ട്രംപിന്റെ പോണ്‍ നടിയുമായുള്ള ബന്ധം; നടിയുമായുള്ള അഭിമുഖം പുറത്തു വിടാനൊരുങ്ങി അമേരിക്കന്‍ മാധ്യമം

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ നടിയുമായുള്ള അഭിമുഖം പുറത്തു വിടാനൊരുങ്ങി അമേരിക്കന്‍ മാഗസീന്‍. ട്രംപിന് പോണ്‍ നടിയായ സ്‌റ്റെഫാനി ക്ലിഫോര്‍ഡുമായി അവിഹിതബന്ധം ഉണ്ടായിരുന്നെന്നും പുറത്തു പയാതിരിക്കാന്‍ 130,000 ഡോളര്‍ നല്‍കിയെന്നുമുള്ള വാര്‍ത്ത അടുത്തിടെയാണ് പുറത്തു വന്നത്.

എന്നാല്‍ പുറത്തു വന്ന റിപ്പോര്‍ട്ട് തെറ്റാണെന്നാണ് ട്രംപിന്റെ അഭിഭാഷകന്‍ മിഷേല്‍ കോഹെന്നും സ്‌റ്റെഫാനിയും പറഞ്ഞിരുന്നത്. ഇപ്പോളിതാ 2011 ല്‍ സ്‌റ്റെഫാനി ക്ലീഫാര്‍ഡുമായി നടത്തിയ അഭിമുഖം ഒരു എഡിറ്റിംഗും കൂടാതെ പ്രസിദ്ധീകരിക്കാന്‍ ഇന്‍ ടച്ച് എന്നൊരു മാഗസീന്‍ തയാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ട്രംപ്-ക്ലിഫാര്‍ഡ് അവിഹിത ബന്ധത്തിന്റെ വിശദ്ധാംശങ്ങള്‍ ഉണ്ടെന്നാണ് കരുതുന്നത്. ആ അഭിമുഖത്തില്‍ അടങ്ങിയിരിക്കുന്ന ചില രഹസ്യ വിവരങ്ങളെപ്പറ്റി അവര്‍ തന്നെ ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഇവരുടെ ബന്ധവും രഹസ്യ കൂടികാഴ്ച്ചകളുടെ വിവരങ്ങളുമാണ് അഭിമുഖത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Read more

2006 ലാണ് ട്രംപ് ഒരു ഗോള്‍ഫ് മത്സരത്തിനിടെ സ്റ്റെഫാനി ക്ലിഫോര്‍ഡിനെ കാണുന്നത്. മെലാനുമായുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണിത്. തുടര്‍ന്ന് 2016ല്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് “എബിസി ന്യൂസി”നോടു സംസാരിക്കാന്‍ സ്റ്റെഫാനി തയാറായി. ഇതിനുപിന്നാലെയാണ് തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ പണം നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കിയത്. ട്രംപിന്റെ അഭിഭാഷകന്‍ മിഷേല്‍ കോഹെനാണ് സ്റ്റെഫാനിയുടെ അഭിഭാഷകന്‍ കെയ്ത് ഡേവിഡ്സണ്‍ വഴി പണം കൈമാറിയത്. ഇതിനു മുമ്പും പോണ്‍ നടി ജെസീക്ക ഡ്രാക്കെയടക്കം ഒട്ടേറെ സ്ത്രീകള്‍ ട്രംപിനെതിരെ ലൈംഗിക ആരോപണമായി രംഗത്ത് വന്നിട്ടുണ്ട്.