ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷ ഭരണ സഖ്യം രാജ്യത്തിന്റെ ജനാധിപത്യത്തിനു നേരെ നടത്തുന്ന ആക്രമണമാണെന്ന് ചൂണ്ടിക്കാട്ടി ഗാസയിൽ പുതിയ വെടിനിർത്തൽ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രായേലികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ജറുസലേമിലും ടെൽ അവീവിലും നടന്ന പ്രതിഷേധത്തിൽ പ്രധാന ഹൈവേകൾ ഉപരോധിക്കുകയും കുറഞ്ഞത് 12 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങൾ പ്രതീക്ഷിക്കുന്നതായി പ്രചാരകർ പറഞ്ഞു.
ആഭ്യന്തര സുരക്ഷാ ഏജൻസിയുടെ തലവനായ റോണൻ ബാറിനെ പിരിച്ചുവിടാൻ നെതന്യാഹു ശ്രമിച്ചതാണ് രോഷത്തിന് ഉടനടി കാരണമായത്. എന്നാൽ ഗാസയിൽ രണ്ട് മാസം പഴക്കമുള്ള ഒരു വെടിനിർത്തൽ മാരകമായ വ്യോമാക്രമണങ്ങളിലൂടെ തകർക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനമാണ് പ്രകടനങ്ങൾക്ക് ആക്കം കൂട്ടിയത്. “സ്വയം സംരക്ഷിക്കുന്നതിനും, ഇസ്രായേലിലെ പൊതുജനങ്ങളെ അലട്ടുന്ന കാര്യങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുന്നതിനും വേണ്ടി ഈ ഗവൺമെന്റ് ഇപ്പോൾ വീണ്ടും ഒരു യുദ്ധം ആരംഭിച്ചിരിക്കുന്നു. ഗവൺമെന്റിന് എല്ലാ സാധ്യമായ തലങ്ങളിലും നിയമസാധുത നഷ്ടപ്പെട്ടു. അവർ പരാജയപ്പെടുകയാണ്.” ബ്രദേഴ്‌സ് ഇൻ ആർംസ് പ്രതിഷേധ പ്രസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഈറ്റൻ ഹെർസൽ പറഞ്ഞു.
Read more
ബുധനാഴ്ച മധ്യ ജറുസലേമിലെ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിക്ക് സമീപമുള്ള തെരുവുകളിൽ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി. ഗാസയിൽ ഇപ്പോഴും തടവിലാക്കപ്പെട്ടവരെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങൾ എഴുതിയ ഇസ്രായേലി പതാകകളും പ്ലക്കാർഡുകളും പലരും ഉയർത്തിക്കാട്ടി. ഇസ്രായേലിലെ രൂക്ഷമായ രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് ഗാസയിൽ പുതിയ ആക്രമണ തരംഗം ആരംഭിച്ചത്. വരും ദിവസങ്ങളിലും ആഴ്ചകളിലും ഇസ്രായേൽ പാർലമെന്റിൽ നിർണായക വോട്ടുകൾ നേടുന്നതിന് നെതന്യാഹുവിന് വലതുപക്ഷ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമാണ്. അല്ലെങ്കിൽ അധികാരം നഷ്ടപ്പെടുമെന്ന് നെതന്യാഹുവിന് നന്നായി അറിയാം. ഗാസയിലെ ശത്രുത ശാശ്വതമായി അവസാനിപ്പിക്കുന്നതിനെ ഈ സഖ്യകക്ഷികൾ ശക്തമായി എതിർത്തു. ജനുവരിയിൽ നെതന്യാഹു ഹമാസുമായി ഉണ്ടാക്കിയ വെടിനിർത്തലിൽ പ്രതിഷേധിച്ച് രാജിവച്ച തീവ്ര വലതുപക്ഷ മുൻ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ ചൊവ്വാഴ്ച സർക്കാരിൽ വീണ്ടും ചേർന്നു.