ഭാവിയിൽ അവൻ ഫാബ് 4 ലിസ്റ്റിൽ ഉണ്ടാക്കും, സർ ഡൊണാൾഡ് ബ്രാഡ്മാനും കുമാർ സംഗക്കാരയും ചേർന്ന ശൈലിയാണ് അവന്റേത്; ബാസിത് അലി പറയുന്നത് ഈ യുവ താരത്തെക്കുറിച്ച്

ശ്രീലങ്കൻ താരം കമിന്ദു മെൻഡിസിന് ടെസ്റ്റ് ക്രിക്കറ്റിൽ സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 7 വെള്ളിയാഴ്ച ഗാലെയിൽ കിവീസിനെതിരായ രണ്ടാം ടെസ്റ്റിൽ 182 റൺസിന് പുറത്താകാതെ നിന്ന് തകർപ്പൻ ഇന്നിംഗ്സിലൂടെ ശരിക്കുമൊരു ബാറ്റിംഗ് വിസ്മയം തന്നെയാണ് താരം സ്വന്തം ആരാധകർക്ക് മുന്നിൽ തീർത്തത് എന്ന് പറയാം.

വെറും 13 ഇന്നിങ്‌സുകൾ കളിച്ച താരം അതിൽ നിന്ന് അഞ്ച് ടെസ്റ്റ് സെഞ്ചുറികളാണ് നേടിയത്. മെൻഡിസിൻ്റെ ശോഭനമായ ഭാവി പ്രവചിച്ച മുൻ പാകിസ്ഥാൻ ബാറ്റർ ബാസിത് അലി, ഭാവിയിൽ താരം ‘ഫാബ് ഫോറിൽ’ ഇടം നേടണമെന്ന് പ്രസ്താവിച്ചു. അന്തരിച്ച ന്യൂസിലൻഡ് ക്രിക്കറ്റ് താരം മാർട്ടിൻ ക്രോ ആവിഷ്കരിച്ച പദമാണ് ഫാബ് ഫോർ. വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവരാണ് നിലവിൽ ഈ പട്ടികയിൽ പട്ടികയിലുള്ളത്. ഫാബുലസ് 4 എന്ന പാർട്ടികയിൽ ഉൾപ്പെട്ട ഈ നാല് താരങ്ങളും ഈ കാലയളവിൽ കാണിച്ചത് അപാരമായ സ്ഥിരത ആയിരുന്നു.

അതേസമയം, മെൻഡിസിൻ്റെ പന്ത് വൈകി കളിക്കുന്ന ശൈലി ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയുമായി സാമ്യമുള്ളതാണെന്നും ബാസിത് പരാമർശിച്ചു. തൻ്റെ YouTube ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ ബാസിത് ഇങ്ങനെ പറഞ്ഞു.

“എന്തൊരു കളിക്കാരനാണ് അവൻ. ഇംഗ്ലണ്ട് സീരീസിലും ഞാൻ അവനെ കണ്ടു, ഇപ്പോൾ ഈ പരമ്പരയിലും. വരും ദിവസങ്ങളിൽ അവൻ ഫാബ് ഫോറിൽ ഉണ്ടായിരിക്കണം. അവന് വെറും 25 വയസ്സ് മാത്രമേ ഉള്ളൂ, അദ്ദേഹത്തിന് ഇത് ആദ്യ ദിവസങ്ങളാണ്. എനിക്ക് സംഗക്കാരയെ പോലെ തോന്നുന്നു. അവൻ വളരെ വൈകിയാണ് പന്ത് കളിക്കുന്നത്.”

കമിന്ദു മെൻഡിസ് തൻ്റെ തകർപ്പൻ ബാറ്റിംഗ് മികവ് കൊണ്ട് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ശ്രീലങ്കയുടെ അടുത്ത ബാറ്റിംഗ് ഇതിഹാസമായാണ് ഈ താരത്തെ പലരും വിശേഷിപ്പിക്കുന്നത്. തൻ്റെ 186*-റൺ സ്‌കോറിനിടെ, ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹം 1000 റൺസ് പിന്നിട്ടു, സർ ഡോൺ ബ്രാഡ്‌മാനുമായി താരത്തെ താരതമ്യം ചെയ്യുന്നവരും നിരവധിയാണ്.

Read more