'നമ്മൾ ആഭ്യന്തരയുദ്ധത്തോട് അടുത്തിരിക്കുന്നു': ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ മുൻ പ്രധാനമന്ത്രി എഹൂദ് ഓൾമെർട്ട്

ഇസ്രായേൽ മുന്നത്തെക്കാളും കൂടുതൽ ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് അടുത്തിരിക്കുന്നുഎന്ന് മുൻ ഇസ്രായേൽ പ്രധാനമന്ത്രി എഹൂദ് ഓൾമെർട്ട്. രാജ്യത്തിന്റെ നിലവിലുള്ള സംഭവ വികാസങ്ങളെയും രാഷ്ട്രീയ സാഹചര്യത്തെയും മുൻനിർത്തി അദ്ദേഹം ശക്തമായി മുന്നറിയിപ്പ് നൽകി. ഗാസയിലെ യുദ്ധത്തിനിടയിൽ ഇസ്രായേൽ സമൂഹത്തിനുള്ളിൽ ആഭ്യന്തര സംഘർഷങ്ങളും ആഴത്തിലുള്ള ഭിന്നതകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അത് അവസാനിപ്പിക്കാനും തടവുകാരെ കൈമാറുന്ന കരാറിലെത്താനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിസമ്മതിച്ച സാഹചര്യത്തിലുമാണ് ഓൾമെർട്ടിന്റെ പരാമർശങ്ങൾ ചർച്ചയാവുന്നത്.

ഹാരെറ്റ്സ് പത്രത്തിലെ ഒരു ലേഖനത്തിൽ ഓൾമെർട്ട് എഴുതുന്നു: “പ്രധാനമന്ത്രിയുടെ പിന്തുണയോടെ ഇസ്രായേലിന്റെ സുപ്രീം കോടതിയിൽ നടന്ന ഒരു കൂട്ടം ഗുണ്ടകളുടെ ആക്രമണം, ഈ രാജ്യത്തെ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ തന്നെ തകർക്കാൻ രൂപകൽപ്പന ചെയ്ത ഒരു പ്രക്രിയയുടെ അടുത്ത ഘട്ടമാണ്.” “ഇപ്പോൾ “ഡീപ് സ്റ്റേറ്റ്” എന്ന് മുദ്രകുത്തപ്പെട്ടിരിക്കുന്ന ഈ സ്ഥാപനങ്ങൾക്കെതിരായ യുദ്ധം, ഇസ്രായേലിന്റെ ജനാധിപത്യ അടിത്തറ തകർക്കാനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ ആസൂത്രിത ശ്രമത്തിലെ ഒരു സുപ്രധാന ഘട്ടമാണ്.” ഓൾമെർട്ട് കൂട്ടിച്ചേർത്തു.

അധിനിവേശ രാജ്യത്ത് ജുഡീഷ്യറിയുടെ പങ്കിനെക്കുറിച്ചുള്ള, പ്രത്യേകിച്ച് സുപ്രീം കോടതിയുടെ അധികാരം, പ്രതിരോധം തടവിലാക്കിയ ഇസ്രായേലി തടവുകാരെ ബലികഴിച്ച് ഗാസയ്‌ക്കെതിരായ തുടർച്ചയായ യുദ്ധം, നെതന്യാഹുവിന്റെ സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളും വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളും നിലനിൽക്കുന്നതിനിടയിലാണ് ഓൾമെർട്ടിന്റെ വാക്കുകൾ. നിലവിൽ രാജ്യത്ത് ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്. രാജ്യത്തെ വലതുപക്ഷ പാർട്ടികളുടെ പിന്തുണയോട് കൂടി തന്റെ അധികാരം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഗാസ വെടിനിർത്തൽ തുടരാതിരിക്കാൻ നെതന്യാഹു തീരുമാനിച്ചതെന്ന് നിരീക്ഷകരും പ്രതിപക്ഷവും ചൂണ്ടികാണിക്കുന്നു.

Latest Stories

INDIAN CRICKET: അടുത്ത ലോകകപ്പ് വരെ കളിക്കുമോ, രോഹിത് ശര്‍മ്മയുടെ മറുപടി ഞെട്ടിച്ചു. എന്നാലും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ട പാക് ആക്രമണ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയെന്ന് സൈന്യം; പാക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തു; സൈനിക നടപടി വിശദീകരിച്ച് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എ; കെ സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ്

പാക് സിനിമകള്‍-വെബ് സീരിസുകള്‍ പ്രദര്‍ശിപ്പിക്കരുത്; ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഇനി അല്‍പ്പം ഹൈടെക് ആകാം; ടൊയോട്ട ഫോർച്യൂണർ മൈൽഡ്-ഹൈബ്രിഡ് !

INDIAN CRICKET: എല്ലാത്തിനും കാരണം അവന്മാരാണ്, ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കുകയാണ് അവര്‍, എന്നോട് ചെയ്തതെല്ലാം ക്രൂരം, വെളിപ്പെടുത്തലുമായി രോഹിത് ശര്‍മ്മ

ആമിറിന് ആദ്യ വിവാഹത്തിന് ചിലവായ ആ 'വലിയ' തുക ഇതാണ്.. അന്ന് അവര്‍ പ്രണയത്തിലാണെന്ന് കരുതി, പക്ഷെ വിവാഹിതരായിരുന്നു: ഷെഹ്‌സാദ് ഖാന്‍

ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തുന്ന എന്തിനെയും അടിച്ചിടും; പാക് ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തിന് കവചമൊരുക്കി സുദര്‍ശന്‍ ചക്ര; പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ എസ് 400 ആക്ടീവ്

പിഎസ്എല്‍ വേണ്ട, ഉളള ജീവന്‍ മതി, പാകിസ്ഥാനില്‍ നിന്ന് മടങ്ങാന്‍ ഒരുങ്ങി ഇംഗ്ലണ്ട് താരങ്ങള്‍, ആശങ്ക അറിയിച്ച് ക്രിക്കറ്റ് ബോര്‍ഡുകള്‍

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഡ്രോണ്‍ ആക്രമണം, ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്‌, സംഭവം നടന്നത് പിഎസ്എല്‍ നടക്കേണ്ടിയിരുന്ന വേദിയില്‍