വിക്കറ്റിനിടയിലെ ഓട്ടം ഒഴിച്ച് നിര്‍ത്തിയാല്‍ ബാറ്റിംഗില്‍ അയാള്‍ക്ക് പരിമിതികള്‍ കുറവായിരുന്നു

ഇന്‍സമാം-ഉള്‍-ഹഖ്, പാകിസ്ഥാന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാള്‍. 1991 ഇല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിച്ചത് മുതല്‍ പാകിസ്താന്റെ നെടും തൂണ്‍ ആയിരുന്നു ഇന്‍സമാം ഉള്‍ ഹഖ്. 2004 മുതല്‍ 2007 വരെ പാകിസ്താന്റെ നായകന്‍ കൂടിയായ ഇന്‍സമാം 92 ഇല്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ലോക കപ്പ് നേടിയ ടീമിലും അംഗമായിരുന്നു.

വിക്കറ്റിനിടയിലെ ഓട്ടം ഒഴിച്ച് നിര്‍ത്തിയാല്‍ ബാറ്റിംഗില്‍ ഇന്‍സിക്ക് പരിമിതികള്‍ കുറവായിരുന്നു. വൈവിധ്യമായ ഷോട്ടുകളിലൂടെ ഗ്രൗണ്ടിന്റെ നാല് ഭാഗത്തും അനായാസം റണ്‍സ് കണ്ടെത്തിയിരുന്ന ഇന്‍സമാമിനെ ഒരു കാലത്ത് ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചത് പേസ് ബൗളിംഗിനെതിരെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്നായിരുന്നു.

ഇന്‍സമാമിനെ കുറിച്ച് പറയുമ്പോള്‍ 2003ഇല്‍ മുള്‍ട്ടാനില്‍ വച്ച് നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിനെ കുറിച്ച് പറയാതെ വയ്യ. 262 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാകിസ്ഥാന്‍ ഒരു ഘട്ടത്തില്‍ 7 വിക്കറ്റിന് 164 റണ്‍സ് എന്ന നിലയിലായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ അക്കാലത്ത് ഒന്നുമില്ലാതിരുന്ന ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടില്‍ തോറ്റിരുന്നെങ്കില്‍ അത് പാക് ക്രിക്കറ്റിന്റെ ഒരു വലിയ നാണക്കേടാകുമായിരുന്നു.

205 റണ്‍സില്‍ എട്ടാം വിക്കറ്റും നഷ്ടമായെങ്കിലും ഇന്‍സമാം കീഴടങ്ങാന്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ പാകിസ്ഥാന്‍ ഒരു വിക്കറ്റിന്റെ വിജയം ആഘോഷിക്കുമ്പോള്‍ 138 റണ്‍സോടെ ഇന്‍സി അപരാജിതനായി നിന്നു. ബംഗ്ലാദേശിനെതിരെ ആയിരുന്നുവെങ്കിലും ഞാന്‍ കണ്ടതില്‍ വെച്ച് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്‌സ് അതായിരുന്നു.

മുള്‍ട്ടാനിലെ ഐതിഹാസിക പ്രകടനത്തിന്റെ തുടര്‍ച്ചയായി ടീമിന്റെ നായക പദവിയും ഇന്‍സമാമിനെ തേടിയെത്തി. പക്ഷെ ഒരു സുഖകരമായ നാളുകളായിരുന്നില്ല അദ്ദേഹത്തിനെ കാത്തിരുന്നത്. ഇന്ത്യക്കെതിരെ ടെസ്റ്റ്-ഏകദിന പരമ്പരകള്‍ അടിയറവെച്ചതിന് ശേഷം അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളുയര്‍ന്നു.

120 ടെസ്റ്റുകളില്‍ നിന്ന് 49.33 ശരാശരിയില്‍ 8830 റണ്‍സും 378 ഏകദിനങ്ങളില്‍ നിന്ന് 39.53 ശരാശരിയില്‍ 11739 റണ്‍സും നേടിയ ഇന്‍സമാം ഉള്‍ ഹഖ് 2007ഇല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുമ്പോള്‍ ഏകദിനത്തില്‍ പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ബഹുമതിയും സ്വന്തം പേരിലാക്കിയിരുന്നു.

എഴുത്ത്: ശങ്കര്‍ ദാസ്

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

പാകിസ്ഥാന്‍ ആക്രമണം ശക്തമാക്കി, ഇന്ത്യയിലേക്കയച്ച മൂന്ന് യുദ്ധവിമാനങ്ങള്‍ സൈന്യം തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍; എന്തിനും സജ്ജമായി ഇന്ത്യന്‍ പോര്‍വിമാനങ്ങളും നാവികസേനയും

PBKS VS DC: ജമ്മു കശ്മീരിലെ പാക് പ്രകോപനം; ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് -പഞ്ചാബ് കിങ്‌സ്‌ മത്സരം ഉപേക്ഷിച്ചു

ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം; ഡ്രോണുകള്‍ വെടിവച്ചിട്ട് ഇന്ത്യന്‍ സൈന്യം, പഞ്ചാബില്‍ കനത്ത ജാഗ്രത

INDIAN CRICKET: ഇങ്ങനെ സംഭവിച്ചാല്‍ ഐസിസി കിരീടം വീണ്ടും ഇന്ത്യയ്ക്ക്, നമ്മളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, ലോക ക്രിക്കറ്റില്‍ ഇന്ത്യ വീണ്ടും തലയുയര്‍ത്തി നില്‍ക്കും

കെപിസിസി നേതൃമാറ്റത്തില്‍ പൂര്‍ണ തൃപ്തി, ലീഗിന് ഇത് നല്ലകാലം; കേരളത്തിന് പുറത്ത് സിപിഎമ്മിനേക്കാള്‍ വളര്‍ച്ച നേടിയെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; ഹൈ റിസ്‌ക് ആയ ഏഴു പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു, എല്ലാവരും നെഗറ്റീവ്

IPL 2025: കോഹ്ലിയെ വിവാദത്തിലേക്ക് വലിച്ചിഴച്ച് ഫോളോവേഴ്‌സിനെ കൂട്ടാനുളള ശ്രമമാണ്, എന്തൊരു വിഡ്ഢിയാണ് ഇവന്‍, തുറന്നടിച്ച് വിരാടിന്റെ സഹോദരന്‍

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം; 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, 5 എണ്ണം റദ്ദാക്കി

ഇന്ത്യ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു, പാകിസ്ഥാന്‍ പ്രളയഭീതിയില്‍; ഉയര്‍ത്തിയത് ചെനാബ് നദിയിലെ സലാല്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍

INDIAN CRICKET: അടുത്ത ലോകകപ്പ് വരെ കളിക്കുമോ, രോഹിത് ശര്‍മ്മയുടെ മറുപടി ഞെട്ടിച്ചു. എന്നാലും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