സെലെൻസ്‌കിയുമായുള്ള ഓവൽ ഹൗസ് വാഗ്വാദം; ഉക്രെയ്‌നിനുള്ള സൈനിക സഹായം നിർത്തിവച്ച് ട്രംപ്

കഴിഞ്ഞയാഴ്ച ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായുള്ള ഓവൽ ഹൗസ് വാഗ്വാദത്തെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉക്രെയ്‌നിനുള്ള എല്ലാ സൈനിക സഹായങ്ങളും നിർത്തിവച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ തിങ്കളാഴ്ച അറിയിച്ചു.

“സമാധാനത്തിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ആ ലക്ഷ്യത്തിൽ നമ്മുടെ പങ്കാളികളും പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് നമുക്ക് ആവശ്യമാണ്. ഒരു പരിഹാരത്തിന് സംഭാവന നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഞങ്ങളുടെ സഹായം താൽക്കാലികമായി നിർത്തിവച്ച് അവലോകനം ചെയ്യുകയാണ്.” പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ പ്രതികരണം ചോദിച്ച റോയിട്ടേഴ്‌സ് അഭ്യർത്ഥനയോട് സെലെൻസ്‌കിയുടെ ഓഫീസ് പ്രതികരിച്ചില്ല.

ജനുവരിയിൽ അധികാരമേറ്റ ശേഷം ട്രംപ് ഉക്രെയ്‌നിനെയും റഷ്യയെയും കുറിച്ചുള്ള യുഎസ് നയം മാറ്റിമറിക്കുകയും മോസ്കോയോട് കൂടുതൽ അനുരഞ്ജനപരമായ നിലപാട് സ്വീകരിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഈ നീക്കം. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ വെച്ച് സെലെൻസ്‌കിയുമായി ഉണ്ടായ ഏറ്റുമുട്ടലിനുശേഷമാണ് ട്രംപ് റഷ്യയുമായുള്ള യുദ്ധത്തിൽ വാഷിംഗ്ടണിന്റെ പിന്തുണയ്ക്ക് വേണ്ടത്ര നന്ദിയില്ലാത്തതിന് സെലെൻസ്‌കിയെ വിമർശിച്ചത്.

Latest Stories

നാഷണല്‍ ഹെറാള്‍ഡ് അഴിമതി; 700 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങി ഇഡി

'രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുത്'

വഖഫില്‍ ബംഗാള്‍ പുകഞ്ഞുകത്തുമ്പോള്‍, എന്തിനാണ് ഈ കലാപമെന്ന് മമത; 'രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുത്'

യുഎസ് തീരുവകൾ ആഗോള വ്യാപാരത്തിൽ 3 ശതമാനം കുറവുണ്ടാക്കും: യുഎൻ സാമ്പത്തിക വിദഗ്ധ പമേല കോക്ക്-ഹാമിൽട്ടൺ

ഗോകുലിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മാതാവ്

പരാജയം സ്റ്റാര്‍ എന്ന വിളികള്‍ അവസാനിക്കുമോ? ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആയി അക്ഷയ് കുമാര്‍ എത്തുന്നു; 'കേസരി 2'വിന് അവകാശവാദങ്ങളുമായി അക്ഷയ് കുമാര്‍

രണ്ട്‌ ബോൾ നിയമങ്ങളിൽ വീണ്ടും മാറ്റം കൊണ്ടുവരാൻ ഐസിസി, പുതിയ രീതി ഇങ്ങനെ; ആശങ്കയോടെ ക്രിക്കറ്റ് ലോകം

അനുപമയും ധ്രുവ് വിക്രവും പ്രണയത്തിലോ? ചര്‍ച്ചയായി സ്‌പോട്ടിഫൈ ലിസ്റ്റും ചുംബന ചിത്രവും!

കോഴിക്കോട് രൂപത ഇനി അതിരൂപത; ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പ്രഥമ ആര്‍ച്ച് ബിഷപ്പ്

'നമ്മൾ ആഭ്യന്തരയുദ്ധത്തോട് അടുത്തിരിക്കുന്നു': ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ മുൻ പ്രധാനമന്ത്രി എഹൂദ് ഓൾമെർട്ട്