ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി: 'രണ്ടാം ടെസ്റ്റില്‍ അവനെ കളിപ്പിക്കരുത്'; ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ട് മിച്ചല്‍ ജോണ്‍സണ്‍

ഡിസംബര്‍ 6 മുതല്‍ അഡ്ലെയ്ഡില്‍ ആരംഭിക്കാനിരിക്കുന്ന ഇന്ത്യയ്ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍നിന്ന് മാര്‍നസ് ലബുഷെയ്‌നെ ഒഴിവാക്കണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ട് മിച്ചല്‍ ജോണ്‍സണ്‍. പെര്‍ത്തില്‍ നടന്ന പരമ്പരയിലെ ഓപ്പണറില്‍ വലംകൈയ്യന്‍ ബാറ്റര്‍ 2 ഉം 3 ഉം സ്‌കോര്‍ ചെയ്തു പരാജയമായിരുന്നു. മത്സരത്തില്‍ 295 റണ്‍സിന് തോല്‍ക്കുകയും ചെയ്തു.

മാര്‍നസ് ലാബുഷെയ്ന്‍ വളരെക്കാലമായി ബാറ്റിന്റെ കാര്യത്തില്‍ മോശമാണ്. അഡ്ലെയ്ഡ് ഓവലില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ അദ്ദേഹത്തെ മാറ്റണം. ഇത് പെര്‍ത്തിലെ തോല്‍വിക്ക് ആരെങ്കിലും വില കൊടുക്കാന്‍ വേണ്ടിയല്ല. രാജ്യത്തിന് വേണ്ടി കളിക്കുന്നതിന്റെ സമ്മര്‍ദ്ദത്തില്‍ നിന്ന് അവനെ അകറ്റി നിര്‍ത്താന്‍ അവനെ ഷെഫീല്‍ഡ് ഷീല്‍ഡും ക്ലബ് ക്രിക്കറ്റും കളിക്കാന്‍ അനുവദിക്കുക. ജസ്പ്രീത് ബുംറയ്ക്കും മറ്റ് ബൗളര്‍മാര്‍ക്കും എതിരെ അതിജീവിക്കാന്‍ ഇത് അദ്ദേഹത്തെ സഹായിക്കും- മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞു.

2024-ല്‍ എട്ട് ഒറ്റ അക്ക സ്‌കോറുകളാണ് താരം നേടിയത്. ഈ വര്‍ഷം മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ ആറ് ടെസ്റ്റുകളില്‍ നിന്ന് 24.50 ശരാശരിയില്‍ 245 റണ്‍സാണ് താരം നേടിയത്. ഇന്ത്യയ്ക്കെതിരെ 11 ടെസ്റ്റുകളില്‍നിന്ന് 780 റണ്‍സാണ് ലബുഷെയ്ന്‍ നേടിയത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ചുറികളും ഇതിലുള്‍പ്പെടും.

ഇതിഹാസ സ്പീഡ്സ്റ്റര്‍ സ്റ്റീവ് സ്മിത്തിന്റെ ഫോമിനെക്കുറിച്ചും താരം ചോദ്യം ഉന്നയിച്ചു. സ്റ്റീവ് സ്മിത്തിന്റെ ഫോം വലിയ ആശങ്കയാണ്. അവന്റെ പാഡുകളില്‍ ബൗണ്ടറി ബോളുകള്‍ നഷ്ടമായി, അവന്റെ മൂര്‍ച്ച നഷ്ടപ്പെട്ടതായി തോന്നുന്നുവെന്ന് മിച്ചല്‍ ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

കെപിസിസിക്ക് ഇനി പുതിയ മുഖങ്ങൾ; കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരും ഇന്ന് പദവിയേൽക്കും

INDIAN CRICKET: ആ ഫോൺ കോൾ വന്നില്ലെങ്കിൽ നിങ്ങൾ ആ കാഴ്ച്ച കാണില്ലായിരുന്നു, ഞാൻ ആ തീരുമാനം....; ആരാധകരെ ഞെട്ടിച്ച് സച്ചിൻ ടെണ്ടുൽക്കർ; പറഞ്ഞത് ഇങ്ങനെ

IPL UPDATES: റിക്കി പോണ്ടിങ് ഇല്ലെങ്കിൽ പണി പാളിയേനെ, അയാൾ അന്ന് നടത്തിയ സംസാരം...; വമ്പൻ വെളിപ്പെടുത്തലുമായി പഞ്ചാബ് കിങ്‌സ് സിഇഒ

അതിർത്തിയിൽ എല്ലാം ശാന്തം, ഇന്ത്യ- പാക് ഡിജിഎംഒ തല ചർച്ച ഇന്ന്; നിലപാട് വ്യക്തമാക്കാൻ രാജ്യം

വിജിലൻസ് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ, എഡിജിപി അജിത് കുമാറിന് അതിനിർണായകം

ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും, ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മീ ചുറ്റളവില്‍ റെഡ് സോണ്‍, തലസ്ഥാന നഗരിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം

അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു, ഇന്ത്യയുടെ തിരിച്ചടിയില്‍ 40ഓളം പാക് സൈനികരും കൊല്ലപ്പെട്ടു, 9 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നും പ്രതിരോധ സേന

ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങള്‍ മാത്രം, ഇന്ത്യയുടെ തിരിച്ചടി കൃത്യവും നിയന്ത്രിതവും, ഒമ്പതിലധികം തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറിലധികം ഭീകരരെ വധിച്ചു