യുവാവിന്റെ ആത്മഹത്യ: ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോ പ്രതിപ്പട്ടികയില്‍

ഹിസാര്‍ സ്വദേശി പവന്‍ എന്ന യുവാവ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നിലവില്‍ പൊലീസ് ഉദ്യോഗസ്ഥനുമായ ജോഗിന്ദര്‍ ശര്‍മ പ്രതിപ്പട്ടികയില്‍. ഹരിയാനയിലെ ഡിഎസ്പിയായ ജോഗീന്ദര്‍ ഉള്‍പ്പെടെ ആറുപേരാണ് കേസില്‍ പ്രതികളായുള്ളത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ഹരിയാന പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ജനുവരി ഒന്നിനാണ് ഹിസാര്‍ സ്വദേശി ആത്മഹത്യ ചെയ്തത്. പിന്നാലെ ജോഗീന്ദര്‍ ശര്‍മ ഉള്‍പ്പെടെ ആറ് പേര്‍ മകനെ സ്വത്ത് തര്‍ക്ക കേസില്‍ മാനസികമായി പീഡിപ്പിച്ചെന്നും പറഞ്ഞ് പവന്റെ മാതാവ് പരാതി നല്‍കി. ഇതിന്റെ മനോവിഷമത്തിലാണ് മകന്‍ ജീവനൊടുക്കിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.

ജോഗീന്ദറിനു പുറമെ, ഹോക്കി പരിശീലകന്‍ രാജേന്ദ്ര സിംഗ്, അജയ്വീര്‍, ഇശ്വാര്‍ ജാജരിയ, പ്രേം ഖാട്ടി, അര്‍ജുന്‍ എന്നിവരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റുള്ളവര്‍. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒരു ബന്ധവുമില്ലെന്നും പവന്‍ എന്ന വ്യക്തിയെ അറിയില്ലെന്നും ജോഗിന്ദര്‍ വ്യക്തമാക്കി.

2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഉദ്ഘാടന ഐസിസി ടി20 ഫൈനലില്‍ നിര്‍ണായകമായ അവസാന ഓവര്‍ എറിഞ്ഞ ജോഗീന്ദര്‍ ശര്‍മ്മയാണ് ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തത്. പിന്നാലെയാണ് ഹരിയാന പൊലീസില്‍ ഡിഎസ്പിയായി ജോഗിന്ദറിന് നിയമനം ലഭിക്കുന്നത്. 2023ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് അദ്ദേഹം വിരമിച്ചു.

Latest Stories

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ജെയ്ഷെ കമാന്‍ഡറടക്കം മൂന്നു ഭീകരരെ വധിച്ചു, സൈനികന് വീര മൃത്യു

ബന്ദിപുരില്‍ മലയാള സിനിമയുടെ ചിത്രീകരണം; വ്യാപക പ്രതിഷേധം

IPL 2025: തോൽവികളിൽ നിന്ന് തിരിച്ചുവരാൻ ഇതേ ഉള്ളു ഒരു വഴി, സഹതാരങ്ങൾക്ക് ആ വിജയമന്ത്രം പറഞ്ഞ് കൊടുത്ത് ധോണി; പറഞ്ഞത് ഇങ്ങനെ

CSK UPDATES: ധോണിക്ക് മുട്ടന്‍ പണി കൊടുത്ത് ഈ താരം, മുന്‍കൂട്ടി ഒരുക്കിയ കെണിയില്‍ തല വീണു, ഇത്രയും പ്രതീക്ഷിച്ചില്ല, ഞെട്ടി ആരാധകര്‍

IPL 2025: ധോണിക്കിട്ടും പിള്ളേർക്കിട്ടും ഇന്നലെ പണിതത് പഴയ ശത്രുവാണ്, അയാൾ ഒരുക്കിയ ബ്രഹ്‌മാസ്ത്രങ്ങൾ....; തുറന്നടിച്ച് നവ്ജോത് സിംഗ് സിദ്ധു

എഴുപതിനായിരം കടന്ന് സ്വർണവില; പവന് 70160, എക്കാലത്തെയും ഉയർന്ന വില

തിരഞ്ഞെടുപ്പ് എടപ്പാടി നയിക്കും; അണ്ണാ ഡിഎംകെയുടെ സംഘടന പ്രശ്‌നങ്ങളില്‍ ബിജെപി ഇടപെടില്ല; തമിഴ്‌നാട് സഖ്യം പൊതു മിനിമം പരിപാടി; പത്രസമ്മേളനത്തില്‍ ഉരിയാടാതെ പളനിസാമി

'മനുഷ്യനെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്ന വർഗീയ ശക്തികൾ തക്കം പാർത്തിരിക്കുന്ന കാലഘട്ടമാണിത്, ജാഗ്രതയോടെ നേരിടണം'; മുഖ്യമന്ത്രി

‘രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം, ബില്ലുകൾ പിടിച്ചു വച്ചാൽ അതിന് വ്യക്തമായ കാരണം വേണം’; സുപ്രിം കോടതി

IPL 2025: എന്തൊരു മോശം ടീം, ധോണിയുടെ സ്ഥാനത്ത് രോഹിത് ആയിരുന്നേല്‍ ചെന്നൈ ജയിച്ചേനെ, ഇതിപ്പോ ഈ സീസണോടെ ഇവര് കളി നിര്‍ത്തുന്നതാ നല്ലത്, രോഷത്തോടെ ആരാധകര്‍