ബലാത്സംഗ കേസിലെ പ്രതി നിത്യാനന്ദ തന്റെ 'രാജ്യ'ത്തേക്ക് ഒരു ലക്ഷം പേർക്ക് 'വിസ' പ്രഖ്യാപിച്ചു

കൈലാസ എന്ന രാജ്യം സ്ഥാപിച്ചതായി അവകാശപ്പെടുന്ന നിത്യാനന്ദ കുറഞ്ഞത് ഒരു ലക്ഷം പേരെ തന്റെ രാജ്യത്ത് പാർപ്പിക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു. ‘കൈലാസ’ ശരിക്കും എവിടെയാണെന്ന് ആർക്കും അറിയാത്തതിനാൽ ഇത് നിത്യാനന്ദയുടെ പുതിയ തട്ടിപ്പായിരിക്കാനാണ് സാദ്ധ്യത. ബലാൽസംഗ കേസിൽ പ്രതിയായ നിത്യാനന്ദ തെക്കേ അമേരിക്കയിൽ എവിടെയോ ഒളിവിൽ കഴിയുകയാണെന്നാണ് കരുതപ്പെടുന്നത്. നിത്യാനന്ദയെ കണ്ടെത്താൻ ഇന്ത്യൻ അധികൃതർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു ലക്ഷമെങ്കിലും ആളുകളെ കൈലാസയിൽ താമസിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട് എന്ന് വെള്ളിയാഴ്ച അന്താരാഷ്ട്ര കുടിയേറ്റ ദിനത്തോടനുബന്ധിച്ച് നിത്യാനന്ദ പ്രഖ്യാപിച്ചു. ആഗോളവത്കരണം മൂലമുള്ള കുടിയേറ്റം ആശയവിനിമയത്തിൽ പുരോഗതിയുണ്ടാക്കും, ഗതാഗതം പ്രോത്സാഹിപ്പിക്കണം. എന്നാൽ മനുഷ്യനിർമ്മിതമായ വിപത്ത് മൂലമുള്ള കുടിയേറ്റം പരിഹരിക്കേണ്ടതുണ്ട് എന്ന് നിത്യാനന്ദ പറഞ്ഞു.

കൈലാസയിൽ ഒരു റിസർവ് ബാങ്കും സ്ഥാപിച്ചിട്ടുണ്ട് എന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. ഇപ്പോൾ സന്ദർശകർക്കായി തന്റെ രാജ്യത്തേക്ക് വിസ നൽകാൻ തുടങ്ങി എന്നും നിത്യാനന്ദ പറയുന്നു. നിത്യാനന്ദ സ്ഥാപിച്ച ഹിന്ദു പരമാധികാര രാഷ്ട്രമായ കൈലാസ സന്ദർശിക്കുന്നതിനാണ് വിസ നൽകുന്നത്.

താൻ സ്ഥാപിച്ച “കൈലാസ”യിലേക്ക് ഓസ്‌ട്രേലിയയിൽ നിന്ന് ഒരു വിമാനത്തിൽ സന്ദർശകരെ എത്തിക്കുമെന്നും നിത്യാനന്ദ അറിയിച്ചു. മൂന്ന് ദിവസത്തിൽ കൂടുതൽ സന്ദർശകരെ “കൈലാസ”യിൽ താമസിക്കാൻ അനുവദിക്കില്ലെന്നും നിത്യാനന്ദ പറഞ്ഞു. “ദ്വീപ് രാഷ്ട്ര”ത്തിൽ താമസിക്കുന്ന സമയത്ത് സന്ദർശകർക്ക് “പരമ ശിവനെ” കാണാനും അവസരമൊരുക്കുമെന്ന് നിത്യാനന്ദ പറഞ്ഞു.

ഈ വർഷം ഓഗസ്റ്റിൽ കൈലാസയുടെ ‘ചിഹ്നവും ഔദ്യോഗിക മുദ്രയും’ നിത്യാനന്ദ ഉദ്ഘാടനം ചെയ്തു, ഇത് ‘കൈലാസ സർക്കാരിന്റെ’ ഭാഗമായ അംഗങ്ങൾ ധരിക്കുമെന്ന് നിത്യാനന്ദ പറയുന്നു. ഇത് വത്തിക്കാൻ സഭയുടെ പോപ്പിന്റെ മോതിരത്തിന് സമാനമാണെന്ന് നിത്യാനന്ദ വീഡിയോയിൽ പറഞ്ഞു.

