ജമ്മു കശ്മീരിലെ പെഹൽഗാമിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ സ്വാതന്ത്ര്യ സേനാനികളെന്ന് വിശേഷിപ്പിച്ച് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ. പരാമർശം വിവാദത്തിലായി. പെഹൽഗാമിലെ തീവ്രവാദ ആക്രമണത്തിൽ ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷ സാധ്യത നിലനിക്കുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം.
‘ജമ്മു കശ്മീരിലെ പെഹൽഗാമിൽ ഏപ്രിൽ 22ന് ആക്രമണം നടത്തിയവർ സ്വാതന്ത്യ സേനാനികളാണ്. സിന്ധു നദീജല കരാർ മരവിപ്പിച്ചത് യുദ്ധത്തിന് സമാനമാണ്. പാക്കിസ്ഥാനിലെ 240 മില്യൻ ജനങ്ങൾക്കു വെള്ളം ആവശ്യമാണ്. അതു നിങ്ങൾക്കു നിർത്താൻ കഴിയില്ല. അതിന്മേലുള്ള ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം അംഗീകരിക്കാനും കഴിയില്ല’’- ഇഷാഖ് ദാർ പറഞ്ഞു.
Read more
സിന്ധു നദീജല കരാർ മരവിപ്പിച്ചുള്ള ഇന്ത്യയുടെ തീരുമാനം യുദ്ധത്തിന് സമാനമാണെന്നാണ് പാക്കിസ്ഥാൻ സർക്കാർ പ്രസ്താവനയിൽ പറഞ്ഞത്. സിന്ധു നദീജല കരാർ പ്രകാരം പാക്കിസ്ഥാന് ലഭിക്കേണ്ട ജലം തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നതു യുദ്ധപ്രവർത്തനമായി കാണുമെന്നായിരുന്നു പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ നടന്ന ദേശീയ സുരക്ഷാസമിതി യോഗത്തിന് പിന്നാലെ പാക്കിസ്ഥാൻ വ്യക്തമാക്കിയത്.