'ദയവായി എന്നെ ക്ഷണിക്കൂ, ഞാന്‍ വരാം'; കിം ജോങ് ഉന്നിനോട് മാര്‍പ്പാപ്പ

ഉത്തരകൊറിയ സന്ദര്‍ശിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ. വെള്ളിയാഴ്ച ടെലിവിഷന്‍ അഭിമുഖത്തിലാണ് മാര്‍പ്പാപ്പ ഇക്കാര്യം പറഞ്ഞത്. തന്നെ ക്ഷണിച്ചാല്‍ തീര്‍ച്ചയായും ഉത്തരകൊറിയ സന്ദര്‍ശിക്കുമെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

‘അവര്‍ എന്നെ ക്ഷണിക്കുകയാണെങ്കില്‍ ഇല്ല എന്നു ഞാന്‍ പറയില്ല. ലക്ഷ്യം സാഹോദര്യമാണ്. സമാധാനത്തിനായി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചാല്‍ നിരസിക്കില്ല. ദയവായി എന്നെ ക്ഷണിക്കൂ’ ദക്ഷിണ കൊറിയയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ കെബിഎസിന് നല്‍കിയ അഭിമുഖത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

2018ല്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റായിരുന്ന മൂണ്‍ജെ ഇന്നുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നടത്തിയ നയതന്ത്ര ചര്‍ച്ചയില്‍ ഉത്തരകൊറിയയിലേക്കുള്ള മാര്‍പ്പാപ്പയുടെ സന്ദര്‍ശനം ചര്‍ച്ച ചെയ്തിരുന്നു. മാര്‍പ്പാപ്പയെ സ്വാഗതം ചെയ്യുമെന്ന് കിം തന്നോട് പറഞ്ഞതായി മൂണ്‍ ഉച്ചകോടിക്കിടെ പറഞ്ഞു. എന്നാല്‍ ബന്ധം വഷളായതോടെ സന്ദര്‍ശനം പിന്നീട് ചര്‍ച്ചയായില്ല.

2014ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദക്ഷിണ കൊറിയ സന്ദര്‍ശിച്ചപ്പോള്‍ ഇരു കൊറിയകളുടെയും പുനരേകീകരണത്തിനായി പ്രത്യേക കുര്‍ബാന നടത്തിയിരുന്നു.

Latest Stories

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