'വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഒമൈക്രോണ്‍ അപകടകാരി': ലോകാരോഗ്യ സംഘടന

കോവിഡ് വകഭേദമായ ഒമൈക്രോണ്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കി. ആഗോളതലത്തില്‍ കോവിഡ് കേസുകളുടെ വന്‍ കുതിച്ചുചാട്ടം ഉണ്ടായതിന് കാരണം ഒമൈക്രോണാണ്. ഡെല്‍റ്റയുടെ അത്രയും അപകടകാരി അല്ലെങ്കിലും വാക്‌സിന്‍ എടുക്കാത്തവരെ ഒമൈക്രോണ്‍ ഗുരുതരമായി ബാധിച്ചേക്കുമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ആഫ്രിക്കയില്‍, 85 ശതമാനത്തിലധികം ആളുകള്‍ക്ക് ഇതുവരെ ആദ്യ ഡോസ് വാക്സിന്‍ പോലും ലഭിച്ചിട്ടില്ല. വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാതെ ഈ മഹാമാരിയില്‍ നിന്ന് രക്ഷനേടാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 2021 സെപ്തംബര്‍ അവസാനത്തോടെ എല്ലാ രാജ്യങ്ങളും തങ്ങളുടെ ജനസംഖ്യയുടെ 10 ശതമാനവും, ഡിസംബര്‍ അവസാനത്തോടെ 40 ശതമാനവും, 2022 പകുതിയോടെ 70 ശതമാനവും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണെമെന്നായിരുന്നു ടെഡ്രോസ് പറഞ്ഞിരുന്നത്.

എന്നാല്‍ 90 രാജ്യങ്ങള്‍ ഇപ്പോഴും 40 ശതമാനത്തില്‍ പോലും എത്തിയിട്ടില്ല, 36 രാജ്യങ്ങളിലെ വാക്‌സിനേഷന്‍ ഇപ്പോഴും 10 ശതമാനത്തില്‍ താഴെയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട ഭൂരിപക്ഷം ആളുകളും വാക്‌സിന്‍ എടുക്കാത്തവര്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ വൈറസ് വ്യാപനം തടയുന്നില്ലെങ്കിലും, മരണവും രോഗം ഗുരുതരമാകുന്നതില്‍ നിന്നും രക്ഷ നല്‍കാന്‍ ഫലപ്രദമാണ്. ഗര്‍ഭിണികള്‍ ക്ലിനിക്കല്‍ ട്രയലുകളില്‍ പങ്കെടുക്കണമെന്നും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടുതല്‍ വൈറസ് വ്യാപനം ഉണ്ടാകുന്നതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും മരണനിരക്കും കൂടും. ജോലിയില്‍ നിന്ന് അധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും അടക്കം കൂടുതല്‍ ആളുകള്‍ വിട്ടുനില്‍ക്കാന്‍ കാരണമാകും. ഇതിന് പുറമേ ഒമൈക്രോണിനേക്കാള്‍ കൂടുതല്‍ പകരാവുന്നതും മാരകവുമായ മറ്റൊരു വകഭേദം ഉയര്‍ന്നുവരാനുള്ള സാധ്യതയും കൂടുതലാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.

വാക്‌സിന്‍ അസമത്വം ആളുകളെയും തൊഴിലവസരങ്ങളെയും കൊല്ലുകയാണെന്നും, ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെ തുരങ്കം വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2022 ജനുവരി 3-9 ആഴ്ചയില്‍ ആഗോളതലത്തില്‍ 15 ദശലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിവാര കോവിഡ് കേസുകളില്‍ മുന്‍ ആഴ്ചയെക്കാള്‍ 55 ശതമാനം വര്‍ധനവാണ് ആഗോളതലത്തില്‍ രേഖപ്പെടുത്തിയത്.

Latest Stories

ഒന്നിനോടും വിദ്വേഷം പുലര്‍ത്തുന്നില്ല, സിനിമ റീ എഡിറ്റ് ചെയ്യും; ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍

IPL 2025: നിനക്കൊക്കെ കളിക്കാൻ അറിയില്ലെങ്കിൽ ഇറങ്ങി പൊക്കോണം എന്റെ ടീമിൽ നിന്ന്; ബാറ്റർമാരോട് പൊട്ടിത്തെറിച്ച് നെഹ്റ

Empuraan: മോഹന്‍ലാലിനെതിരെ കടുത്ത സൈബര്‍ ആക്രമണം, ഉടന്‍ നടപടിയെന്ന് ഡിജിപി

എമ്പുരാനെതിരെ സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നു; വര്‍ഗീയവാദികളുടെ നിലപാട് ജനാധിപത്യത്തിനു ഭൂഷണമല്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി

IPL 2025: ഒരുങ്ങിയിരുന്നോ സഞ്ജുവുമായിട്ടുള്ള അംഗത്തിന്, ചെന്നൈ സ്പിന്നർമാർക്ക് അപായ സൂചന നൽകി മലയാളി താരം; വീഡിയോ കാണാം

'ഭീഷണിപ്പെടുത്തിയും അവഹേളിച്ചും ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല, അത് ഭീരുത്വം'; എമ്പുരാനൊപ്പമെന്ന് വിഡി സതീശൻ

അയാള്‍ സെയ്ഫ് അലിഖാനെ മര്‍ദ്ദിക്കുന്നത് കണ്ടു, മാപ്പ് പറഞ്ഞിട്ടും തര്‍ക്കം: അമൃത അറോറ

IPL 2025: ഹാർദിക്കുമായിട്ടുള്ള പ്രശ്നം, ആരുടെ ഭാഗത്താണ് തെറ്റ്; മത്സരത്തിന് ശേഷം വമ്പൻ വെളിപ്പെടുത്തൽ നടത്തി സായ് കിഷോർ

ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് ബെയ്റൂത്തിൽ ആക്രമണം നടത്തി ഇസ്രായേൽ

IPL 2025: ആ കാരണം കൊണ്ടാണ് തോറ്റത്, അവർ ഉത്തരവാദിത്വം...;കുറ്റപ്പെടുത്തലുമായി ഹാർദിക് പാണ്ഡ്യ