പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുടർച്ചയായ രണ്ടാം വർഷവും ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കി യേശു ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേം

തുടർച്ചയായി രണ്ടാം വർഷവും പലസ്തീൻ നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 2024ലെ ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കുന്നതായി ബെത്‌ലഹേം മുനിസിപ്പൽ കൗൺസിൽ അറിയിച്ചു. യേശുവിൻ്റെ ജന്മസ്ഥലമാണ് ബെത്‌ലഹേം. അതിനാൽ, ഇവിടെ ക്രിസ്മസ് ആഘോഷങ്ങൾ എല്ലായ്പ്പോഴും വളരെ സവിശേഷമായ ഒരു സംഭവമാണ്. ആയിരക്കണക്കിന് സന്ദർശകരും വിനോദസഞ്ചാരികളും ബെത്‌ലഹേമിലെ ആഘോഷങ്ങൾ കാണാൻ നഗരത്തിൽ തടിച്ചു കൂടാറുണ്ടായിരുന്നു.

ക്രിസ്മസിന്റെ ഭാഗമായുള്ള എല്ലാ ആഘോഷങ്ങളും റദ്ദാക്കുമെന്നും പ്രാർത്ഥനകൾക്കും മതപരമായ ആചാരങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തുമെന്നും ബെത്‌ലഹേം മുനിസിപ്പൽ ബോഡി അറിയിച്ചു. ആഘോഷങ്ങൾ റദ്ദാക്കുന്നത് ഗസയിലും പലസ്തീനിലുടനീളമുള്ള അനീതികളുടെ പേരിലെന്ന് ബെത്‌ലഹേം ഗവർണറേറ്റ് ഊന്നിപ്പറഞ്ഞു. “ഗസയും പലസ്തീനും നേരിടുന്ന അടിച്ചമർത്തലുകൾക്കെതിരെയുള്ള നിലപാടെന്ന നിലയിലാണ് ക്രിസ്മസ് ആഘോഷങ്ങൾ പ്രാർത്ഥനയിൽ ഒതുക്കാൻ ഞങ്ങൾ തീരുമാനിച്ചത്.” പ്രാദേശിക പൗരസമിതിയുടെ തീരുമാനം സ്ഥിരീകരിക്കുന്നതിനായി മേയർ ആൻ്റൺ സൽമാൻ പറഞ്ഞു.

ഗസയിൽ തുടരുന്ന ആക്രമണത്തെ ബെത്‌ലഹേം മേയർ അന്റോൺ സൽമാൻ ശക്തമായി അപലപിച്ചു. ഇസ്രയേലി കൂട്ടക്കൊലകൾക്ക് മുന്നിൽ അന്താരാഷ്ട്ര സമൂഹത്തിൻ്റെ മൗനത്തെ അദ്ദേഹം വിമർശിച്ചു. ഇസ്രായേൽ ലംഘനങ്ങൾ അവസാനിപ്പിക്കാൻ ഗൗരവമേറിയതും അടിയന്തിരവുമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2023 ഒക്‌ടോബർ 7 മുതൽ ഇസ്രായേൽ കർശന നിയന്ത്രണങ്ങൾക്ക് കീഴിലുള്ള ബെത്‌ലഹേമിൻ്റെ പോരാട്ടങ്ങളെ മേയർ എടുത്തുകാട്ടി.

ഈ നടപടികൾ നഗരത്തെ അതിൻ്റെ ഫലസ്തീൻ ചുറ്റുപാടുകളിൽ നിന്ന് ഒറ്റപ്പെടുത്തുകയും വിനോദസഞ്ചാരം നിർത്തുകയും തീർഥാടകർക്ക് അതിൻ്റെ വാതിലുകൾ അടയ്ക്കുകയും ചെയ്‌തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “സാമ്പത്തിക ബുദ്ധിമുട്ടുകൾ വഷളായി, താമസക്കാർ കൂടുതൽ ഒറ്റപ്പെട്ടതായി മാറി” സൽമാൻ പറഞ്ഞു. പാശ്ചാത്യ വിഭങ്ങൾക്കായി ഡിസംബർ 24 മുതൽ 25 വരെ ചർച്ച് ഓഫ് നേറ്റിവിറ്റിയിൽ അർദ്ധരാത്രി കുർബാനയോടെ ബെത്‌ലഹേമിലെ ക്രിസ്മസ് ആഘോഷങ്ങൾ പരമ്പരാഗതമായി ആരംഭിക്കുന്നു. അതേസമയം പൗരസ്ത്യ സഭകൾ ജനുവരി 7നാണ് ആഘോഷിക്കുന്നത്.

