.

Latest Stories

IPL 2025: ഒരു നായകന് വേണ്ടത് ആ കഴിവാണ്, അത് അവനുണ്ട്: രാഹുൽ ദ്രാവിഡ്

IPL 2025: അയാൾ ഇന്ന് നിലവിൽ ഒരു താരമല്ല, വെറും ബ്രാൻഡ് ആയിട്ട് വന്നിട്ട് എന്തൊക്കെയോ ചെയ്തിട്ട് പോകുന്നു; സൂപ്പർതാരത്തിനെതിരെ സഞ്ജയ് മഞ്ജരേക്കർ

'ടെസ്‌ല കത്തിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ'; മസ്‌കിനെതിരെ അമേരിക്കയിലുടനീളം പ്രതിഷേധം

ഒന്നിനോടും വിദ്വേഷം പുലര്‍ത്തുന്നില്ല, വിവാദ രംഗങ്ങള്‍ നീക്കും, സിനിമ റീ എഡിറ്റ് ചെയ്യും; ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍

IPL 2025: നിനക്കൊക്കെ കളിക്കാൻ അറിയില്ലെങ്കിൽ ഇറങ്ങി പൊക്കോണം എന്റെ ടീമിൽ നിന്ന്; ബാറ്റർമാരോട് പൊട്ടിത്തെറിച്ച് നെഹ്റ

Empuraan: മോഹന്‍ലാലിനെതിരെ കടുത്ത സൈബര്‍ ആക്രമണം, ഉടന്‍ നടപടിയെന്ന് ഡിജിപി

എമ്പുരാനെതിരെ സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നു; വര്‍ഗീയവാദികളുടെ നിലപാട് ജനാധിപത്യത്തിനു ഭൂഷണമല്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി

IPL 2025: ഒരുങ്ങിയിരുന്നോ സഞ്ജുവുമായിട്ടുള്ള അംഗത്തിന്, ചെന്നൈ സ്പിന്നർമാർക്ക് അപായ സൂചന നൽകി മലയാളി താരം; വീഡിയോ കാണാം

'ഭീഷണിപ്പെടുത്തിയും അവഹേളിച്ചും ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല, അത് ഭീരുത്വം'; എമ്പുരാനൊപ്പമെന്ന് വിഡി സതീശൻ

അയാള്‍ സെയ്ഫ് അലിഖാനെ മര്‍ദ്ദിക്കുന്നത് കണ്ടു, മാപ്പ് പറഞ്ഞിട്ടും തര്‍ക്കം: അമൃത അറോറ