പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേലിന്റെ അനധികൃത കുടിയേറ്റ വളർച്ചയും അക്രമവും വർദ്ധിച്ചതായി യുഎൻ റിപ്പോർട്ട്

അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന കുടിയേറ്റത്തിലും വർദ്ധിച്ചുവരുന്ന അക്രമത്തിലും മിഡിൽ ഈസ്റ്റ് സമാധാന പ്രക്രിയയ്ക്കുള്ള യുഎൻ പ്രത്യേക കോർഡിനേറ്റർ വെള്ളിയാഴ്ച കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സ്ഥിതി കൂടുതൽ വഷളാകുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയതായി അനഡോലു റിപ്പോർട്ട് ചെയ്യുന്നു.

യുഎൻ സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്തുകൊണ്ട്, സിഗ്രിഡ് കാഗ്, ഇസ്രായേലിനോട് എല്ലാ നിയമവിരുദ്ധ കുടിയേറ്റ പ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന 2334-ാം പ്രമേയം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ട് അവതരിപ്പിച്ചു.

“എന്നാൽ, കുടിയേറ്റ പ്രവർത്തനങ്ങൾ ഉയർന്ന നിരക്കിൽ തുടരുകയാണ്,” കിഴക്കൻ ജറുസലേമിലെ 4,920 എണ്ണം ഉൾപ്പെടെ, അധിനിവേശ വെസ്റ്റ് ബാങ്കിൽ ഏകദേശം 10,600 ഭവന യൂണിറ്റുകൾക്ക് ഇസ്രായേൽ അധികൃതർ സഹായം നൽകുകയോ അംഗീകാരം നൽകുകയോ ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു.

പലസ്തീനികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിലെ കുത്തനെയുള്ള വർധനവും കാഗ് എടുത്തുകാട്ടി. “ഇസ്രായേൽ അധികാരികൾ 460 കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയോ, പിടിച്ചെടുക്കുകയോ, സീൽ ചെയ്യുകയോ, അല്ലെങ്കിൽ പൊളിക്കാൻ ആളുകളെ നിർബന്ധിക്കുകയോ ചെയ്തു. 287 കുട്ടികളും 149 സ്ത്രീകളും ഉൾപ്പെടെ 576 പേരെ മാറ്റിപ്പാർപ്പിച്ചു.” അവർ പറഞ്ഞു.