'ഞങ്ങള്‍ പാകിസ്ഥാനില്‍ ചാമ്പ്യന്‍സ് ട്രോഫി കളിച്ചാല്‍ ഞാന്‍ അവരുടെ മുന്നില്‍വെച്ച് പന്തുകള്‍ രണ്ട് കഷണങ്ങളായി മുറിക്കും'; ഇന്‍സമാമിന് മറുപടിയുമായി ഷമി

2024ലെ ഐസിസി ടി20 ലോകകപ്പിനിടെ അര്‍ഷ്ദീപ് സിംഗ് പന്തില്‍ കൃത്രിമം കാട്ടിയെന്ന പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെ ആരോപണത്തിന് മറുപടി കൊടുത്ത് മുഹമ്മദ് ഷമി. ഓസ്ട്രേലിയയ്ക്കെതിരായ 15-ാം ഓവറില്‍ ഇന്ത്യന്‍ പേസര്‍ പന്ത് റിവേഴ്സ് സ്വിംഗ് ചെയ്തതാണ് ഇന്‍സി ആരോപണത്തിന് കാരണം. ഇന്ത്യന്‍ കളിക്കാര്‍ പന്തിലെങ്കിലും കൃത്രിമം കാണിക്കുന്നുണ്ടോ എന്ന് അമ്പയര്‍മാര്‍ നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അദ്ദേഹത്തിന്റെ പ്രസ്താവന ഇന്ത്യന്‍ ആരാധകരില്‍ നിന്നും ക്രിക്കറ്റ് കളിക്കാരില്‍ നിന്നും രോഷാകുലരായ പ്രതികരണങ്ങള്‍ സൃഷ്ടിച്ചു. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഷമി.

2023ലെ ഏകദിന ലോകകപ്പിനിടെ പന്തിലെന്തോ ഉപകരണം വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് അവര്‍ എന്നെ കുറ്റപ്പെടുത്തിയിരുന്നു. അര്‍ഷ്ദീപ് സിംഗിനെക്കുറിച്ച് അവര്‍ അടുത്തിടെ മറ്റൊരു മണ്ടന്‍ സിദ്ധാന്തം കൊണ്ടുവന്നു. ഞാന്‍ ഇന്‍സമാം-ഉള്‍-ഹഖിനെ വളരെയധികം ബഹുമാനിക്കുന്നു, അദ്ദേഹം അത്തരം പ്രസ്താവനകള്‍ നടത്തുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അവരാണ് ഈ റിവേഴ്‌സ് സ്വിംഗ് ആരംഭിച്ചത്. ഞങ്ങള്‍ അത് ചെയ്യുമ്പോള്‍ അവര്‍ക്ക് പ്രശ്‌നമാണ്.

ഇന്ത്യന്‍ ബോളര്‍മാരോട് എന്തെങ്കിലും പറയുന്നതിന് മുമ്പ്, അവരുടെ കളിക്കാര്‍ പന്തില്‍ കൃത്രിമം കാണിക്കുന്നതിനിടെ പിടിക്കപ്പെട്ട സംഭവങ്ങള്‍ അവര്‍ ഓര്‍ക്കണം. പാകിസ്ഥാന്‍ കളിക്കാര്‍ തങ്ങളുടെ പൊതുജനങ്ങളെ വിഡ്ഢികളാക്കാന്‍ ആഗ്രഹിക്കുന്നു, അവരുടെ ടീം മികച്ച പ്രകടനം നടത്താത്തപ്പോള്‍ അവര്‍ ആരോപണങ്ങളുമായി വരുന്നു- ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

ഈ വിദ്യ ആദ്യമായി അവതരിപ്പിച്ചത് അവരാണ്, തെറ്റായ വഴികളിലൂടെയാണ് ഇത് നേടിയതെങ്കില്‍, അവരെ ആദ്യം പിടിക്കണം. 2025-ല്‍ ഞാന്‍ ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍, എന്റെ കൂടെ മൂന്ന് പന്തുകള്‍ എടുത്ത് അതില്‍ ഉപകരണങ്ങളൊന്നും ഇല്ലെന്ന് ഞാന്‍ അവരെ കാണിക്കും. ഞാന്‍ 20 പേരുടെ മുന്നില്‍വെച്ച് പന്തുകള്‍ രണ്ട് കഷണങ്ങളായി മുറിക്കും. റിവേഴ്‌സ് സ്വിംഗ് എങ്ങനെ നേടാമെന്ന് ഞാന്‍ അവരെ കാണിക്കും- ഷമി കൂട്ടിച്ചേര്‍ത്തു.

Latest Stories

'വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്നു, പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവ'; റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധു

IPL 2025: ജോസ് ബട്‌ലര്‍ ഇനി കളിക്കില്ലേ, താരം എത്തിയില്ലെങ്കില്‍ ഗുജറാത്തിന്റെ കിരീടമോഹം ഇല്ലാതാകും, ആകെയുളള പ്രതീക്ഷ അവനാണ്‌, ആകാംക്ഷയോടെ ആരാധകര്‍

അദ്ദേഹം എന്നെ കരയിപ്പിച്ചു, ചിരിപ്പിച്ചു, ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു..; തലൈവര്‍ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ലോകേഷ്

ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; അഭിഭാഷകനെ സസ്‌പെൻഡ് ചെയ്‌ത്‌ ബാർ അസോസിയേഷൻ, നിയമനടപടിക്കായി ശ്യാമിലിയെ സഹായിക്കും

IPL 2025: രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തിരിച്ചടി, കോച്ചും ഈ സൂപ്പര്‍താരവും ഇനി ടീമിന് വേണ്ടി കളിക്കില്ല, ഇനി ഏതായാലും അടുത്ത കൊല്ലം നോക്കാമെന്ന് ആരാധകര്‍

'വാക്കുതർക്കം, സീനിയർ അഭിഭാഷകൻ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചു'; പരാതിയുമായി ജൂനിയർ അഭിഭാഷക രംഗത്ത്

ഇതിലേതാ അച്ഛന്‍, കണ്‍ഫ്യൂഷന്‍ ആയല്ലോ? രാം ചരണിനെ തഴഞ്ഞ് മെഴുക് പ്രതിമയ്ക്ക് അടുത്തേക്ക് മകള്‍ ക്ലിന്‍ കാര; വീഡിയോ

'സൈനികർക്ക് സല്യൂട്ട്'; രാജ്യത്തിൻറെ അഭിമാനം കാത്തത് സൈനികർ, ഇന്ത്യൻ സൈന്യം നടത്തിയത് ഇതിഹാസ പോരാട്ടമെന്ന് പ്രധാനമന്ത്രി

ഓപ്പറേഷൻ 'സിന്ദൂർ' ഇന്ത്യയുടെ ന്യൂ നോർമൽ; നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ മണ്ണിൽ കയറി വേട്ടയാടി, അധർമത്തിനെതിരെ പോരാടുന്നത് നമ്മുടെ പാരമ്പര്യം; പ്രധാനമന്ത്രി

INDIAN CRICKET: കോഹ്‌ലിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷമാണത്, എന്തൊരു മനുഷ്യനാണ് അയാള്‍, മറുപടി കണ്ട് ആ താരം പോലും വിറച്ചു, ഓര്‍ത്തെടുത്ത് ആര്‍ അശ്വിന്‍