മകളെ 22 വർഷം ലൈംഗീക അടിമയാക്കി, പ്രസവിച്ചത് 8 തവണ, എന്നിട്ടും ശിക്ഷ 12 വർഷം തടവ് മാത്രം 

 മകളെ 22 വർഷം തടവിൽ പാർപ്പിച്ചു പീഡിപ്പിക്കുകയും 8 തവണ ഗർഭിണിയാക്കുകയും ചെയ്ത പിതാവിന് ശിക്ഷ 12 വർഷം തടവ് മാത്രം. അർജന്റീനയിലെ സാന്റിയാഗോ ഡെൽ ഈസ്ട്രോയിലാണ് സംഭവം. ഡോമിനോ ബുലാഷ്യോ (വെർനാക്കോ) എന്ന 57.കാരനാണ് മകളെ തടവിലാക്കി പീഡിപ്പിച്ച കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നത്. ഭാര്യയെ വീടിനു പുറത്താക്കിയ ശേഷം അന്ന് 11 വയസ് ഉണ്ടായിരുന്ന മകളെ ഇയാൾ തടവിലാക്കുകയും, ഭാര്യാവൃത്തി ചെയ്യിക്കുകയുമായിരുന്നു.
2016 അവസാനത്തോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതി തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. 45 ദിവസത്തോളം ഒളിവിലായിരുന്ന പ്രതി ജനുവരിയിൽ പോലീസ് പിടിയിലായി. അമ്മയെ വീടിനു പുറത്താക്കിയ ശേഷം അച്ഛൻ തന്നെ ഭാര്യയാക്കി മാറ്റുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുതിത്തിയാണ് കുട്ടിക്കാലത്ത് അച്ഛനും, ബന്ധുവും ചേർന്ന് പീഡിപ്പിച്ചിട്ടിരുന്നത്. ആരോടും സംസാരിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. സംസാരിച്ചാൽ ക്രൂരമായി മർദ്ധിക്കുമായിരുന്നു എന്നും യുവതി മൊഴി നൽകി.
22 വർഷത്തിനിടയിൽ പെൺകുട്ടി 8 തവണ പ്രസവിച്ചു. കുട്ടികൾ ബുലാഷ്യോയുടേത് തന്നെയാണെന്ന് ഡി.എൻ.എ. പരിശോധനയിൽ വ്യക്തമായി. ബോർഡിങ് സ്കൂളിൽ പഠിക്കുകയായിരുന്ന 6 കുട്ടികൾ ഇപ്പോൾ അമ്മയോടൊപ്പമുണ്ട്. ഒരു കൂസലുമില്ലാതെയാണ് വിധി പ്രഖ്യാപന സമയത്ത് ബുലാഷ്യോ ഇരുന്നത്.
മുമ്പ് ഓസ്‌ട്രേലിയയിലും സമാനമായ സംഭവം നടന്നിരുന്നു. പിതാവ് യുവതിയെ 24 വർഷത്തോളം കുടുംബവീട്ടിൽ  തടവിലാക്കുകയും, പീഡിപ്പിക്കുകയും ചെയ്തു. ഈ കേസിൽ പ്രതി ജോസഫ് ഇപ്പോൾ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.