കൊലപാതകക്കുറ്റത്തിന് രണ്ട് ഇന്ത്യക്കാരുടെ കൂടെ വധശിക്ഷ നടപ്പിലാക്കി യുഎഇ; ഷഹ്സാദി ഖാനെ അടക്കം ചെയ്തതായി റിപ്പോർട്ട്

ഒരു കുഞ്ഞിനെ കൊന്നുവെന്നാരോപിച്ച് ഉത്തർപ്രദേശിലെ ഷഹ്‌സാദി ഖാന്റെ വധശിക്ഷയെക്കുറിച്ച് അറിയിച്ച അതേ ദിവസം തന്നെ കൊലപാതകക്കുറ്റം ചുമത്തി യുഎഇയിൽ രണ്ട് ഇന്ത്യക്കാരെ കൂടെ വധശിക്ഷക്ക് വിധേയരാക്കിയതായി ഫെബ്രുവരി 28 ന് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. അതേസമയം, 33 കാരിയായ ഖാന്റെ മൃതദേഹം വ്യാഴാഴ്ച (മാർച്ച് 6) സംസ്‌കരിച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ബാഹ്യ പ്രചാരണ വിഭാഗം അറിയിച്ചു.

മുഹമ്മദ് റിനാഷ് അരങ്ങിലോട്ട്, മുരളീധരൻ പെരുംതട്ട വളപ്പിൽ എന്നിവരെയാണ് ഷഹ്‌സാദി ഖാനെ കൂടാതെ യുഎഇ വധശിക്ഷ നടപ്പാക്കിയത്. എമിറാത്തി പൗരനെ കൊലപ്പെടുത്തിയതിന് മുഹമ്മദ് റിനാഷും ഇന്ത്യക്കാരനെ കൊലപ്പെടുത്തിയതിന് മുരളീധരൻ എന്നയാളും ശിക്ഷിക്കപ്പെട്ടു. യുഎഇയിലെ പരമോന്നത കോടതിയായ കോർട്ട് ഓഫ് കാസേഷൻ അവരുടെ വധശിക്ഷ ശരിവച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ഏത് ദിവസമാണ് ഇരുവരെയും വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് സ്ത്രീകരിച്ചിട്ടില്ല.

യുഎഇയിലെ ഇന്ത്യൻ എംബസി, “ദയാ ഹർജികളും മാപ്പ് അപേക്ഷകളും അയയ്ക്കുന്നത് ഉൾപ്പെടെ സാധ്യമായ എല്ലാ കോൺസുലാർ, നിയമ സഹായങ്ങളും നൽകിയിട്ടുണ്ട്” എന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കുടുംബാംഗങ്ങൾ അന്ത്യോപചാരം അർപ്പിക്കുകയും പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ചെയ്ത ശേഷം വ്യാഴാഴ്ച മുഹമ്മദ് റിനാഷിനെ സംസ്‌കരിച്ചു.

2023 ഫെബ്രുവരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഷെഹ്സാദി ഖാനെ അറസ്റ്റ് ചെയ്തതിന് ശേഷം അവളുടെ അവസ്ഥയെക്കുറിച്ച് വിവരങ്ങൾ തേടി അവളുടെ പിതാവ് ഡൽഹി ഹൈക്കോടതിയെ സമീപ്പിച്ചപ്പോഴാണ് ഫെബ്രുവരി 15 ന് അവളുടെ വധശിക്ഷ നടപ്പാക്കിയതായി മാർച്ച് 3 ന് സർക്കാർ അറിയിച്ചത്. പിന്നീട്, ഫെബ്രുവരി 28 ന് എമിറാത്തി ഉദ്യോഗസ്ഥർ ഖാനെ വധിച്ചതായി ഇന്ത്യൻ എംബസിയെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ബാഹ്യ പ്രചാരണ വിഭാഗം സ്ഥിരീകരിച്ചു.

