ലെബനൻ പുതിയ സർക്കാർ രൂപീകരിച്ചതായി പ്രസിഡന്റ് ഓഫീസ് ശനിയാഴ്ച പ്രഖ്യാപിച്ചു. പുതുതായി നിയമിതനായ പ്രസിഡന്റ് ജോസഫ് ഔൺ, “24 മന്ത്രിമാരുടെ ഒരു സർക്കാർ രൂപീകരിക്കുന്നതിനുള്ള” ഒരു ഉത്തരവിൽ ഒപ്പുവച്ചു എന്ന് പ്രസിഡന്റ് ഓഫീസ് എക്‌സിൽ കുറിച്ച പോസ്റ്റിൽ പറയുന്നു.
മറ്റ് രണ്ട് ഉത്തരവുകളിൽ, പ്രസിഡന്റ് “പ്രധാനമന്ത്രി നജീബ് മിക്കാറ്റിയുടെ സർക്കാരിന്റെ രാജി സ്വീകരിച്ചു”, “സർക്കാർ രൂപീകരിക്കാൻ പ്രധാനമന്ത്രി നവാഫ് സലാമിനെ” ഔദ്യോഗികമായി നിയമിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐസിജെ) പ്രസിഡന്റ് സ്ഥാനം അടുത്തിടെ ഉപേക്ഷിച്ച നവാഫ് സലാം , 24 അംഗ മന്ത്രിസഭ “പരിഷ്കാരത്തിന്റെയും രക്ഷയുടെയും സർക്കാർ” ആയിരിക്കുമെന്ന് പറഞ്ഞു.
Read more
ഇസ്രയേലുമായുള്ള അതിർത്തിയിൽ സ്ഥിരത കൈവരിക്കുന്നതിനായി സാമ്പത്തിക പരിഷ്കരണം, പുനർനിർമ്മാണം, ഐക്യരാഷ്ട്രസഭയുടെ പ്രമേയം നടപ്പിലാക്കൽ എന്നിവയ്ക്ക് സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.