എനിക്ക് ഭ്രാന്ത് ആണെന്ന് ധോണി വിചാരിച്ചിരിക്കാം, അങ്ങനെയാണ് ഞാൻ അയാളോട് സംസാരിച്ചത്: വിരാട് കോഹ്‌ലി

വിരാട് കോഹ്‌ലി കളിക്കളത്തിൽ ഉള്ളപ്പോൾ അത് ആരാധർക്ക് ഒരേ സമയം വിനോദനവും ഒപ്പം വിരുന്നും സമ്മാനിക്കുന്ന കാഴ്ചയാണ്. സഹതാരങ്ങളുമായും ആരാധകരുമായും എതിരാളികളുമായും എല്ലാവരോടും ഒരേ പോലെ ചാർജായി ഇടപെടുന്ന കോഹ്‌ലിയെ നമ്മൾ കണ്ടിട്ടുണ്ട്. എന്തായാലും അദ്ദേഹം തന്റെ കരിയറിൽ ഏറ്റവും അധികം ബഹുമാനം കൊടുത്തിരുന്ന വ്യക്തി അത് എംഎസ് ധോണിയാണ്. ഏറെ നാളുകൾ ധോണിയുടെ കീഴിൽ ഉപനായകനായി സേവനം ചെയ്ത കോഹ്‌ലി ശേഷം നായക സ്ഥാനം ഏറ്റെടുത്തപ്പോൾ അതിന് അദ്ദേഹത്തെ ധോണിയുടെ നിർദ്ദേശങ്ങൾ സഹായിച്ചിട്ടുണ്ട്.

എന്തായാലും ഇപ്പോൾ ധോണിയുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിൽ നിന്ന് ലഭിച്ച സഹായത്തെക്കുറിച്ചും എല്ലാം സംസാരിച്ചിരിക്കുകയാണ് കോഹ്‌ലി. താൻ ഉപനായകനപ്പോഴും നായകനപ്പോഴും ഒകെ ഉള്ള ധോണിയുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

“എംഎസ്ഡിയുടെ ചെവിയിൽ എപ്പോഴും ഞാൻ ഉണ്ടായിരുന്നു, ഫീൽഡ് പ്ലേസ്‌മെന്റുകളും ബൗളിംഗ് മാറ്റങ്ങളും ഞാൻ ഇപ്പോഴും നിർദ്ദേശിച്ചു. എനിക്ക് ഭ്രാന്താണെന്ന് ധോണി കരുതിയിരിക്കണം,” ആർസിബി നടത്തിയ ഒരു പരിപാടിക്കിടെ കോഹ്‌ലി പറഞ്ഞു.

ഇത് കൂടാതെ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം എന്തുചെയ്യുമെന്ന് ഉറപ്പില്ലെന്നും വിരാട് പറഞ്ഞു. എന്നിരുന്നാലും, യാത്ര എപ്പോഴും ഒരു സ്വപ്നമായിരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഐ‌പി‌എൽ 2025 ലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഇറങ്ങുന്ന കോഹ്‌ലി കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കാൻ ശ്രമിക്കും. ആദ്യ പോരാട്ടത്തിൽ അവർ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്തയെ നേരിടും.

Latest Stories

ഈ ചെറുപ്പക്കാരന് എന്താണ് ഇങ്ങനൊരു മനോഭാവം? ഷാരൂഖും സല്‍മാനും ബഹുമാനിക്കുന്നു..; ഇമ്രാന്‍ ഹാഷ്മിക്കെതിരെ പാക് നടന്‍

ഇന്ത്യയിൽ നിന്നുള്ള ആദ്യ ബഹിരാകാശ വനിത യാത്രിക; കല്പന ചൗള ജന്മദിനം

ഇഡിക്ക് മുന്നില്‍ ഡല്‍ഹിയിലും ഹാജരാകില്ല; അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് കെ രാധാകൃഷ്ണന്‍; അന്തിമ കുറ്റപത്രം ഈ മാസം നല്‍കേണ്ടതിനാല്‍ നിര്‍ണായകം

IPL 2025: എന്റെ മോനെ ഇതുപോലെ ഒരു സംഭവം ലോകത്തിൽ ആദ്യം, ചരിത്രത്തിലേക്ക് കണ്ണുംനട്ട് ധോണി; ഉന്നമിടുന്നത് ഇനി ആർക്കും സാധിക്കാത്ത നേട്ടം

മൈനര്‍ പെണ്‍കുട്ടികളെ ഗസ്റ്റ് ഹൗസില്‍ കൊണ്ടുവന്ന് സിലക്ട് ചെയ്യും, എന്നെ റൂമില്‍ പൂട്ടിയിടും.. കൊന്നില്ലെങ്കില്‍ ഞാനെല്ലാം വിളിച്ച് പറയും; ആരോപണങ്ങള്‍ ആവര്‍ത്തിച്ച് എലിസബത്ത്

വഖഫ് ഭൂമിയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വഖഫ് ബോർഡ്; മുനമ്പം ജുഡീഷ്യൽ കമ്മീഷൻ റദ്ധാക്കി ഹൈക്കോടതി

'സംസ്ഥാനത്ത് നടന്നത് 231 കോടിയുടെ തട്ടിപ്പ്, പതിവില തട്ടിപ്പിൽ രജിസ്റ്റർ ചെയ്തത് 1343 കേസുകൾ'; മുഖ്യമന്ത്രി നിയമസഭയിൽ

മമ്മൂട്ടിക്ക് ക്യാന്‍സറോ? സിനിമയില്‍ നിന്നും ഇടവേള എടുത്ത് താരം; അഭ്യൂഹങ്ങള്‍ തള്ളി പിആര്‍ ടീം

സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലിങ്ങള്‍ക്ക് സംവരണം; അനുമതി നല്‍കി മന്ത്രിസഭ; രാജ്യവ്യാപകമായി പ്രത്യാഘാതം ഉണ്ടാകുമെന്ന് ബിജെപി; കര്‍ണാടകയില്‍ പുതിയ വിവാദം

ഈ മാസ്റ്റർ ലീഗ് ഒരു ഓർമപ്പെടുത്തൽ ആയിരുന്നു മക്കളെ, നക്ഷത്രങ്ങളും ചന്ദ്രനും എത്ര പ്രകാശം പരത്തിയാലും അത് സൂര്യനോളം എത്തില്ലല്ലോ; ക്രിക്കറ്റ് ലോകത്ത് ചർച്ചയായി സച്ചിന്റെ റേഞ്ച്