ജൂണ്‍ മുതല്‍ ലിവിംഗ് അലവന്‍സ് ഇല്ല, ജൂലൈ മുതല്‍ വാറ്റ് 15 ശതമാനമാക്കി ഉയര്‍ത്തും; ശക്തമായ നടപടികളുമായി സൗദി

കോവിഡ് 19 വരുത്തിവെയ്ക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ക്ക് ഒരുങ്ങി സൗദി അറേബ്യ. ഇതിനായി മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) വര്‍ദ്ധിപ്പിച്ചും കര്‍ശന സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലുളള അഞ്ച് ശതമാനം വാറ്റ് 15 ശതമാനമായി ഉയര്‍ത്തും. ജൂലൈ മുതല്‍ ഇത് നിലവില്‍ വരും.

ജൂണ്‍ മുതല്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ലിവിംഗ് അലവന്‍സ് നിര്‍ത്തലാക്കും. നിലവിലെ പ്രതിസന്ധികളും മറ്റും ഗവണ്‍മന്റെ് വരുമാനം കുറയ്ക്കുന്നതിലേക്ക് നയിച്ചതായി ധനകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല ജദ്ആന്‍ പറഞ്ഞു. അതിനാല്‍ ചെലവുകളില്‍ കൂടുതല്‍ കുറവ് വരുത്തേണ്ടത് ആവശ്യമായിരിക്കയാണെന്നും ധനമന്ത്രി പറഞ്ഞു.

ചെലവ് സംബന്ധിച്ച് പഠിക്കാന്‍ മന്ത്രിതല സമിതി രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. സമിതി 30 ദിവസത്തിനകം പഠനത്തിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കണം.

Latest Stories

പി.കെ ശ്രീമതിയെ പാർട്ടി വിലക്കിയിട്ടില്ല, ആവശ്യമുള്ളപ്പോൾ സെക്രട്ടേറിയറ്റിൽ പങ്കെടുക്കും; സംസ്ഥാന സെക്രട്ടറിയെ തള്ളി ദേശീയ സെക്രട്ടറി

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും

ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പഹൽഗാമിൽ തിരിച്ചെത്തി വിനോദസഞ്ചാരികൾ; പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ

MI VS LSG: ടീം തോറ്റാലും സാരമില്ല നിനകെട്ടുള്ള സിക്സ് ഞാൻ ആഘോഷിക്കും; ജസ്പ്രീത് ബുംറയെ അമ്പരപ്പിച്ച് രവി ബിഷ്‌ണോയി

സെക്രട്ടേറിയറ്റ് യോഗത്തിൽ ഇനിയും പങ്കെടുക്കും, പിണറായിയുടെ വിലക്ക് ഉണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമമുണ്ടെന്ന് പി.കെ ശ്രീമതി

MI VS LSG: എന്റെ ടീമിൽ നിന്ന് ഇറങ്ങി പോടാ ചെക്കാ; വീണ്ടും ഫ്ലോപ്പായ ഋഷഭ് പന്തിന് നേരെ വൻ ആരാധകരോഷം

MI VS LSG: സൂര്യാഘാതത്തിൽ വെന്തുരുകി ലക്‌നൗ സൂപ്പർ ജയന്റ്സ്; ഓറഞ്ച് ക്യാപ്പ് വേട്ടയിൽ സൂര്യകുമാറിന് വമ്പൻ കുതിപ്പ്; ആരാധകർ ഹാപ്പി

സഹജീവികൾക്ക് വേണ്ടി സ്വയംകത്തിയെരിയുന്ന സൂര്യനാണ് പിണറായി വിജയൻ; മുഖ്യമന്ത്രിയെ പുകഴ്ത്തി കെകെ രാഗേഷിന്റെ ദീർഘമായ ഫേസ്ബുക് പോസ്റ്റ്

ഡൽഹിയിലെ ചേരിയിൽ തീപിടിത്തം; രണ്ട് കുട്ടികൾ വെന്തുമരിച്ചു, നിരവധി പേർക്ക് പരിക്ക്

മരത്തിലിരുന്ന് ഭീകരാക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തി, എന്‍ഐഎയുടെ മുന്നില്‍ നിര്‍ണായക തെളിവുമായി കശ്മീരിലെ വീഡിയോഗ്രാഫര്‍