ഭൂമിയിലേക്ക് മടക്കം.. സുനിത വില്യംസ് ഉൾപ്പെടെയുള്ളവർ പ്രവേശിച്ചു, യാത്ര പേടകം ബഹിരാകാശ നിലയം വിട്ടു, വീഡിയോ

എട്ടു ദിവസത്തെ ദൗത്യത്തിനായി പോയി ഒൻപത് മാസത്തോളം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസ് ഉൾപ്പെടെയുള്ളവർ ഭൂമിയിലേക്ക് തിരിച്ചു. സുനിതയുമായുള്ള യാത്രാപേടകം രാവിലെ 10.30ന് ബഹിരാകാശ നിലയം (ഐഎസ്എസ്) വിട്ടു. പേടകം നിലയവുമായുള്ള ബന്ധം വേർപ്പെടുത്തുന്നത് നിർണായക ഘട്ടം ആയിരുന്നു. 10.35 ന് അത് പൂർത്തിയായി. പേടകം ഭൂമിയിലേക്ക് യാത്ര ആരംഭിച്ചു.

ഐഎസ്എസിൽ ഡോക് ചെയ്തിട്ടുള്ള സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകത്തിലാണു സുനിതയുടെ മടക്കം. ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരും ഒപ്പമുണ്ട്. നാളെ (19) ഇന്ത്യൻ സമയം പുലർച്ചെ 2.41ന് ഡീഓർബിറ്റ് ബേൺ പ്രക്രിയ. വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്കു ഡ്രാഗൺ പേടകം പ്രവേശിക്കും. പുലർച്ചെ 3.30ന് പേടകം ഭൂമിയിൽ ഇറങ്ങുമെന്നാണു പ്രതീക്ഷ.

അതേസമയം സാഹചര്യങ്ങൾക്ക് അനുസരിച്ചു ഭൂമിയിൽ വരുന്ന തീയതിയിലും സമയത്തിലും മാറ്റം വരാമെന്നു നാസ അറിയിച്ചു. പാരഷൂട്ടുകൾ വിടരുന്നതോടെ പേടകം സ്ഥിരവേഗം കൈവരിക്കും. അറ്റ്ലാന്റിക് സമുദ്രത്തിലേ മെക്സിക്കോ ഉൾക്കടലിലോ ആയിരിക്കും പതിക്കുക. പേടകം വീണ്ടെടുത്ത് യാത്രികരെ കരയിലേക്കു എത്തിക്കാനാണു പദ്ധതി.

Latest Stories

സുനിതയുടെ മടങ്ങിവരവ് ഇലോൺ മസ്‌ക്കിന്റെ ആധിപത്യം ഉറപ്പിക്കലോ? നാസയുടെ തളർച്ചയും സ്പേസ് എക്സിന്റെ വളർച്ചയും

ഫ്‌ളാറ്റ് നിര്‍മ്മാതാക്കളും ബാങ്കുകളും തമ്മില്‍ അവിശുദ്ധ ബന്ധമോ? സിബിഐ അന്വേഷണം നിര്‍ദ്ദേശിച്ച് സുപ്രീം കോടതി

എന്റെ ചാരിറ്റി സ്വീകരിക്കാന്‍ ആ സ്ത്രീ തയാറായില്ല, അത് എന്നെ ശരിക്കും സ്പര്‍ശിച്ചു; വീഡിയോയുമായി പ്രിയങ്ക

പാറക്കലിലെ കുഞ്ഞിന്റെ കൊലപാതകം; 12 കാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി

ആധാറും വോട്ടർ‌ ഐഡി കാർഡും ബന്ധിപ്പിക്കും; നിർണായക നീക്കവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ

IPL 2025: അന്ന് കോഹ്‌ലിയുടെ സഹതാരം, ഇന്ന് നിയന്ത്രിക്കാൻ ഒരുങ്ങുന്ന അമ്പയർ; പഴയ പുലിയുടെ പുതിയ രൂപത്തിൽ ഉള്ള വരവിൽ ആരാധകർ ഹാപ്പി

തീവ്രവാദികള്‍ എല്ലാ ബന്ദികളെയും മോചിപ്പിക്കണം; ഹമാസിനെ നശിപ്പിക്കും; കളിയിലെ നിയമങ്ങള്‍ മാറി; ഗാസയിലെ ആക്രമണങ്ങള്‍ അമേരിക്കയുടെ സഹായത്തോടെയെന്ന് ഇസ്രയേല്‍

ആ ആരാധകന്‍ കാരണമാണ് ഞങ്ങള്‍ ഒന്നിച്ചത്, ചായ് ഫ്‌ളൈറ്റ് പിടിച്ച് ഡേറ്റിംഗിന് വന്നു..; പ്രണയകഥ വെളിപ്പെടുത്തി ശോഭിത

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏറ്റവും വലിയ കുട്ടികളുടെ മരണസംഖ്യക്കാണ് ഇസ്രായേലിന്റെ ഇന്നലത്തെ വ്യോമാക്രമണങ്ങൾ കാരണമായത്: യൂണിസെഫ് മേധാവി

IPL 2025: പോയത് പുലിയെങ്കിൽ വരുന്നത് സിംഹം, ആദ്യ മത്സരത്തിൽ ഹാർദിക്കിന് പകരം മുംബൈ ഇന്ത്യൻസിനെ നയിക്കുന്നത് ആ താരം