ഖാന്റെ വധശിക്ഷയെക്കുറിച്ചുള്ള അറിയിപ്പ് ഇന്ത്യൻ സർക്കാരിന് ലഭിക്കുന്നതിൽ 13 ദിവസത്തെ കാലതാമസം ഉണ്ടായത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഫെബ്രുവരി 16 ന് ഖാൻ തന്റെ പിതാവുമായി നടത്തിയ അവസാന ഫോൺ സംഭാഷണത്തെക്കുറിച്ച് വിവരിക്കുന്ന ഒരു റിപ്പോർട്ട് വന്നിട്ടുണ്ടെങ്കിലും, വധശിക്ഷയ്ക്ക് രണ്ട് ദിവസത്തിന് ശേഷം ഫെബ്രുവരി 17 ന് – ആ റിപ്പോർട്ട് “തെറ്റായിരുന്നു” എന്ന് ഔദ്യോഗിക സ്രോതസ്സുകൾ പത്രങ്ങളിൽ ഉദ്ധരിച്ചു. ഉത്തർപ്രദേശ് നിവാസിയായ ഖാൻ 2021 ൽ യുഎഇയിലേക്ക് യാത്ര ചെയ്യുകയും 2022 ഓഗസ്റ്റിൽ ഒരു നവജാത ശിശുവിന്റെ പരിചാരകയായി ജോലി ചെയ്യുകയും ചെയ്തു. 2022 ഡിസംബർ 7 ന്, കുഞ്ഞിന് പതിവ് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുകയും അന്നു വൈകുന്നേരം മരിക്കുകയും ചെയ്തു.

Latest Stories

ജഡ്ജിയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; അഗ്നിശമന സേന പണം കണ്ടെത്തിയിട്ടില്ലെന്ന് സേന മേധാവി

എന്‍ഡിഎ സര്‍ക്കാര്‍ വന്നാല്‍ തമിഴില്‍ മെഡിക്കല്‍-എന്‍ജിനിയറിംഗ് കോഴ്സുകള്‍; പ്രഖ്യാപനവുമായി അമിത്ഷാ

ഇറാനുമായി ബന്ധപ്പെട്ട എണ്ണ ടാങ്കറുകൾക്കും ചൈനയുടെ 'ടീപ്പോട്' റിഫൈനറിക്കും നേരെ ഉപരോധങ്ങൾ ഏർപ്പെടുത്താൻ അമേരിക്ക

അടൂരില്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ഷോറൂം; ഉദ്ഘാടനം മാര്‍ച്ച് 22ന് മംമ്താ മോഹന്‍ദാസ്

ന്യൂയോർക്ക് ടൈംസ് രഹസ്യ ചൈന യുദ്ധ കഥ; പെന്റഗൺ ചോർത്തൽ ഏജൻസികളെ നേരിടാൻ എലോൺ മസ്‌ക്

സ്‌കൂള്‍ ബസുകളുടെ സുരക്ഷ സംവിധാനത്തില്‍ വിട്ടുവീഴ്ചയില്ല; നാല് ക്യാമറകള്‍ നിര്‍ബന്ധമെന്ന് കെബി ഗണേഷ് കുമാര്‍

ഇന്ത്യ- ക്യൂബ ബിസിനസ് സമ്മേളനം സാമ്പത്തിക നയതന്ത്രപരമായ പങ്കാളിത്തങ്ങള്‍ ശക്തിപ്പെടുത്തുന്നു; ആഴത്തിലുള്ള സഹകരണത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണ് സമ്മേളനമെന്ന് ക്യൂബ ഉപപ്രധാനമന്ത്രി

കോഴിക്കോട് ലഹരിക്ക് അടിമയായ മകന്റെ നിരന്തര വധഭീഷണി; ഒടുവില്‍ പൊലീസിനെ ഏല്‍പ്പിച്ച് മാതാവ്

IPL 2025: ഇതാണ് ഞങ്ങൾ ആഗ്രഹിച്ച തീരുമാനം എന്ന് ബോളർമാർ, ഒരിക്കൽ നിർത്തിയ സ്ഥലത്ത് നിന്ന് ഒന്ന് കൂടി തുടങ്ങാൻ ബിസിസിഐ; പുതിയ റൂളിൽ ആരാധകരും ഹാപ്പി

വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ഹീറോ മോട്ടോ കോര്‍പ്പ്; ഇലക്ട്രിക് ത്രീവീലര്‍ വിപണിയില്‍ ഇനി തീപാറും പോരാട്ടം