ഇംഗ്ലണ്ടിനെതിരെയുള്ള ടി 20 പരമ്പരയ്ക്ക് തിരശീല. പരമ്പര രാജകീയമായി തൂക്കി ഇന്ത്യ. ഇതോടെ സീരീസ് 4 -1 നു ഇന്ത്യ ജേതാക്കളായി. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച ഇന്ത്യക്ക് മൂന്നാം ടി 20 മത്സരം മാത്രമാണ് വിജയിക്കാൻ സാധിക്കാതെ പോയത്. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യയുടെ എല്ലാ ഡിപ്പാർട്മെന്റും പൂർണ അധിപത്യമായിരുന്നു കാഴ്ച വെച്ചത്. ഇംഗ്ലണ്ടിനെ 97 റൺസിന് ഓൾ ഔട്ട് ആക്കാൻ ഇന്ത്യക്ക് സാധിച്ചു.
ഇതോടെ 150 എന്ന വമ്പൻ മാർജിനിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ വിജയിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണിങ് ബാറ്റ്സ്മാൻ ഫിൽ സാൾട്ട് 23 പന്തിൽ 55 റൺസ് നേടി മികച്ച തുടക്കം നൽകി. പുറകെ വന്ന ആരും തന്നെ മികച്ച പ്രകടനം കാഴ്ച് വെച്ചില്ല. ജേക്കബ് ബെതൽ മാത്രമാണ് 10 റൺസ് നേടി രണ്ടക്കം കടന്നത്.
ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകൾ നേടി. വരുൺ ചക്രവർത്തി, ശിവം ദുബൈ, അഭിഷേക് ശർമ്മ എന്നിവർ രണ്ട് വിക്കറ്റുകളും, രവി ബിഷ്‌ണോയി 1 വിക്കറ്റും സ്വന്തമാക്കി. ബാറ്റിംഗിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച അഭിഷേക് ശർമ്മയുടെ മികവിലാണ് ഇന്ത്യ 247 റൺസ് നേടിയത്.
ഇനി വരാനുള്ളത് ഏകദിന പരമ്പരയാണ്. ഫെബ്രുവരി 6 ആം തിയതി മുതലാണ് ഇന്ത്യ ഇംഗ്ലണ്ട് തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. ടി 20യിൽ നടത്തിയ അതേ മികവ് ഏകദിനത്തിലും നടത്താൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് പരിശീലകനായ ഗൗതം ഗംഭീർ.