ഒളിമ്പിക്‌സില്‍ ഇടംപിടിക്കാന്‍ ക്രിക്കറ്റും?

ഒളിമ്പിക്‌സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ബി.സി.സി.ഐ ആലോചിക്കണമെന്ന് മുന്‍ താരങ്ങള്‍. ഇക്കാര്യത്തില്‍ ബിസിസഐ മുന്‍കയ്യെടുത്താല്‍ ഒരു നൂറ്റാണ്ടിന് ശേഷം ക്രിക്കറ്റിന് ഒളിമ്പിക്‌സിലേക്ക് തിരിച്ചുവരാനാകുമെന്നും ഇതിഹാസ താരങ്ങള്‍ വ്യക്തമാക്കി.

ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിനേക്കുറിച്ച് സിഡ്‌നിയല്‍ ചേര്‍ന്ന യോഗത്തില്‍ ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കിപോണ്ടിങ്ങ്, മുന്‍് ഇംഗ്ലീഷ് താരം മൈക്ക് ഗേറ്റിങ്ങ്, ശ്രീലങ്കന്‍ താരമായിരുന്ന കുമാര്‍ സംഗക്കാര, ഓസ്‌ത്രേലിയന്‍ താരം ജോണ്‍ സ്റ്റീവന്‍സ് എന്നിവരാണ് പങ്കെടുത്തത്. ഐസിസിയിലെ പ്രധാന അംഗമായ ബി.സി.സി.ഐ മുന്‍കയ്യെടുത്താല്‍ ക്രിക്കറ്റ് ഒളിമ്പിിക്‌സിലേക്ക് തിരിച്ചുവരുമെന്നാണ് താരങ്ങള്‍ വിശ്വസിക്കുന്നത്.

2024 പാരീസ് ഒളിമ്പി്ക്‌സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്താന്‍ ഐസിസി ശ്രമം നടത്തുന്നുണ്ടെങ്കിലും ബി.സി.സി.ഐ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുകയാണ്. പാരീസില്‍ 1900ല്‍ നടന്ന ഒളിമ്പിക്‌സിലാണ് ക്രിക്കറ്റിനെ അവസാനമായി ഉള്‍പ്പെടുത്തിയത്. ക്രിക്കറ്റ് ഒളിംപിക്‌സിന് കീഴില്‍ വന്നാല്‍ ബി.സി.സി.ഐ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ കീഴിലേക്ക് മാറുമെന്നതാണ് ബിസിസിഐ ഇതില്‍നിന്നും പിന്നോട്ടടിക്കുന്നത്.

ക്രിക്കറ്റ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെട്ടാല്‍ മെഡല്‍ ദാരിദ്രമനുഭവിക്കുന്ന ഇന്ത്യയ്ക്ക അത് വന്‍ നേട്ടമാകുമെന്ന് ഉറപ്പാണ്.