IPL 2025: ഓട്ടോ കൂലിയായി 30 രൂപ കടം വാങ്ങി, അവനെ വേണ്ട എന്ന് ചെന്നൈയും കൊൽക്കത്തയും രാജസ്ഥാനും പറഞ്ഞു; അശ്വനി കുമാറിന്റെ കഥ യുവതലമുറക്ക് ഒരു പാഠം

മുംബൈ ഇന്ത്യൻസ് ഇന്നലെ നടന്ന മത്സരത്തിൽ ജയിച്ചപ്പോൾ മറ്റൊരു പേസ് സെൻസേഷൻ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ അശ്വനി കുമാർ സ്വപ്നതുല്യമായ അരങ്ങേറ്റം ആണ് കുറിച്ചിരിക്കുന്നത്. തന്റെ ആദ്യ മത്സരം കളിച്ച താരം മൂന്ന് ഓവറിൽ 24 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി കെകെആറിനെ 116 റൺസിൽ ഒതുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഐപിഎൽ മെഗാ ലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് മുംബൈ വാങ്ങിയ അശ്വനി ഐപിഎല്ലിൽ തകർപ്പൻ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് കടുത്ത പ്രതിസന്ധികളിലൂടെ ആണ് കടന്നുപോയത്.

ഇന്ത്യൻ എക്സ്പ്രസുമായുള്ള ഒരു ചാറ്റിൽ, അശ്വനിയുടെ പിതാവ്, ഈ യുവ പേസർ എത്രമാത്രം സമർപ്പണബോധത്തോടെയാണ് കാലിച്ചതെന്ന് വിശദീകരിച്ചു, മഴയായാലും കൊടും ചൂടായാലും, തന്റെ കഴിവുകൾ മെച്ചപ്പെടുത്താൻ അയാൾ എല്ലാം നൽകി. “മഴയായാലും കൊടും വെയിലായാലും, അശ്വനി ഒരിക്കലും മടി കാണിച്ചില്ല പരിശീലനം നടത്താൻ. ചിലപ്പോൾ, അങ്ങോട്ടുള്ള യാത്രയിൽ അവൻ സൈക്കിളോ ഓട്ടോ ഒകെ ആണ് ഉപയോഗിച്ചത്”താരത്തിന്റെ പിതാവ് ഹർക്കേഷ് കുമാർ പറഞ്ഞു.

“അവൻ എന്റെ പക്കൽ നിന്ന് 30 രൂപ യാത്രാക്കൂലിയായി വാങ്ങിയിരുന്നതായി എനിക്ക് ഓർമ്മയുണ്ട്, മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസ് 30 ലക്ഷം രൂപയ്ക്ക് അദ്ദേഹത്തെ വാങ്ങിയപ്പോൾ, അവൻ ആ പണത്തിന് നീതി കാണിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. പരിശീലനം കഴിഞ്ഞ് രാത്രി 10 മണിക്ക് തിരിച്ചെത്തി പിറ്റേന്ന് രാവിലെ 5 മണിക്ക് വീണ്ടും ഉണരുന്ന ആ ദിവസങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഐപിഎൽ ചില പ്രമുഖ ടീമുകൾക്കുവേണ്ടി ട്രയൽസിൽ പങ്കെടുത്തെങ്കിലും ജസ്പ്രീത് ബുംറയെയും മിച്ചൽ സ്റ്റാർക്കിനെയും പോലെയാകാനാണ് അവൻ എപ്പോഴും ആഗ്രഹിച്ചത്. അവന്റെ സുഹൃത്തുക്കൾ ക്രിക്കറ്റ് ബോളുകൾ വാങ്ങാൻ പണം സ്വരൂപിക്കുമായിരുന്നു. മുംബൈ ഇന്ത്യൻസ് 30 ലക്ഷം രൂപയ്ക്ക് അവനെ ഏറ്റെടുത്തപ്പോൾ, അവൻ ആദ്യം ചെയ്തത് ക്രിക്കറ്റ് കിറ്റുകളും പന്തുകളും ഞങ്ങളുടെ ഗ്രാമത്തിനടുത്തുള്ള അക്കാദമികളിൽ വിതരണം ചെയ്യുകയായിരുന്നു. സ്വന്തം പേരുള്ള ഒരു ജേഴ്‌സി ധരിക്കാൻ കഴിയുമെന്ന് അവൻ എപ്പോഴും എന്നോട് പറയുമായിരുന്നു. ഇന്നത്തെ പ്രകടനത്തോടെ, നാട്ടിലെ കുട്ടികൾ അവന്റെ പേരുള്ള ജേഴ്‌സി ധരിക്കുമെന്ന് അവൻ ഉറപ്പാക്കി,” അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ശിവ് റാണ പറഞ്ഞു.

എന്തായാലും ബുംറ ഇല്ലാത്ത സാഹചര്യത്തിൽ നടത്തിയ മികച്ച പ്രകടനം താരത്തിന് വരാനിരിക്കുന്ന മത്സരത്തിൽ അവസരം കൊടുക്കുമെന്ന് ഉറപ്പാണ്.

Latest Stories

RR VS DC: ആദ്യ കളിയില്‍ വെടിക്കെട്ട്, പിന്നെ പൂജ്യത്തിന് പുറത്ത്, കരുണ്‍ നായരെ ആദ്യമേ പറഞ്ഞുവിട്ട് രാജസ്ഥാന്‍, വീഡിയോ

വഖഫ് ബിൽ വർഗീയതയും മതങ്ങൾ തമ്മിലുള്ള അകൽച്ചയും കൂട്ടി;കാവൽക്കാരായ ഭരണകൂടം കയ്യേറ്റക്കാരായി; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

INDIAN CRICKET: ഞാന്‍ വീണ്ടും ഓപ്പണറായാലോ, എന്തൊക്കെയാണ് ഇവിടെ നടക്കുന്നേ, ആ മത്സരത്തിന് ശേഷം തോന്നിയ കാര്യത്തെ കുറിച്ച് രോഹിത് ശര്‍മ്മ

വഖഫ് ബിൽ കൊണ്ട് മുനമ്പം പ്രശ്നം തീരില്ല, ബി ജെ പിയുടെ രാഷ്ട്രീയ മുതലെടുപ്പ് പൊളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ല, സൺഡേ ക്ലാസിലും മദ്രസകളിലും ലഹരിവിരുദ്ധ പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി

ആ തെറ്റ് ആവര്‍ത്തിക്കരുത്!

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിനായി നാലര ലക്ഷം രൂപ അനുവദിച്ചു, നടക്കുന്നത് ആറാംഘട്ട പരിപാലനം

സ്റ്റാർലിങ്ക് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ; ഇന്ത്യയ്ക്കുള്ള നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തു

IPL 2025: റിയാന്‍ പരാഗിനെ രാജസ്ഥാന്‍ ക്യാപ്റ്റനാക്കിയത് ശരിയായ തീരുമാനമായിരുന്നു, ഞാന്‍ ആ ടീമിലുണ്ടായിരുന്നതുകൊണ്ട് എനിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു, വെളിപ്പെടുത്തി ഇന്ത്യന്‍ താരം

കോണ്‍ഗ്രസിന്റെ മോശം 'സ്‌ട്രൈക്ക് റേറ്റില്‍' ബിഹാറിലെ യോഗങ്ങള്‍; ആ തെറ്റ് ആവര്‍ത്തിക്കരുത്!