അവസാന ഓവറില്‍ ധോണി ആ റിസ്ക് എടുത്തില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ കിരീടം ചൂടിയേനെ; വെളിപ്പെടുത്തലുമായി മിസ്ബാ ഉള്‍ ഹഖ്

ജോഹന്നാസ്ബര്‍ഗില്‍ നടന്ന 2007 പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരായ തന്റെ രാജ്യത്തിന്റെ തോല്‍വിയെക്കുറിച്ച് ഓര്‍മ്മകള്‍ പങ്കുവെച്ച് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം മിസ്ബാ-ഉള്‍-ഹഖ്. ആ മത്സരത്തില്‍ 38 പന്തില്‍ നാല് സിക്സറുകള്‍ സഹിതം 43 റണ്‍സ് നേടിയ മിസ്ബയാണ് മത്സരത്തില്‍ പാകിസ്ഥാനായി നിര്‍ണായക പങ്ക് വഹിച്ചത്.

അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ 13 റണ്‍സ് ആയിരുന്നു പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജോഗീന്ദര്‍ ശര്‍മ്മയായിരുന്നു അവാസന ഓവര്‍ എറിയാനെത്തിയത്. അവസാന നാല് പന്തില്‍ ആറ് റണ്ടസ് വേണമെന്നിരിക്കെ മിസ്ബയുടെ റാംപ് ഷോട്ട് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ എസ്. ശ്രീശാന്തിന്റെ കൈകളില്‍ അവസാനിച്ചു. ഇത് ഇന്ത്യയ്ക്ക് കന്നി ടി20 ലോകകപ്പ് കിരീടം സമ്മാനിച്ചു.

ഒരു സ്പിന്നര്‍ക്ക് പകരം ജോഗീന്ദര്‍ ശര്‍മ്മ അവസാന ഓവര്‍ എറിയുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായി സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഒരു അഭിമുഖത്തില്‍ മിസ്ബ വെളിപ്പെടുത്തി. ഒരു വശത്ത് ചെറിയ ബൗണ്ടറി ആയതിനാല്‍ നിര്‍ണായകമായ അവസാന ഓവറില്‍ ഒരു സ്പിന്നറെ ഇന്ത്യ ഉപയോഗിക്കുന്നത് അപകടകരമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു സ്പിന്നറെ ബൗണ്ടറികള്‍ക്കായി അടിക്കുന്നത് എളുപ്പമാണെന്ന് മിസ്ബ വിശ്വസിച്ചു, ജോഗീന്ദറിനെപ്പോലെയുള്ള ഒരു മീഡിയം പേസര്‍ ഇന്ത്യക്ക് സുരക്ഷിതമായ തിരഞ്ഞെടുപ്പായെന്ന് അദ്ദേഹം പറഞ്ഞു.

ആരാണ് ഓവര്‍ ബോള്‍ ചെയ്യാന്‍ പോകുന്നതെന്ന് എനിക്കറിയാമായിരുന്നു, അത് സ്പിന്‍ ആയിരിക്കില്ല. ജോഗീന്ദര്‍ ശര്‍മ്മ മാത്രമാണ് ഇപ്പോള്‍ അവരുടെ മുന്നിലുള്ള ഏക പോംവഴി. സൈഡിലെ ബൗണ്ടറി വളരെ ചെറുതായതിനാല്‍ അത് ഒരു സ്പിന്നര്‍ ആകില്ലെന്ന് എനിക്കറിയാമായിരുന്നു. ഒരു സ്പിന്നര്‍ക്ക് ആ ഓവര്‍ ബോള്‍ ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. എനിക്ക് അവരെ സൈഡ് ബൗണ്ടറിയിലേക്ക് അനായാസം അടിക്കാമായിരുന്നു- മിസ്ബ പറഞ്ഞു.

അവസാന ഓവറില്‍ ഹര്‍ഭജന്‍ സിംഗിനെ മറികടന്ന് ജോഗീന്ദറിനെ തിരഞ്ഞെടുത്തതിന് അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ മിസ്ബ അഭിനന്ദിച്ചു. ഈ നീക്കത്തിന് പിന്നിലെ തന്ത്രപരമായ മിടുക്ക് അദ്ദേഹം സമ്മതിച്ചു. പാകിസ്ഥാന്റെ അവസാന വിക്കറ്റായതിനാല്‍ അന്തിമഫലം ഫീല്‍ഡിംഗിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ധോണി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മിസ്ബ ചൂണ്ടിക്കാട്ടി. ഒരു മീഡിയം പേസറെ തിരഞ്ഞെടുത്തതിലൂടെ, ബൗണ്ടറി വഴങ്ങാനുള്ള സാധ്യത ധോണി കുറച്ചു, ധോണി എടുത്ത അപകടസാധ്യതയെ മിസ്ബ അഭിനന്ദിച്ചു.

Latest Stories

IPL 2025: ബുംറയോ ഏത് ബുംറ അവനെയൊക്കെ തൂക്കി ദൂരെയെറിഞ്ഞു, തിരിച്ചുവരവ് മാസാക്കി കരുൺ നായർ; ഇവനെയാണോ നമ്മൾ ഇത്രയും നാളും നൈസായി ഒഴിവാക്കിയതെന്ന് ആരാധകർ; ബിസിസിഐ ഇതൊക്കെ ഒന്ന് കാണുക

IPL 2025: ഹൃദയമൊക്കെ ഒകെ ആണ് കോഹ്‌ലി ഭായ്, മത്സരത്തിനിടെ ആശങ്കയായി വിരാടിന് നെഞ്ചുവേദന; സഞ്ജു ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

IL 2025: 170 നല്ല സ്കോർ തന്നെയായിരുന്നു, തോൽവിക്ക് കാരണമായത് ആ ഘടകം; മത്സരശേഷം സഞ്ജു സാംസൺ വിരൽ ചൂണ്ടിയത് അവരുടെ നേർക്ക്

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ വിജയ് സുപ്രീംകോടതിയില്‍; ഏപ്രില്‍ 16ന് കോടതി ഹര്‍ജി പരിഗണിക്കും

ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷ കാരണങ്ങളാല്‍; കോണ്‍ഗ്രസിനും സിപിഎമ്മിനും വേറെ പണിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

അനധികൃതമായി ഭൂമി കൈവശപ്പെടുത്തി; ഷെയ്ഖ് ഹസീനയ്ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ് കോടതി

MI VS DC: കുറുപ്പിന്റെ അല്ല രോഹിത്തിന്റെ കണക്ക് പുസ്തകം ആണ് മികച്ചത്, കണക്കിലെ കളിയിൽ വീണ്ടും ഞെട്ടിച്ച് ഹിറ്റ്മാൻ; അടുത്ത കളിയിൽ 20 കടക്കും എന്ന് ഉറപ്പ്; മുൻ നായകന് എയറിൽ തന്നെ

വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു; തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി വീണ്ടും വിവാദത്തില്‍

ലീഗ് വേദിയില്‍ ക്ഷമാപണവുമായി പിവി അന്‍വര്‍; ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ പതനത്തിന്റെ തുടക്കമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

സമരം പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകും; കേരളത്തിലെ ജനങ്ങള്‍ തങ്ങളോടൊപ്പമെന്ന് ആശ പ്രവര്‍ത്തകര്‍