Ipl

സ്വപ്ന ഹാട്രിക്കില്‍ ഇവരുടെ വിക്കറ്റുകൾ തന്നെ വേണം, പേരുകൾ വെളിപ്പെടുത്തി ബോൾട്ട്

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറുമാരിൽ ഒരാളാണ് ട്രെന്റ് ബോൾട്ട്. ന്യൂ ബോളിലും ഡെത്ത് ബോളിലും ഒരുപോലെ മിടുക്കനാണ് താരം. ഇപ്പോഴിതാ ഹാട്രിക്ക് എടുക്കുക ആണെങ്കിൽ ആരുടെയൊക്കെ വിക്കറ്റ് ആണ് വേണ്ടത് എന്ന ചോദ്യത്തിന്റെ ഉത്തരം നൽകുകയാണ് താരമിപ്പോൾ.

“ഹാട്രിക്കിനായുള്ള ആദ്യ വിക്കറ്റില്‍ മുന്‍ ഇന്ത്യ, ആര്‍സിബി നായകനായ വിരാട് കോലിയെ പുറത്താക്കണമെന്നാണ് ബോള്‍ട്ടിന്റെ ആഗ്രഹം. കോഹ്ലി -ബോൾട്ട് പോരാട്ടം ക്രിക്കറ്റ് പ്രേമികൾക്ക് എന്നും ആവേശം നൽകിയിട്ടുണ്ട്. രണ്ടാമതായി ബോള്‍ട്ട് തിരഞ്ഞെടുത്തത് ന്യൂസീലന്‍ഡിന്റെ ജിമ്മി നിഷാമിനെയാണ്. മൂന്നാമത് അടുത്ത സുഹൃത്തായ സഹതാരം ടിം സൗത്തിയെയാണ്.”

ഇതില്‍ കോലിയെ മാറ്റിനിര്‍ത്തിയാല്‍ മറ്റ് രണ്ട് പേരും മികച്ച ബാറ്റിങ് റെക്കോഡുള്ളവരല്ല. അതുകൊണ്ട് തന്നെ താരത്തിന്റെ തിരഞ്ഞെടുപ്പ് കൗതുകമായി. എന്തിരുന്നാലും ക്രിക്കറ്റ് ആരാധകർ ഏറെ ആഘോഷിച്ചിട്ടുളള പോരാട്ടമാണ് കോഹ്ലി- ബോൾട്ട് ഏറ്റുമുട്ടൽ.

ന്യൂസിലാന്‍ഡിന്റെ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിനെ നിലനിര്‍ത്താതിരുന്ന മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനമാണ് മുംബൈക്ക് ഈ സീസണിലെ തിരിച്ചടിക്ക് കാരണമെന്ന് പറയാം . എട്ടു കോടി രൂപയ്ക്കു രാജസ്ഥാന്‍ റോയല്‍സ് ബോള്‍ട്ടിനെ സ്വന്തമാക്കുകയായിരുന്നു.

Latest Stories

ഇന്ത്യ തെളിവുകളില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

0 പന്തിൽ വിക്കറ്റ് നേട്ടം , ഈ കിങ്ങിന്റെ ഒരു റേഞ്ച് ; കോഹ്‌ലിയുടെ അപൂർവ റെക്കോഡ്

'കഴുത്തറുക്കും', ലണ്ടനില്‍ പാകിസ്ഥാന്‍ ഹൈമ്മീഷന് മുമ്പില്‍ പ്രതിഷേധിച്ച ഇന്ത്യക്കാരോട് പാക് പ്രതിരോധ സേന ഉപസ്ഥാനപതിയുടെ ആംഗ്യം

ഒറ്റത്തവണയായി ബന്ദികളെ മോചിപ്പിക്കാം, യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാര്‍; പലസ്തീന്‍ തള്ളിപ്പറഞ്ഞതിന് പിന്നാലെ ഇസ്രായേലുമായി സന്ധി ചെയ്യാന്‍ തയ്യാറാണെന്ന് ഹമാസ്

സിന്ധു നദിയില്‍ വെള്ളം ഒഴുകും അല്ലെങ്കില്‍ ചോര ഒഴുകും; പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് സ്വന്തം ബലഹീനതകള്‍ മറച്ചുവയ്ക്കാനാണെന്ന് ബിലാവല്‍ ഭൂട്ടോ സര്‍ദാരി

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ; കെ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്ത് അന്വേഷണ സംഘം

'നിർണായക തെളിവുകൾ ലഭിച്ചു'; പെഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് സ്ഥിരീകരിച്ചെന്ന് ഇന്ത്യ

'പാകിസ്താനെ രണ്ടായി വിഭജിക്കൂ, പാക് അധീന കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കൂ; 140 കോടി ജനങ്ങളും പ്രധാനമന്ത്രിക്കൊപ്പം'; നരേന്ദ്രമോദിയോട് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

'സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ മൊഴി നൽകിയ വാർത്ത തെറ്റ്, ഇല്ലാത്ത വാർത്തയാണ് പുറത്ത്‌വരുന്നത്'; പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; വത്തിക്കാനിൽ വിലാപങ്ങളോടെ ജനസാഗരം