യമനിൽ യുദ്ധത്തിനിടെ സൗദി അറേബ്യയ്ക്ക് ആയുധങ്ങൾ വിൽക്കാൻ ബ്രിട്ടീഷ് സർക്കാർ ഇനി അനുമതി നൽകരുതെന്ന നിയമോപദേശം മുതിർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അവഗണിച്ചുവെന്ന് ഒരു മുൻ വിദേശകാര്യ ഉദ്യോഗസ്ഥൻ പറഞ്ഞു. യുദ്ധസമയത്ത്, നിയമ ഉപദേഷ്ടാക്കൾ ഉൾപ്പെടെയുള്ള മുതിർന്ന വിദേശകാര്യ ഓഫീസിലെ ഉദ്യോഗസ്ഥരുടെ ഒരു ഉന്നതതല യോഗം ഉണ്ടായിരുന്നു. അതിൽ “യുകെ ആയുധ വിൽപ്പന നിർത്തലാക്കുന്നതിനുള്ള പരിധി കവിഞ്ഞതായി അംഗീകരിച്ചിരുന്നു.” മാർക്ക് സ്മിത്ത് പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ആയുധ വിൽപ്പന നയത്തിലെ മുഖ്യ ഉപദേഷ്ടാവും വിൽപ്പന നിയമാനുസൃതമാണോ എന്ന് ഉപദേശകരെ അറിയിക്കുന്നതിനായി വിവരങ്ങൾ ശേഖരിക്കാൻ ചുമതലപ്പെടുത്തിയിരുന്നതുമായ സ്മിത്ത്, “സൗദി വ്യോമാക്രമണങ്ങൾ വൻതോതിലുള്ള സിവിലിയൻ നാശനഷ്ടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് യുകെ സർക്കാരിനെ അറിയിച്ചു.
Read more
യുകെയുടെ നിയമ ചട്ടക്കൂട് പ്രകാരം , അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനങ്ങൾ നടത്താൻ ആയുധങ്ങൾ ഉപയോഗിക്കാമെന്ന വ്യക്തമായ അപകടസാധ്യതയുണ്ടെങ്കിൽ ആയുധ വിൽപ്പന നിർത്തണം. ആ സമയത്ത് താൻ പലതവണ തന്റെ ആശങ്കകൾ ഉന്നയിച്ചെങ്കിലും “അത് തള്ളിക്കളയപ്പെട്ടു” എന്നും, മറ്റൊരു സഹപ്രവർത്തകൻ ഈ വിഷയത്തിൽ രാജിവച്ചതായും സ്മിത്ത് പറഞ്ഞു.