ഈ വർഷം ഫെബ്രുവരിയിൽ കർണാടകയിലെ ഒരു വിചാരണ കോടതി 2010- ലെ ബലാത്സംഗക്കേസിൽ നിത്യാനന്ദക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2018- ൽ നിത്യാനന്ദ രാജ്യം വിട്ടതായി കരുതുന്നു. ഇയാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസും ഇറക്കിയിട്ടുണ്ട്. പസഫിക് ദ്വീപ് രാജ്യമായ റിപ്പബ്ലിക് ഓഫ് വാനുവാട്ടുവിലെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് നിത്യാനന്ദ തന്റെ ബിസിനസ് നടത്തുന്നതെന്നാണ് ഈ വർഷം ആദ്യം ലഭിച്ച രേഖകളിൽ നിന്നും വ്യക്തമാകുന്നത്.

Latest Stories

RR VS GT: അത് വരെ എല്ലാം ഒകെ ആയിരുന്നു, പക്ഷെ ഒറ്റ മണ്ടത്തരം കൊണ്ട് എല്ലാം നശിപ്പിച്ച് സഞ്ജു; വിമർശനം ശക്തം

ഏത് മൂഡ് ധോണി മൂഡ്, മുൻ ചെന്നൈ നായകന്റെ അതെ തന്ത്രം സ്വീകരിച്ച് സഞ്ജു സാംസൺ; ഇയാൾ അടുത്ത ക്യാപ്റ്റൻ കൂൾ എന്ന് ആരാധകർ

IPL VS PSL: അങ്ങനെ സംഭവിച്ചാൽ പിന്നെ ഒരുത്തൻ പോലും ഐപിഎൽ കാണില്ല, എല്ലാവർക്കും പിഎസ്എൽ മതിയാകും: ഹസൻ അലി

'പണിയെടുക്കാന്‍ വയ്യാത്തവര്‍ റെസ്റ്റെടുക്ക്', പാഠം പഠിപ്പിക്കുമോ കോണ്‍ഗ്രസ്?

ബഹുഭൂരിപക്ഷം ആശമാരും ഫീല്‍ഡിലുണ്ട്; സമരം ആര്‍ക്കെതിരെ ചെയ്യണമെന്ന് സമരക്കാര്‍ ചിന്തിക്കണമെന്ന് മുഖ്യമന്ത്രി

IPL 2025: രാജസ്ഥാന്റെ ആയുധമാണ് അവന്‍, എന്തൊരു കളിയാണ് പുറത്തെടുക്കുന്നത്, അടിപൊളി തിരിച്ചുവരവ് തന്നെ, സൂപ്പര്‍താരത്തെ പ്രശംസിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

RR VS GT: സഞ്ജുവിന്റെ ബോളര്‍മാരെ തല്ലിച്ചതച്ച് സായി സുദര്‍ശന്‍, മിന്നല്‍ ബാറ്റിങ്ങില്‍ നേടിയത്, അവസാന ഓവറുകളില്‍ വെടിക്കെട്ടുമായി ജിടി താരങ്ങള്‍, ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍

'ഒന്നാം തീയതികളില്‍ വെള്ളത്തിലിരുന്നും മദ്യപിക്കാം'; സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കി; യാനങ്ങളിലും മദ്യം വിളമ്പാന്‍ അനുമതി

ട്രംപിന്റെ ഇരുട്ടടിയ്ക്ക് ചൈനയുടെ തിരിച്ചടി; ലോകരാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് സൂചന; യുഎസ്-ചൈന വ്യാപാരയുദ്ധം മുറുകുന്നു

CSK VS PKBS: ഉള്ളത് പറയാമല്ലോ ആ ചെന്നൈ താരത്തെ പേടിച്ചാണ് അങ്ങനെ തീരുമാനം എടുത്തത്, യുസ്‌വേന്ദ്ര ചാഹലിന് ഒരു ഓവർ മാത്രം നൽകിയതിന്റെ കാരണം വെളിപ്പെടുത്തി ശ്രേയസ് അയ്യർ