വീണ്ടും ധോണിയുടെ മിന്നല്‍ സ്റ്റംമ്പിംഗ്; അമ്പരന്ന് ക്രിക്കറ്റ് ലോകം

ധോണിയുടെ സ്റ്റംമ്പിംഗിലുള്ള വേഗതയേക്കുറിച്ച് ആര്‍ക്കും സംശയമൊന്നുമുണ്ടാകില്ല. ധോണിയുടെ ബാറ്റിങ്ങിനെതിരെ പലപ്പോഴും വിമര്‍ശനമുയര്‍ന്നപ്പോഴും വിക്കറ്റിന് പുറകിലുളള ധോണിയുടെ പ്രകടനത്തെ ചോദ്യം ചെയ്ത് ഇതുവരെ ആരും എത്താതിരുന്നതും അതുകൊണ്ടുതന്നെയാണ് .

ഏറ്റവുമൊടുവിലായി വിശാഖപട്ടണത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിനത്തില്‍ സെഞ്ച്വറിയിലേക്ക് നീങ്ങിയ ലങ്കന്‍ ബാറ്റ്‌സമാന്‍ ഉപുല്‍ തരംഗയെ ധോണി പുറത്താക്കിയതാണ് എല്ലാവരേയും അമ്പരപ്പിച്ചിരിക്കുന്നത്.

കുല്‍ദീപ് യാദവിന്റെ പന്തിലായിരുന്നു ശരവേഗത്തിലുള്ള ധോണിയുടെ സ്റ്റംമ്പിംഗ്. 94 റണ്‍സുമായി തകര്‍പ്പന്‍ ഫോമിലായരുന്നു അപ്പോള്‍ തരംഗ. തരംഗയുടെ ബാറ്റിങ് മികവില്‍ ലങ്ക കൂറ്റന്‍ സ്‌കോറിലേക്ക് പോകുമെന്ന അവസ്ഥയിലാണ് ധോണിയുടെ സമയോചിതമായ ഇടപെടലില്‍ തരംഗ പുറത്താകുന്നത്.

ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയേ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ശ്രീലങ്ക 34 ഓവറില്‍ 196 ന് 5 എന്ന നിലയിലാണ്.