ട്രംപിന്റെ മോഹങ്ങള്‍ നടക്കില്ല; ഗാസയെ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ അനുവദിക്കില്ല; ജനങ്ങള്‍ക്കായി പുനര്‍നിര്‍മിക്കും; അമേരിക്കന്‍ പ്രസിഡന്റിനെ തള്ളി അറബ് മുസ്ലിം രാജ്യങ്ങള്‍

ഗാസയില്‍ ഒഴിപ്പിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്നുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം തള്ളി അറബ് മുസ്ലിം രാജ്യങ്ങള്‍. പലസ്തീന്‍ ഭരണസമിതിയുടെ നേതൃത്വത്തില്‍ ഗസ്സ പുനര്‍നിര്‍മാണ പദ്ധതി മുന്നോട്ടുകൊണ്ടുപോകണമെന്നും സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഇസ്‌ലാമിക സഹകരണ ഓര്‍ഗനൈസേഷന്റെ (ഒഐസി) പ്രത്യേക സമ്മേളനം വ്യക്തമാക്കി.

ഗാസ പുനര്‍നിര്‍മിക്കാന്‍ ഈജിപ്ത് തയ്യാറാക്കിയ പദ്ധതിയെ പൂര്‍ണമായും പിന്തുണയ്ക്കുമെന്നും മുസ്‌ലിം രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ പ്രഖ്യാപിച്ചു. ഈജിപ്ത് നിര്‍ദേശം പര്യാപ്തമല്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പലസ്തീന്‍കാര്‍ക്കെതിരെ പട്ടിണി ആയുധമാക്കുന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും നയത്തെയും യോഗം അപലപിച്ചു. ട്രംപിന്റെ നീക്കത്തിന് ബദലായി ഗസ്സ പുനര്‍നിര്‍മാണത്തിന് ഈജിപ്തിന്റെ നേതൃത്വത്തില്‍ തയാറാക്കിയ പദ്ധതിക്ക് 57 അംഗ ഒഐസി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

സിറിയയെ കൂട്ടായ്മയില്‍ തിരിച്ചെടുക്കുകയും ചെയ്തു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയ മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ നടപടിയെ തുടര്‍ന്ന് 2012ലാണ് സിറിയയെ ഐഒസിയില്‍നിന്ന് പുറത്താക്കിയത്.

അതേസമയം, ഗാസയിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കുകയാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഈ തീരുമാനത്തിന്റെ പൂര്‍ണ്ണ ഫലങ്ങള്‍ ഉടനടി വ്യക്തമല്ലെങ്കിലും കുടിവെള്ളം ഉല്‍പ്പാദിപ്പിക്കുന്ന ഗാസയിലെ ഉപ്പുവെള്ളം നീക്കം ചെയ്യുന്ന പ്ലാന്റുകള്‍ പൂര്‍ണമായും വൈദ്യുതിയെ ആശ്രയിച്ചിരിക്കുന്നു. 2 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ഗാസയിലേക്കുള്ള എല്ലാ ചരക്ക് കയറ്റുമതിയും ഇസ്രായേല്‍ നിര്‍ത്തി ഒരു ആഴ്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്.

കഴിഞ്ഞ വാരാന്ത്യത്തില്‍ അവസാനിച്ച വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടത്തിന്റെ വിപുലീകരണം ഇസ്രായേല്‍ ആവശ്യപ്പെട്ടെങ്കിലും ശാശ്വതമായ ഒരു വെടിനിര്‍ത്തല്‍ ചര്‍ച്ച നടത്താമെന്ന ആവശ്യമാണ് ഹമാസ് മുന്നോട്ട് വെച്ചത്. ഞായറാഴ്ച, ഈജിപ്ഷ്യന്‍ മധ്യസ്ഥരുമായി തങ്ങളുടെ നിലപാടില്‍ മാറ്റങ്ങളൊന്നുമില്ലാതെ ഏറ്റവും പുതിയ റൗണ്ട് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി ഹമാസ് പറഞ്ഞു. വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെടും ചെയ്തു.

ഇസ്രായേല്‍ ഊര്‍ജ്ജ മന്ത്രി, ഇസ്രായേല്‍ ഇലക്ട്രിക് കോര്‍പ്പറേഷന് അയച്ച പുതിയ കത്തില്‍, ഗാസയ്ക്ക് വൈദ്യുതി വില്‍ക്കുന്നത് നിര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്നു. യുദ്ധത്തില്‍ വലിയ തോതില്‍ തകര്‍ന്നിരിക്കുന്നു ഗാസയില്‍ ജനറേറ്ററുകളും സോളാര്‍ പാനലുകളും വഴിയാണ് വൈദ്യുതി വിതരണം ചെയ്യുന്നത്.

Latest Stories

IPL 2025: ആർക്കാടാ എന്റെ ധോണിയെ കുറ്റം പറയേണ്ടത്, മുൻ ചെന്നൈ നായകന് പിന്തുണയുമായി ക്രിസ് ഗെയ്‌ൽ; ഒപ്പം ആ സന്ദേശവും

വഖഫ് ബില്ലിനെ ഒരേ സ്വരത്തില്‍ എതിര്‍ക്കാന്‍ ഇന്ത്യ മുന്നണി; തീരുമാനം പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന മുന്നണിയോഗത്തില്‍

CSK UPDATES: ആ കാര്യങ്ങൾ ചെയ്താൽ ചെന്നൈയെ തോൽപ്പിക്കാൻ ടീമുകൾ പാടുപെടും, ഋതുരാജ് ഉടനടി ആ തീരുമാനം എടുക്കുക; ടീമിന് ഉപദേശവുമായി ക്രിസ് ശ്രീകാന്ത്

അച്ഛന്റെ ലെഗസി പിന്തുടര്‍ന്ന് അവന്‍; സസ്‌പെന്‍സ് പൊളിച്ച് പൃഥ്വിരാജ്, അവസാന ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടു

IPL 2025: ഉള്ള വില കളയാതെ പണി നിർത്തുക പന്ത്, വീണ്ടും ദുരന്തമായി ലക്നൗ നായകൻ; പുച്ഛിച്ച താരത്തിന് പണി കൊടുത്ത് പഞ്ചാബ്

എറണാകുളത്ത് രണ്ടരവയസുകാരിയ്ക്ക് തോട്ടില്‍ വീണ് ദാരുണാന്ത്യം; അപകടം സഹോദരനൊപ്പം കളിക്കുന്നതിനിടെ

അഞ്ച് വര്‍ഷത്തിനിപ്പുറം ഇതാദ്യം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു

വഖഫ് ഭേദഗതി ബില്ലിനെതിരെ വോട്ടും ചെയ്യണം ചര്‍ച്ചയിലും പങ്കെടുക്കണം; പാര്‍ട്ടി കോണ്‍ഗ്രില്‍ പങ്കെടുക്കുന്നത് അതിനുശേഷം; എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം; താരിഫുകള്‍ ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍; സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുമോ?

പന്നിയങ്കരയില്‍ പ്രദേശവാസികള്‍ക്ക് ടോളില്ല; തീരുമാനം കനത്ത പ്രതിഷേധത്തെ തുടര്‍ന്ന്