ഗതികിട്ടാ പ്രേതം പോലെ തെക്കുവടക്കു അലയുന്നവരെ മുന്നണിയിൽ ആവശ്യമില്ല; മാണിക്കെതിരെ ഒളിയമ്പുമായി പന്ന്യൻ രവീന്ദ്രൻ

കെഎം മാണിയുടെ മുന്നണിപ്രവേശനത്തിനെതിരെ ഒളിയമ്പുമായി സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യൻ രവീന്ദ്രൻ. മുന്നണിയെന്ന നിലയിൽ ഇടതുപക്ഷ പ്രസ്ഥാനം ശക്തമാണെന്നും ഗതികിട്ടാ പ്രേതം പോലെ തെക്കുവടക്കു അലയുന്നവരെ മുന്നണിയിൽ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേയാണു കെ.എം മാണിക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഇടതുമുന്നണിയെ ശക്തിപ്പെടുത്തുകയാണു വേണ്ടത്. വേറൊരിടത്തും ചെല്ലാൻ കഴിയാതെ മൃതപ്രായരായി കിടക്കുന്ന പാർട്ടികൾക്കു കടന്നുവരാൻ കഴിയുന്ന മുന്നണിയല്ല ഇടതുമുന്നണി.

എൽഡിഎഫ് എന്ന സംവിധാനം ഉണ്ടാക്കാൻ മുഖ്യമന്ത്രി കസേര പോലും വലിച്ചെറിഞ്ഞ പാർട്ടിയാണു സിപിഐയെന്നും ആരെങ്കിലും വിചാരിച്ചാൽ അഴിമതിക്കാരെ മുന്നണിയിൽ കൊണ്ടുവരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകടനപത്രികയനുസരിച്ചു വേണം ഇടതുമുന്നണി ഭരിക്കേണ്ടതെന്നും, ഇതിൽ നിന്നും വ്യതിചലിക്കാൻ ആരെയും അനുവദിക്കില്ലെന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി.