2019 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ഞങ്ങളെ തോൽപ്പിക്കുമ്പോൾ ഞാൻ ഇല്ലായിരുന്നു, ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയെ തകർക്കുമായിരുന്നു: ഷഹീൻ ഷാ അഫ്രീദി

ഇന്ത്യക്കെതിരായ 2019 ലോകകപ്പ് മത്സരത്തിൽ തന്നെ ഒഴിവാക്കിയത് ശരിക്കും നിരാശപെടുത്തിയെന്ന് പറയുകായാണ് ഷഹീൻ ഷാ അഫ്രീദി. മത്സരത്തിന്റെ തലേന്ന് വരെ താൻ ടീമിന്റെ ഭാഗം ആകുമെന്നാണ് കരുതിയതെന്നും എന്നാൽ ഒഴിവാക്കപ്പെട്ടത് അപ്രതീക്ഷിതമായി പോയെന്നും അഫ്രീദി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്ന് മഴ മൂലം ഓവറുകൾ വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഇന്ത്യ പാകിസ്താനെ 89 റൺസിനാണ് തകർത്തെറിഞ്ഞത്.

അവസാന മത്സരത്തിൽ അഫ്രീദി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മുഹമ്മദ് ആമിർ, വഹാബ് റിയാസ്, ഹസൻ അലി എന്നിവരടങ്ങിയ പേസ് ആക്രമണമാണ് പാകിസ്ഥാൻ തിരഞ്ഞെടുത്തത്. മാഞ്ചസ്റ്ററിൽ ഇന്ത്യ 50 ഓവറിൽ 336 റൺസ് നേടിയപ്പോൾ ഈ തീരുമാനം മോശമായി തന്നെ തോന്നി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 89 റൺസിന് പരാജയപെടുക ആയിരുന്നു. ഫഖർ സമന്റെ അർധസെഞ്ചുറിയും ബാബർ അസമുമായുള്ള കൂട്ടുകെട്ടും മാത്രമാണ് പാകിസ്ഥാൻ ഇന്നിങ്സിന്റെ ആകെയുള്ള ഹൈലൈറ്റ്.

ESPN Cricinfo-യ്ക്ക് നൽകിയ അഭിമുഖത്തിൽ, ടീമിന്റെ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയെ അംഗീകരിച്ചുകൊണ്ട് തന്റെ നിരാശയെക്കുറിച്ച് അഫ്രീദി തുറന്നുപറഞ്ഞു.

“അവർ എന്നെ തിരഞ്ഞെടുക്കാത്ത ഇന്ത്യയ്‌ക്കെതിരായ മത്സരം ഞാൻ ഓർക്കുന്നു. തലേദിവസം രാത്രി ഞാൻ സ്ക്വാഡിൽ അംഗമായിരുന്നു. ടോസിന്റെ സമയമായപ്പോൾ ഞാൻ പെട്ടെന്ന് പുറത്തായി. അവർ തിരഞ്ഞെടുത്തത് ഏറ്റവും മികച്ച ടീമിനെ തന്നെയാണ്. തീർച്ചയായും, കളി നഷ്ടമായത് വലിയ നിരാശയുണ്ടാക്കി, ”അദ്ദേഹം പറഞ്ഞു.

“അവസാന മത്സരത്തിൽ മികച്ച പ്രകടനം നടത്തിയതിനാൽ തന്നെ ഞാൻ ടീമിൽ ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ എന്നെ ഒഴിവാക്കി. എനിക്ക് ദേഷ്യം വന്നിരുന്നു, പക്ഷെ ഞാൻ ടീമിന്റെ തീരുമാനം അംഗീകരിച്ചു. അതായിരുന്നു അപ്പോൾ വേണ്ടത്. വ്യക്തിഗത മികവിനേക്കാൾ ടീം എന്ന നിലയിലാണ് ഞാൻ പ്രാധാന്യം നൽകിയിരുന്നത്”അഫ്രീദി കൂട്ടിച്ചേർത്തു.

എന്തായാലും ആ മത്സരത്തിൽ തോറ്റതോടെ പാകിസ്ഥാൻ ലോകകപ്പിൽ നിന്ന് ഏകദേശം പുറത്തായി, തൊട്ടടുത്ത മത്സരത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ

“ബംഗ്ലാദേശിനെതിരെ ബൗൾ ചെയ്യാൻ തുടങ്ങിയപ്പോഴേക്കും ഞങ്ങൾ പുറത്തായിക്കഴിഞ്ഞിരുന്നു. എന്നിരുന്നാലും, നിങ്ങൾ പാകിസ്ഥാനെ പ്രതിനിധീകരിക്കുകയാണെങ്കിൽ, നിങ്ങൾ എല്ലാ ഗെയിമുകളും-ആദ്യത്തെയോ അവസാനത്തെയോ, വലിയ ടീമിനെയോ ചെറിയ ടീമിനെയോ-അത് ചാമ്പ്യൻഷിപ്പ് പോലെ പരിഗണിക്കണം. ആ ബംഗ്ലാദേശ് ഗെയിം എനിക്ക് ഇപ്പോഴും വളരെ പ്രധാനപ്പെട്ടതായിരുന്നു. കാരണം ഞങ്ങൾ അന്തസായി കളിച്ചെന്ന് കാണിച്ച് കൊടുക്കണമായിരുന്നു ”അദ്ദേഹം പറഞ്ഞു.

ലോർഡ്‌സിൽ ബംഗ്ലാദേശിനെതിരായ അവരുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്ഥാന് അസംഭവ്യമായ വിജയ മാർജിൻ ആവശ്യമായിരുന്നു. അവർ 50 ഓവറിൽ ആകെ 315 റൺസ് അടിച്ചെടുത്തു, അഫ്രീദിയുടെ അസാധാരണമായ ആറ് വിക്കറ്റ് നേട്ടത്തിൽ അവർ ബംഗ്ലാദേശിനെ 221 റൺസിന് പുറത്താക്കി.

Latest Stories

'പതിനാലാം നൂറ്റാണ്ടിലെ പള്ളികളുടെ വിൽപ്പന രേഖകൾ ഹാജരാക്കുക അസാധ്യം, ഭൂമികൾ ഡീനോട്ടിഫൈ ചെയ്യരുത്; വഖഫ് ബില്ലിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

സംസ്ഥാനത്ത് ചൂട് കൂടും; 8 ജില്ലകളിൽ മുന്നറിയിപ്പ്, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

'5000 കോടിയുടെ തട്ടിപ്പ്'! എന്താണ് നാഷണൽ ഹെറാൾഡ് കേസ്? ഇ‍‍ഡി കുറ്റപത്രത്തിൽ ഒന്നാം പ്രതി സോണിയക്കും, രണ്ടാം പ്രതി രാഹുലിനും എതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ

IPL 2025: എന്റെ ഹൃദയമിടിപ്പ് കൂടുതലായിരുന്നു, 50 വയസായി, ഇനി ഇങ്ങനെയുളള മത്സരങ്ങള്‍ താങ്ങില്ല, കൊല്‍ക്കത്തയെ പൊട്ടിച്ച ശേഷം സ്റ്റാര്‍ ബാറ്റര്‍ പറഞ്ഞത്

CSK UPDATES: അവന്മാർ മനസ്സിൽ കണ്ടപ്പോൾ അയാൾ മാനത്ത് കണ്ടു, ധോണിയുടെ ബ്രില്ലിയൻസ് അമ്മാതിരി ലെവലാണ്; വമ്പൻ വെളിപ്പെടുത്തലുമായി ശിവം ദുബൈ

നടന്‍ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍

‘തല ആകാശത്ത് കാണേണ്ടി വരും, കാല് തറയിലുണ്ടാവില്ല’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളിയുമായി ബിജെപി നേതാവ്

IPL 2025: ജയിക്കാനായി ഒരു ഉദ്ദേശവുമില്ലേ, സഞ്ജുവും ടീമും എന്തിനാ കാര്യങ്ങള്‍ ഇത്ര വഷളാക്കുന്നത്, രാജസ്ഥാനെ നിര്‍ത്തിപ്പൊരിച്ച് മുന്‍ ഇന്ത്യന്‍ താരം

ഉറുദു ഇന്ത്യക്ക് അന്യമല്ല, ഇവിടെ വികസിച്ചതും അഭിവൃദ്ധി പ്രാപിച്ചതുമാണ്; ഭാഷ വിഭജനത്തിന് കാരണമാകരുത്: സുപ്രീം കോടതി

IPL 2025: ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും ഒത്തുകളി? കുറ്റാരോപിതൻ സ്വാധിനിക്കാൻ ശ്രമിച്ചത് ഇവർ; ബിസിസിഐ മുന്നറിയിപ്പ് ഇങ്ങനെ