യേശു ജനിച്ച ഗ്രോട്ടോയ്ക്ക് മുകളിൽ നിൽക്കുന്നതായി വിശ്വസിക്കപ്പെടുന്ന നേറ്റിവിറ്റി ചർച്ചിൽ പ്രാർത്ഥനകൾ തുടരും. 2023 -ലും ബെത്‌ലഹേം മുനിസിപ്പാലിറ്റി “ഗസയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ വിലാപത്തിനും ബഹുമാനത്തിനും” ബെത്‌ലഹേമിൽ പരമ്പരാഗത ക്രിസ്മസ് ആഘോഷങ്ങൾ നടത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. തീരുമാനത്തെ വിമർശിച്ചെങ്കിലും ക്രിസ്ത്യൻ ബിഷപ്പുമാരും സമുദായ നേതാക്കളും തീരുമാനത്തെ ന്യായീകരിച്ച് “ഇന്നത്തെ അന്തരീക്ഷം ദുഃഖവും വേദനയും നിറഞ്ഞതാണ്” എന്ന് പറഞ്ഞു.

Latest Stories

കടവന്ത്രയില്‍ പഴകിയ ഭക്ഷണം പിടികൂടി; ട്രെയിനുകളിൽ ഭക്ഷണം നൽകുന്ന കേന്ദ്രം, വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിലെ വിതരണക്കാർ

കൊച്ചി കടവന്ത്രയിൽ പഴകിയ ഭക്ഷണം പിടികൂടി; പിടികൂടിയവയിൽ വന്ദേഭാരതിന്റെ സ്റ്റിക്കർ പതിച്ച പൊതികളും, ട്രെയിനുകളിലേക്ക് ഭക്ഷണം നൽകുന്ന കേന്ദ്രം

INDIAN CRICKET: കോഹ്ലിക്കു മുന്നില്‍ ഇന്ത്യയില്‍ നിന്ന് ആ സൂപ്പര്‍താരം മാത്രം, ഈ റെക്കോഡ് ലിസ്റ്റിലുളളതെല്ലാം ഇതിഹാസ താരങ്ങള്‍, എന്തൊരു കളിക്കാരാണ് ഇവരെല്ലാം

INDIAN CRICKET: വിരാട് ഇല്ലെങ്കിൽ നിങ്ങൾക്ക് ആ കാഴ്ച്ച ഇന്ന് കാണാൻ പറ്റില്ലായിരുന്നു, അവൻ എത്തിയ ശേഷം....; സഹതാരത്തെ വാഴ്ത്തി ചേതേശ്വർ പൂജാര

വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ വര്‍ധിപ്പിച്ചു; ബുള്ളറ്റ് പ്രൂഫ് കാര്‍ ഏര്‍പ്പെടുത്തി, ഔദ്യോഗിക വസതിയിലും സുരക്ഷ

നടി കാവ്യ സുരേഷ് വിവാഹിതയായി

രാജ്യത്തിന്റെ അൻപത്തി രണ്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബിആർ ഗവായ് ചുമതലയേറ്റു

IPL 2025: ലീഗ് തുടങ്ങുന്നത് നല്ല കാര്യം തന്നെ, പക്ഷെ ശേഷിക്കുന്ന മത്സരങ്ങളിൽ ആ വക പരിപാടികൾ എല്ലാം ബിസിസിഐ ഒഴിവാക്കണം; ആവശ്യവുമായി സുനിൽ ഗവാസ്‌കർ; പറഞ്ഞത് ഇങ്ങനെ

ദേശവിരുദ്ധ പരാമർശം നടത്തിയെന്ന പരാതി; അഖിൽ മാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

'ഭീകരവാദികളുടെ സഹോദരി', കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രി നടത്തിയ അധിക്ഷേപ പരാമർശത്തിനെതിരെ കോൺഗ്രസ്; മന്ത്രിയെ ഉടൻ പുറത്താക്കണമെന്ന് ഖാർഗെ